Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിത്തിര ആട്ടവിശേഷത്തിന് ശനിയാഴ്ച ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി പൊലീസ് കനത്തസുരക്ഷയൊരുക്കി, കഴിഞ്ഞ വര്‍ഷം ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതല്‍

23 OCTOBER 2019 04:49 PM IST
മലയാളി വാര്‍ത്ത

ചിത്തിര ആട്ടവിശേഷത്തിന് ശനിയാഴ്ച ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി പൊലീസ് കനത്തസുരക്ഷയൊരുക്കി. കഴിഞ്ഞ വര്‍ഷം ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതല്‍. 26 ന് വൈകുന്നേരം അഞ്ചിന് ക്ഷേത്ര നട തുറക്കും. 27 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. പിന്നെ ഈ വര്‍ഷത്തെ മണ്ഡലകാല മകരവിളക്ക് ഉത്സവത്തിനായി നവംബര്‍ 16ന് നട തുറക്കും. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ദിവസമാണ് ചിത്തിര ആട്ടത്തിരുനാളായ ആഘോഷിക്കുന്നത്. സാധാരണ ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ വലിയ തിരക്ക് ഉണ്ടാകാറില്ല. എന്നാല്‍ യുവതീപ്രവേശന വിധി വന്നതോടെ കഴിഞ്ഞ വര്‍ഷം വലിയ ഭക്തജനത്തിരക്കായിരുന്നു. കൊച്ചുമകന്റെ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശി ശ്യാമളയെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.

യുവതികള്‍ എത്തുമെന്ന് ഉറപ്പുള്ളതിനാല്‍ കഴിഞ്ഞ ചിത്തിര ആട്ടവിശേഷത്തിന് യുവതികള്‍ എത്തിയാല്‍ തടയാന്‍ കഴിഞ്ഞ വര്‍ഷം സംഘപരിവാറിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ സന്നിധാനത്ത് തമ്പടിച്ചിരുന്നു. സംശയം തോന്നിയ വനിതാ ഭക്തരെ തടയുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു ഇവര്‍. അതിനിടെയാണ് തൃശൂര്‍ സ്വദേശിയായ ശ്യാമള (52) പേരക്കുട്ടിയുടെ ചോറൂണിന് എത്തിയത്. കാഴ്ചയില്‍ യുവതിയെ പോലെ തോന്നിക്കുന്ന ഇവരെ ഒരു സംഘം ആളുകള്‍ സന്നിധാനത്ത് തടയുകയും കൈയേറ്റം ചെയ്യുകയും തേങ്ങകൊണ്ട് എറിയുകയും ചെയ്തിരുന്നു. അതിന്റെ ഫോട്ടോ പ്രമുഖപത്രങ്ങളിലടക്കം വന്നിരുന്നു. അന്ന് സന്നിധാനത്ത് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ പൊലീസ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് തങ്ങളുടെ മെഗാഫോണ്‍ നല്‍കി പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. അതും വലിയ വിവാദമായിരുന്നു.

50 വയസിന് മുകളില്‍ ഉള്ള സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താമെന്നാണെങ്കിലും അവര്‍ എത്തുമ്പോള്‍ പ്രതിഷേധക്കാര്‍ ശരണം വിളികളുമായി അവര്‍ക്കെതിരെ പാഞ്ഞടുക്കുന്നതായിരുന്നു കഴിഞ്ഞ ചിത്തിരആട്ടവിശേഷത്തില്‍ സംഭവിച്ചത്. പൊലീസിന് നടപടി സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. വിവിധ സംഘങ്ങളായി സന്നിധാനത്തും നടപ്പന്തലുകളിലും തമ്പടിച്ചിരിക്കുന്ന ഭക്തര്‍ പെട്ടെന്ന് ഒന്നിക്കുകയും ശരണം വിളിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍, വി.വി രാജേഷ് തുടങ്ങി 150തോളം പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലും അടച്ചിരുന്നു.

ചിത്തിര ആട്ട വിശേഷത്തിന് പ്രതിഷേധം സംഘടിപ്പിച്ചവര്‍ മണ്ഡലകാലം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനര്‍ രാജേഷ് അടക്കമുള്ളവരാണ് രാത്രി വലിയ നടപന്തലില്‍ പ്രതിഷേധം നടത്തിയത്. നട അടച്ചതിന് ശേഷം പൊലീസ് ഇവരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവരില്‍ 15 പേര്‍ ചിത്തിര ആട്ടവിശേഷത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായി കണ്ടെത്തി. ഇത്തവണ യുവതികള്‍ എത്തുമെന്നാണ് ശബരിമല കര്‍മസമിതി കരുതുന്നത്. അങ്ങനെയെങ്കില്‍ എന്ത് വിലകൊടുത്തും തടയാന്‍ അവര്‍ തയ്യാറാണ്. സുപ്രീംകോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം. അതുകൊണ്ട് ശബരിമലയില്‍ വീണ്ടും അശാന്തിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുമോ എന്ന് കാത്തിരുന്ന് കാണാം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും  (23 minutes ago)

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (5 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (5 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (5 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (5 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (5 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (5 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (5 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (5 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (6 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (7 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (7 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (7 hours ago)

Malayali Vartha Recommends