Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ആളൂരിന് 'പൂട്ടാനൊരുങ്ങി' കേരളാ ബാര്‍ കൗണ്‍സില്‍; ആളൂരിന്റെ സന്നദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് കേരളാ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍

06 NOVEMBER 2019 05:32 PM IST
മലയാളി വാര്‍ത്ത

അഭിഭാഷകന്‍ ബിഎ ആളൂരിനെ പൂട്ടാനൊരുങ്ങി കേരളാ ബാര്‍ കൗണ്‍സില്‍. ആളൂരിന്റെ പ്രവൃത്തികള്‍ ചട്ടവിരുദ്ധമെന്നാണ് ഉയരുന്ന പരാതികള്‍. ഈ സാഹചര്യത്തില്‍ ആളൂരിന്റെ സന്നദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് കേരളാ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. ആളൂരിനെതിരെ വന്‍ തോതിലാണ് വിമര്‍ശനങ്ങളും പ്രതിഷേധവും ഉയരുന്നത്.

ഈ സാഹചര്യത്തിലാണ് കേരളാ ബാര്‍ കൗണ്‍സിലും അഭിഭാഷകനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരളാ ബാര്‍ കൗണ്‍സില്‍ മൂന്ന് അംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. ജയിലില്‍ പോയി കേസ് പിടിക്കുന്നത് അടക്കം ആളൂരിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ബാര്‍ കൗണ്‍സില്‍ പറയുന്നു.

സംസ്ഥാനത്തെ നടുക്കിയ കൂടത്തായി കേസില്‍ അടക്കം ആളൂര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നും പറയുന്നു. 2004 മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് ആളൂര്‍. ആയതിനാല്‍ ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്നും കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

വിവാദമായ കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായി മലയാളികൾക്കിടയിൽ സുപരിചിതനായ വക്കീലാണ് അഡ്വക്കേറ്റ് ബിഎ ആളൂർ. കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ബിഎ ആളൂർ ശ്രദ്ധേയനായത്.ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന, ക്രിമിനല്‍ വക്കീലുമാരില്‍ ഒരാളാണ് ബിഎ ആളൂര്‍. അധോലോകത്തിന്റെ സ്വന്തം വക്കീല്‍ എന്നാണ് ബിഎ ആളൂരിനുളള വിളിപ്പേര്.

പിന്നീട് ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിനും, സോളാർ കേസിൽ സരിത എസ് നായർക്കും, ഇൻഫോസിസ് ജീവനക്കാരി രസീല രാജു വധക്കേസിലെ പ്രതി ബബൻ സൈക്കയ്ക്കും, ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്കു വേണ്ടിയും ആളൂർ കോടതിയിൽ ഹാജരായിരുന്നു. ഏറ്റവും ഒടുവിൽ വിവാദമായ കൂടത്തായി കേസിൽ പ്രതി ജോളിക്ക് വേണ്ടി ഹാജരാകുന്നു എന്നറിയിച്ചതോടെയാണ് ആളൂർ അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞത്.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ജോളിയേയും മറ്റ് പ്രതികളേയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഡ്വ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ എത്തിയിരുന്നു. ജോളിയുടെ വക്കാലത്ത് ഒപ്പിടാന്‍ വേണ്ടിയാണ് ഈ അഭിഭാഷകന്‍ എത്തിയത്.

കൂടത്തായി കേസില്‍ ജോളി അറസ്റ്റിലായി അധികം കഴിയും മുമ്പ് തന്നെ അഡ്വ ബിഎ ആളൂരിന്റെ പേരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജോളിയുടെ കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കട്ടപ്പനയില്‍ നിന്നും ഗള്‍ഫില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിരുന്നതായി ആളൂര്‍ വണ്‍ഇന്ത്യയോട് പ്രതികരിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല എന്നായിരുന്നു അന്നത്തെ പ്രതികരണം.

ജോളിക്ക് വേണ്ടി ആളൂരിനെ എത്തിക്കാനുളള നീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നുണ്ട് എന്ന വിവരം അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. കേസില്‍ പ്രതിക്ക് വേണ്ടി ഹാജരാകാന്‍ തന്നെ ചിലര്‍ ബന്ധപ്പെട്ടതായി അഡ്വക്കേറ്റ് ബിഎ ആളൂര്‍ വെളിപ്പെടുത്തി.
ദുബായില്‍ നിന്നും കട്ടപ്പനയില്‍ നിന്നുമാണ് അഡ്വക്കേറ്റ് ആളൂരിനെ തേടി ഫോണ്‍ കോളുകള്‍ എത്തിയിരിക്കുന്നത്. ജോളിക്ക് വേണ്ടി ഹാജരാകാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് വിളിച്ചവര്‍ പറഞ്ഞതെന്നും അഡ്വക്കേറ്റ് ആളൂര്‍ വ്യക്തമാക്കി. പ്രതിക്ക് സമ്മതമാണെങ്കില്‍ വക്കാലത്ത് ഏറ്റെടുക്കുന്ന കാര്യം താന്‍ ആലോചിക്കുമെന്നും ആളൂര്‍ പറഞ്ഞു. എന്നാൽ ആരാണ് വിളിച്ചതെന്ന് വെളിപ്പെടുത്താന്‍ ആളൂര്‍ തയ്യാറായില്ല.
കേസില്‍ ഒരു പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട എല്ലാ അവകാശങ്ങളും കിട്ടേണ്ടതുണ്ട് എന്നും . ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നത് കൊണ്ട് തന്റെ ഇമേജിന് കോട്ടം തട്ടും എന്ന് കരുതുന്നില്ല എന്നും ആളൂർ പ്രതികരിച്ചിരുന്നു. ഒരു ന്യായാധിപന്‍ ഏതൊരു പക്ഷവും പിടിക്കേണ്ടതില്ല. എന്നാല്‍ അഭിഭാഷകനെ സംബന്ധിച്ചിടത്തോളം പ്രതിക്ക് വേണ്ടി ഹാജരാകുമ്പോള്‍ പ്രതിപക്ഷവും വാദിക്ക് വേണ്ടി ഹാജരാകുമ്പോള്‍ വാദിപക്ഷവും നിന്ന് കൊണ്ട് കേസ് നടത്തേണ്ടതുണ്ടെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു.

തൃശൂര്‍ സ്വദേശിയായ ബിജു ആന്റണി ആളൂര്‍ ആണ് ബിഎ ആളൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അധോലോക നായകന്‍ ഛോട്ടാ രാജന്റെ കേസുകള്‍ നോക്കുന്നത് ആളൂര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര ധബോല്‍ര്‍ വധത്തില്‍ പ്രതികള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതും ആളൂര്‍ തന്നെ ആയിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെ വക്കാലത്തും ഏറ്റെടുത്തത് ആളൂര്‍ തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (10 minutes ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (1 hour ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (2 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (2 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (2 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (2 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (3 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (4 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (4 hours ago)

Malayali Vartha Recommends