കടലിനും ചെകുത്താനുമിടയിൽ ഒരുദ്യോഗസ്ഥൻ; ലേക്ക് പാലസ് വിഷയത്തില്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ജഹാംഗീര്‍ അവധിയില്‍ പ്രവേശിച്ചത് സർക്കാർ സമ്മർദ്ദത്തെ തുടർന്നെന്ന് ആക്ഷേപം

ലേക്ക് പാലസ് വിഷയത്തില്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ജഹാംഗീര്‍ അവധിയില്‍ പ്രവേശിച്ചത് സർക്കാർ സമ്മർദ്ദത്തെ തുടർന്നെന്ന് ആക്ഷേപം . ഐ.ഐ.ടിയില്‍ ഉപരി പഠനത്തിന് പോകാനെന്ന പേരിലാണ് ജഹാംഗീര്‍ 2 വര്‍ഷത്തെ അവധിയില്‍ പോകുന്നത്. തദ്ദേശസ്വയം ഭരണ മന്ത്രി ഉൾപ്പെടെയുള്ളവർ ഇതിനെ എതിർത്തെങ്കിലും ജഹാംഗിർ വഴങ്ങിയില്ല. മന്ത്രിയുടെ അറിവോടെയായിരുന്നു അദ്ദേഹത്തിന്റെ പിൻമാറ്റം.
മറ്റൊരു സ്ഥലത്തേക്ക് തനിക്ക് സ്ഥലം മാറ്റം നൽകണമെന്ന സെക്രട്ടറിയുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം അവധിയെടുത്തത്. തനിക്ക് നഗരസഭക്കും സർക്കാരിനുമിടയിൽ വൻ വൻ പ്രതിസന്ധി അനുഭവിക്കേണ്ടി വരുന്നു എന്നാണ് സെക്രട്ടറി പറയുന്നത്.
ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണത്തിന് നഗരസഭ സെക്രട്ടറി എന്ന നിലയില്‍ ജഹാംഗീര്‍ ചുമത്തിയ ഒരു കോടി പതിനേഴ് ലക്ഷം രൂപ 34 ലക്ഷമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരസഭാ കൗണ്‍സില്‍ എതിര്‍ത്തിട്ടും സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചതിലൂടെ സെക്രട്ടറിയുടെ നടപടി വിവാദമായിരുന്നു. സർക്കാർ തീരുമാനം സെക്രട്ടറിക്ക് അംഗീകരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.
കഴിഞ്ഞ കൗണ്‍സില്‍ യോഗം സെക്രട്ടറിയുടെ സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നു. സെക്രട്ടറി സർക്കാർ പ്രതിനിധിയാണ്. അദ്ദേഹത്തെ സസ്പെന്റ് ചെയ്യാനുള്ള അധികാരം സർക്കാരിനാണ്. നഗരസഭക്ക് അതിനുള്ള അധികാരമില്ല. സസ്പെൻഷൻ ശുപാർശ ചെയ്യാനാണ് നഗരസഭയുടെ അധികാരം. തന്റെ കരിയറിയിൽ ആലപ്പുഴ നഗരസഭാ സെക്രട്ടറി സ്ഥാനം ദോഷമാകുമെന്ന് നഗരസഭാ സെക്രട്ടറി മനസിലാക്കി. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ലേക് പാലസ് റിസോർട്ടിനുള്ള നികുതി കുറയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചത്. സർക്കാർ നിർദ്ദേശം അംഗീകരിക്കാതിരുന്നാൽ അതിന്റെ പണി പിന്നാലെ വരും.
തോമസ് ചാണ്ടിയുമായി ജഹാംഗിറിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുണ്ട് . അക്കാര്യം നഗരസഭാ അധികൃതർക്കറിയാം. മുമ്പ് മറ്റ് ചില റിസോർട്ടുകൾക്ക് കൂടി നികുതി ഇളവ് നൽകാൻ സർക്കാർ സമ്മർദ്ദത്താൽ സെക്രട്ടറി തീരുമാനിച്ചിരുന്നു. നഗരസഭയുടെ തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിൽ സെക്രട്ടറി തടസം നിൽക്കുന്നു എന്ന അക്ഷേപവും ശക്തമാണ്. സെക്രട്ടറിയെ മാറ്റണമെന്ന് മുമ്പും നഗരസഭാ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ അതിന് തയാറായിരുന്നില്ല . പ്രതിപക്ഷം ഭരിക്കുന്ന ആലപ്പുഴ നഗരസഭയിൽ സർക്കാരിന്റെ പിടിവള്ളിയായിരുന്നു സെക്രട്ടറി. ഇപ്പോൾ അതാണ് സർക്കാരിന് നഷ്ടമായിരിക്കുന്നത്.
ജഹാംഗിർ തത്കാലം മറ്റൊരു തസ്തികയിൽ ചുതലയേൽക്കില്ല. കേരള സർക്കാരിന്റെ കാലാവധി തീരാൻ അദ്ദേഹം കാത്തുനിൽക്കാനാണ് സാധ്യത. അതിനാണ് രണ്ടു കൊല്ലത്തെ അവധിയെടുത്തത്. പിണറായി സർക്കാരിന് രണ്ട് വർഷത്തെ കാലാവധി കൂടിയാണുള്ളത്. അത് കഴിഞ്ഞാൽ യു ഡി എഫ് സർക്കാർ അധികാരത്തിൽ വരും.
https://www.facebook.com/Malayalivartha

























