റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം

കർഷകർക്ക് ആശ്വാസമായി റബറിന് വില ഉയർന്നു എങ്കിലും ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സമാകുകയാണ്. കിലോക്ക് 267 രൂപയാണ് നിലവിൽ റബറിന് വില. എന്നാൽ, കാലാവസ്ഥമൂലമുണ്ടായ ഉൽപാദനക്കുറവിനൊപ്പം പരിശീലനം ലഭിച്ച ടാപ്പർമാരുടെ കുറവും റബർ മേഖലക്ക് തിരിച്ചടിയാകുന്നു.
ചെറുകിട തോട്ടങ്ങളെയാണ് പരിശീലനം ലഭിച്ച ടാപ്പർമാരുടെ കുറവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നേരത്തേ 180 രൂപയായിരുന്ന താങ്ങുവില കഴിഞ്ഞവർഷം 200 രൂപയും ഈ വർഷം 250 രൂപയുമായി സർക്കാർ വർധിപ്പിച്ചിട്ടുണ്ടായിരുന്നു. മഴക്കാലത്താണ് ടാപ്പിങ് സീസൺ തുടങ്ങുക. സാധാരണ മഴക്കാലങ്ങളിൽ കണ്ടുവരാറുള്ള പച്ചില കൊഴിച്ചിലും ഇതുവരെ ബാധിച്ചിട്ടില്ല.
റബർ ബോർഡിന്റെ 2024-25ലെ കണക്കനുസരിച്ച് രാജ്യത്ത് ടാപ്പിങ്ങിന് അനുയോജ്യമായ 7.56 ലക്ഷം ഹെക്ടർ പ്രദേശമുണ്ടെങ്കിലും 5.833 ലക്ഷം ഹെക്ടറിൽ മാത്രമാണ് ഉൽപാദനം നടന്നത്.
"
https://www.facebook.com/Malayalivartha
























