Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

മകന്റെ വെളിപ്പെടുത്തല്‍ പുറത്ത്... ഇന്ത്യയ്‌ക്കെതിരെ തിരിയുന്നതിനിടെ പാകിസ്ഥാനില്‍ ആഭ്യന്തര പടയൊരുക്കം; ആരോഗ്യനില മോശമായി നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലാക്കി; ജയിലില്‍ വച്ച് വിഷം നല്‍കിയിരിക്കാമെന്ന് മകന്‍

23 OCTOBER 2019 11:49 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷം കനക്കുകയാണ്. ജയിലിലായിരുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആരോഗ്യനില മോശമായത് വിഷാംശം ഏറ്റതിനാല്‍ എന്ന ആരോപണവുമായി മകന്‍ ഹുസൈന്‍ നവാസ് രംഗത്തെത്തി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മുന്‍ പാക്ക് പ്രധാനമന്ത്രിയെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

പിതാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് ഗണ്യമായി കുറയുകയാണെന്നും അദ്ദേഹത്തിന് ജയിലില്‍ വിഷം നല്‍കിയിരിക്കാനുള്ള സാധ്യതയുണെന്നും ഹുസൈന്‍ ലണ്ടനില്‍ നിന്നും ട്വിറ്റ് ചെയ്യുകയായിരുന്നു.

പ്‌ലേറ്റ്‌ലേറ്റ് കൗണ്ട് കുറഞ്ഞിട്ടും എന്തുകൊണ്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹുസൈന്‍ ചോദിച്ചു. നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഷെരീഫിന്റെ പ്ലേറ്റ് ലേറ്റ് കൗണ്ട് എന്നത് 16,000 മാത്രമായിരുന്നു.

69 കാരനായ ഷെരീഫ് 2018 ഡിസംബര്‍ 24നാണ് അഴിമതിക്കേസില്‍ ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തിന് 2000 മാത്രമായിരുന്നു കൗണ്ട് എന്നും ഇപ്പോള്‍ അത് 20,000 ആയി ഉയര്‍ന്നുവെന്നും പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് എന്‍ നേതാവ് വ്യക്തമാക്കി.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഷെരീഫിനെ അലട്ടുന്നുണ്ട്. നിരവധി തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് നവാസ് ഷെരീഫ്. ഷെരീഫിന്റെ ആരോഗ്യ നിലയില്‍ മകളും, സഹോദരനും കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. ആരോഗ്യനില വഷളായിട്ടും ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറാവുന്നില്ല എന്നായിരുന്നു ഇവരുടെ ആരോപണം.

അല്‍ അസീസിയ മില്‍ കേസില്‍ നവാസ് ഷെരീഫ് ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്. അതിന് പിന്നാലെ ചൗധരി ഷുഗര്‍മില്‍ കേസിലും നവാസ് ഷെരീഫിനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് ചെയ്തു. കേസിന്റെ വാദം കേള്‍ക്കുന്നതിനായി അദ്ദേഹം നേരത്തെ കോടതിയില്‍ ഹാജരായിരുന്നു. കോട്ട് ലഖ്പത് ജയിലിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഏഴ് വര്‍ഷം തടവിന് പുറമെ 25 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.

നവാസ് ഷെരീഫിനെ കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ വിട്ടുതരാന്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ആരോഗ്യനില മോശമായത്.

അതേസമയം വീണ്ടുമൊരു സൈനീക അട്ടിമറി ഭീഷണിയുമായി പാക്കിസ്താന്‍ സൈന്യാധിപന്‍ ഖമര്‍ ജാവേദ് ബജ്വ. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അസാന്നിദ്ധ്യത്തില്‍ സൈനീക മേധാവി രാജ്യത്തെ പ്രധാന വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇത്തരം ഒരു ആശങ്കയിലേക്ക് നീങ്ങിയത്.പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലും സൈനിക കേന്ദ്രം നിലകൊള്ളുന്ന റാവല്‍പിണ്ടിയിലുമാണ് യോഗം വിളിച്ചത്. എന്നാല്‍, സാധാരണ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കേണ്ട യോഗം സൈന്യം വിളിച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന് അടുത്തിടെ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാനും രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹരിക് ഐ ഇന്‍സാഫിനും സൈന്യത്തിന്റെ പൂര്‍ണ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇമ്രാന് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയും നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള സൈനീക നടപടിയില്‍ ഇമ്രാന്റെ നിലപാടാണ് സൈന്യത്തെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഷെറീഫിന്റെ ആരോഗ്യനിലയും മോശമായത്. അതേസമയം നവാസ് ഷെറീഫ് വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിട്ടില്ല.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (2 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (2 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (3 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (4 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (4 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (6 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (7 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (7 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (7 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (8 hours ago)

Malayali Vartha Recommends