"പൂതന' പ്രയോഗം നടത്തിയിട്ടില്ല; ഷാനിമോൾ സഹോദരിയെ പോലെ; അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ "പൂതന' പ്രയോഗം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി ജി. സുധാകരൻ

അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ "പൂതന' പ്രയോഗം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി ജി. സുധാകരൻ. ഷാനിമോൾ തനിക്ക് സഹോദരിയെ പോലെയാണ്. മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും സുധാകരൻ വിശദമാക്കി.
അരൂർ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ മന്ത്രി ജി സുധാകരൻ ‘പൂതന’ എന്ന് വിളിച്ചാക്ഷേപിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്റെ ആക്ഷേപം. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു എന്നായിരുന്നു ആക്ഷേപം.
തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരന്‍ വാക്കുകളുപയോഗിച്ച് എതിർപക്ഷത്തെ കടന്നാക്രമിച്ചത്. ഇത് ചൂണ്ടിക്കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ ഇന്ന് യുഡിഎഫ് ഉപവസിക്കും. സുധാകരന്റെ പ്രസ്താവന അതീവ നിന്ദ്യവും നീചവുമാണെന്നും സ്ത്രീകളെ അപമാനിക്കുന്നതിൽ പ്രതിഷേധവും ദുഃഖവും ഉണ്ടെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. അരൂർ നിയോജകമണ്ഡലം ഉപവരണാധികാരിക്ക് മുന്നിലാണ് സ്ഥാനാർഥി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഉപവസിക്കുന്നത്.
https://www.facebook.com/Malayalivartha
























