Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

രണ്ട് പേർ ചേർന്ന് അർജ്ജുനെ ക്രൂരമായി മർദ്ദിച്ചത് മറ്റു 2 പേര്‍ നോക്കി നിന്നു; മരിച്ചെന്ന് ഉറപ്പായതിന് ശേഷം നാലുപേരും ചേര്‍ന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി:- മൃതദേഹം ഉയരാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ സ്ഥാപിച്ചു- കൃത്യത്തിന് ശേഷം അർജ്ജുന്റെ വീട്ടുകാർക്ക് മുമ്പിൽ ഭാവഭേദമില്ലാതെ പ്രതികൾ

11 JULY 2019 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ളയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും....

ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ നാളെ വിധി....

സ്വത്ത്  നൽകാത്ത വിരോധത്താൽ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു

പാലക്കാട് - നേമം പീഡന - ഗർഭച്ചിദ്ര കേസ് രണ്ടാം പ്രതി ജോബി ജോസഫിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ ജാമ്യം നൽകരുതെന്ന് പോലീസ് റിപ്പോർട്ട്

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ

 

എറണാകുളം നെട്ടൂരില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ ചവിട്ടി താഴ്ത്തിയ സംഭവത്തിലെ പ്രതികളെ പൊലീസിലേല്‍പ്പിച്ചത് കൊല്ലപ്പെട്ട അര്‍ജുന്റെ സുഹൃത്തുക്കള്‍. കുമ്പളം മാന്ദനാട്ട് വീട്ടില്‍ വിദ്യന്റെ മകന്‍ അര്‍ജുന്റെ (20) മൃതദേഹമാണ് ചതുപ്പില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ കൃത്യം നടത്തിയവര്‍ കൊലപാതകക്കുറ്റം സമ്മതിച്ചു. മൃതദേഹം കുഴിച്ചിട്ടതെവിടെയെന്ന് കാണിച്ച്‌ നല്‍കിയതും പ്രതികള്‍ തന്നെ. സംശയം തോന്നിയ അര്‍ജുന്റെ സുഹൃത്തുക്കളാണ് പൊലീസില്‍ കീഴടങ്ങാന്‍ പ്രതികളോട് ആവശ്യപ്പെട്ടത്.

 

കഴിഞ്ഞ ജൂലൈ 2 നാണ് അര്‍ജുനെ കാണാതായത്. ഇതെ തുടര്‍ന്ന് അര്‍ജുന്റെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചതുപ്പില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയവരുടെ മൊഴിയില്‍ നിന്നാണ് മൃതദേഹം അര്‍ജുന്റേതു തന്നെയെന്ന നിഗമനത്തില്‍ എത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ:


കസ്റ്റഡിയില്‍ ഉള്ളവരില്‍ ഒരാളുടെ സഹോദരനുമൊത്ത് അടുത്തിടെ അര്‍ജുന്‍ ബൈക്കില്‍ സഞ്ചരിക്കേ കളമശേരിയില്‍ ഉണ്ടായ അപകടത്തില്‍ ആ യുവാവ് മരിച്ചിരുന്നു. ഇത് അപകടമല്ലെന്നും അര്‍ജുന്‍ ചെയ്ത് തെറ്റാണെന്നും ആരോപിച്ച്‌ മരിച്ചയാളുടെ സഹോദരന്‍ അര്‍ജുനേയും കൊല്ലുമെന്ന് വെല്ലുവിളിച്ചിരുന്നു.


ജുലൈ 2ന് രാത്രി പത്തോടെ കുമ്ബളത്തെ മറ്റൊരു സുഹൃത്തിനെ കൊണ്ട് അര്‍ജുനെ ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചു വരുത്തിയത്. 2 പേര്‍ മർദ്ദിക്കുമ്പോൾ മറ്റു 2 പേര്‍ നോക്കി നിന്നു. മരിച്ചു എന്ന് ഉറപ്പായപ്പോള്‍ 4 പേരും ചേര്‍ന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി. മൃതദേഹം ഉയരാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ഇവര്‍ സ്ഥാപിച്ചുവെന്നും പോലീസ് പറഞ്ഞു.

 

അര്‍ജുനെ കൊല്ലുമെന്ന് പ്രതികളിലൊരാളായ വിപിന്‍ ഭീഷണി മുഴക്കിയത് അറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും പ്രതികളെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയശേഷം വിവരങ്ങള്‍ ചോദിച്ചിരുന്നു. ഞങ്ങള്‍ ഒന്നും ചെയ്തില്ല ആന്റി, എന്ന് യാതൊരു ഭാവവ്യത്യാസവും കൂടാതെ പ്രതികള്‍ അര്‍ജുന്റെ അമ്മയോട് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, പ്രതികള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതാണ് അര്‍ജുന്റെ സുഹൃത്തുക്കള്‍ക്ക് സംശയം തോന്നാന്‍ കാരണം. ഇതേ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും സ്റ്റേഷനിലേക്ക് എത്തിക്കാന്‍ അവര്‍ ആവശ്യപ്പെടുകയുമായിരുന്നു. അതോടൊപ്പം, ദൃശ്യം മോഡലില്‍ കൊല ചെയ്തശേഷം അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ഏതോ ഒരു ലോറിയില്‍ ഉപേക്ഷിച്ച്‌ അന്വേഷണം വഴി മുട്ടിക്കാനും പ്രതികള്‍ ശ്രമിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (34 minutes ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (44 minutes ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (59 minutes ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (1 hour ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (1 hour ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (1 hour ago)

പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും സി.എൻ.ജിക്കും മൂന്നു രൂപ വരെ കുറയും....  (1 hour ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (1 hour ago)

പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി.  (1 hour ago)

പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്  (2 hours ago)

മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം  (2 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (2 hours ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (3 hours ago)

നാലാം ടി20 മത്സരം ഉപേക്ഷിച്ചു.....  (3 hours ago)

Malayali Vartha Recommends