Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി

07 SEPTEMBER 2026 09:55 PM IST
മലയാളി വാര്‍ത്ത

'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട് നേരിട്ട വിമര്‍ശനങ്ങളും ട്രോളുകളും തന്റെ കരിയറിനെയും ബാധിച്ചിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. സിനിമയ്ക്ക് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ മലയാള സിനിമയില്‍ തന്നെ പിന്നീട് കാസ്റ്റ് ചെയ്യുന്നതില്‍ ചിലര്‍ക്ക് ആശങ്കയുണ്ടാക്കിയതായി തോന്നിയിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്നുപറച്ചില്‍.

ഏറെ പ്രതീക്ഷകളോടെ 2023ല്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് ലഭിച്ച പ്രതികരണം തനിക്ക് വ്യക്തിപരമായി വലിയ തിരിച്ചടിയായെന്നാണ് നടിയുടെ വിലയിരുത്തല്‍. സിനിമയിലെ തന്റെ പ്രകടനവും പ്രത്യേകിച്ച് ഡയലോഗ് ഡെലിവറിയും വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും അത്തരം അഭിപ്രായങ്ങള്‍ അഭിനയത്തിലെ പോരായ്മകള്‍ തിരിച്ചറിയാനും അവ പരിഹരിക്കാനും സഹായിച്ചിട്ടുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കി.

മുമ്പും വൈകാരിക രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് ആത്മവിശ്വാസക്കുറവുണ്ടെന്ന വിമര്‍ശനങ്ങള്‍ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ഇപ്പോള്‍ അത്തരം രംഗങ്ങള്‍ ചെയ്യുന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും താരം പറഞ്ഞു. സൃഷ്ടിപരമായ വിമര്‍ശനങ്ങളെ സ്വീകരിക്കാറുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങളും ട്രോളുകളും വേദനിപ്പിക്കാറുണ്ട്.

'കിങ് ഓഫ് കൊത്ത'യിലെ കഥാപാത്രത്തിന്റെ പേരായ രാജുവിനൊപ്പം 'ഏട്ടാ' എന്ന് ചേര്‍ത്ത് വിളിക്കുന്ന സംഭാഷണവും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടതായി നടി ഓര്‍ത്തെടുത്തു. ഒരിക്കല്‍ ഹലോ മമ്മിയുടെ സെറ്റിലെ ആദ്യ ദിവസം. ഒരു എഡി രാജുവേട്ടാ എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ടെന്നും താരം പറഞ്ഞു. സിനിമയുടെ കാലഘട്ടവും കഥാപാത്രത്തിന്റെ സ്വഭാവവും പരിഗണിച്ചാണ് അത്തരമൊരു സംഭാഷണം ഉപയോഗിച്ചതെങ്കിലും പ്രേക്ഷകര്‍ അത് ഏറ്റെടുത്തില്ല.

സിനിമയ്ക്ക് ശേഷം ദുല്‍ഖറിനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചിരുന്നുവെന്ന് ഐശ്വര്യ വെളിപ്പെടുത്തി. എന്നാല്‍ 'കിങ് ഓഫ് കൊത്ത'യുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായിരുന്ന പ്രതികരണങ്ങള്‍ ബ്രാന്‍ഡിനെയും ബാധിച്ചേക്കുമെന്ന ആശങ്കയില്‍ ആ അവസരത്തില്‍നിന്ന് പിന്മാറാന്‍ താനാണ് നിര്‍ദേശിച്ചതെന്നും താരം പറഞ്ഞു. ദുല്‍ഖറിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയമോ എന്ന കാര്യത്തില്‍ പോലും തനിക്ക് സംശയമുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമുല്‍ പരസ്യത്തില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് റഫറന്‍സ്  (10 minutes ago)

മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു  (20 minutes ago)

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്  (31 minutes ago)

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍  (41 minutes ago)

ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു  (43 minutes ago)

നടുറോഡിൽ ഇടിച്ചിറക്കി വിമാനം..രണ്ടായി പിളർന്ന് കത്തി..! നിലവിളിച്ചോടി ജനം  (54 minutes ago)

"ഇനി പോലീസ് സ്റ്റേഷനിൽ കാണാം..!"റിനിയും രാഹുൽ ഈശ്വറും രണ്ടും കൽപ്പിച്ച് തന്നെ.. അടിപൊട്ടിത്തുടങ്ങി..!  (59 minutes ago)

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (1 hour ago)

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി  (1 hour ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (1 hour ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (3 hours ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (3 hours ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends