Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..

മകന്റെ വെളിപ്പെടുത്തല്‍ പുറത്ത്... ഇന്ത്യയ്‌ക്കെതിരെ തിരിയുന്നതിനിടെ പാകിസ്ഥാനില്‍ ആഭ്യന്തര പടയൊരുക്കം; ആരോഗ്യനില മോശമായി നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലാക്കി; ജയിലില്‍ വച്ച് വിഷം നല്‍കിയിരിക്കാമെന്ന് മകന്‍

23 OCTOBER 2019 11:49 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷം കനക്കുകയാണ്. ജയിലിലായിരുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആരോഗ്യനില മോശമായത് വിഷാംശം ഏറ്റതിനാല്‍ എന്ന ആരോപണവുമായി മകന്‍ ഹുസൈന്‍ നവാസ് രംഗത്തെത്തി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മുന്‍ പാക്ക് പ്രധാനമന്ത്രിയെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

പിതാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് ഗണ്യമായി കുറയുകയാണെന്നും അദ്ദേഹത്തിന് ജയിലില്‍ വിഷം നല്‍കിയിരിക്കാനുള്ള സാധ്യതയുണെന്നും ഹുസൈന്‍ ലണ്ടനില്‍ നിന്നും ട്വിറ്റ് ചെയ്യുകയായിരുന്നു.

പ്‌ലേറ്റ്‌ലേറ്റ് കൗണ്ട് കുറഞ്ഞിട്ടും എന്തുകൊണ്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹുസൈന്‍ ചോദിച്ചു. നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഷെരീഫിന്റെ പ്ലേറ്റ് ലേറ്റ് കൗണ്ട് എന്നത് 16,000 മാത്രമായിരുന്നു.

69 കാരനായ ഷെരീഫ് 2018 ഡിസംബര്‍ 24നാണ് അഴിമതിക്കേസില്‍ ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തിന് 2000 മാത്രമായിരുന്നു കൗണ്ട് എന്നും ഇപ്പോള്‍ അത് 20,000 ആയി ഉയര്‍ന്നുവെന്നും പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് എന്‍ നേതാവ് വ്യക്തമാക്കി.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഷെരീഫിനെ അലട്ടുന്നുണ്ട്. നിരവധി തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് നവാസ് ഷെരീഫ്. ഷെരീഫിന്റെ ആരോഗ്യ നിലയില്‍ മകളും, സഹോദരനും കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. ആരോഗ്യനില വഷളായിട്ടും ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറാവുന്നില്ല എന്നായിരുന്നു ഇവരുടെ ആരോപണം.

അല്‍ അസീസിയ മില്‍ കേസില്‍ നവാസ് ഷെരീഫ് ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്. അതിന് പിന്നാലെ ചൗധരി ഷുഗര്‍മില്‍ കേസിലും നവാസ് ഷെരീഫിനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് ചെയ്തു. കേസിന്റെ വാദം കേള്‍ക്കുന്നതിനായി അദ്ദേഹം നേരത്തെ കോടതിയില്‍ ഹാജരായിരുന്നു. കോട്ട് ലഖ്പത് ജയിലിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഏഴ് വര്‍ഷം തടവിന് പുറമെ 25 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.

നവാസ് ഷെരീഫിനെ കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ വിട്ടുതരാന്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ആരോഗ്യനില മോശമായത്.

അതേസമയം വീണ്ടുമൊരു സൈനീക അട്ടിമറി ഭീഷണിയുമായി പാക്കിസ്താന്‍ സൈന്യാധിപന്‍ ഖമര്‍ ജാവേദ് ബജ്വ. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അസാന്നിദ്ധ്യത്തില്‍ സൈനീക മേധാവി രാജ്യത്തെ പ്രധാന വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇത്തരം ഒരു ആശങ്കയിലേക്ക് നീങ്ങിയത്.പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലും സൈനിക കേന്ദ്രം നിലകൊള്ളുന്ന റാവല്‍പിണ്ടിയിലുമാണ് യോഗം വിളിച്ചത്. എന്നാല്‍, സാധാരണ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കേണ്ട യോഗം സൈന്യം വിളിച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന് അടുത്തിടെ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാനും രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹരിക് ഐ ഇന്‍സാഫിനും സൈന്യത്തിന്റെ പൂര്‍ണ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇമ്രാന് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയും നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള സൈനീക നടപടിയില്‍ ഇമ്രാന്റെ നിലപാടാണ് സൈന്യത്തെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഷെറീഫിന്റെ ആരോഗ്യനിലയും മോശമായത്. അതേസമയം നവാസ് ഷെറീഫ് വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിട്ടില്ല.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശത്രുദോഷവും കോടതി കേസുകളും; ഈ വാരം സൂക്ഷിക്കേണ്ട രാശികൾ.  (6 minutes ago)

  സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു....  (15 minutes ago)

സർവ്വ കാര്യ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിനം!  (33 minutes ago)

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ...  (38 minutes ago)

നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി  (51 minutes ago)

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (6 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (10 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (10 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (10 hours ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (11 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (11 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (12 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (12 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (12 hours ago)

Malayali Vartha Recommends