പ്രണയിച്ചതിന് സ്വന്തം അമ്മയുടെ മുന്നിലിട്ട് യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ മൂന്നുമണിക്കൂർ തല്ലിച്ചതച്ചു...ദൃശ്യങ്ങൾ വാട്ട്സാപ്പിൽ പ്രചരിപ്പിച്ചു ....മനം നൊന്ത യുവാവ് ആത്മഹത്യചെയ്തു...സംഭവത്തെ തുടർന്ന് വിഷം കഴിച്ച പെൺകുട്ടിയും ഗുരുതരാവസ്ഥയിൽ!

ആൾക്കൂട്ടമർദ്ദനം കേരളത്തിലും പതിവാകുന്നു ..ഇപ്പോൾ മലപ്പുറം കോട്ടയ്ക്കലില്‍ ആണ് പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം 22 വയസ്സുമാത്രം പ്രായമുള്ള യുവാവിനെ മണിക്കൂറുകളോളം തടഞ്ഞ വെച്ച മർദിച്ചത് ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു.ഇതിനു മുൻപ് 2018 ൽ ആണ് മധു എന്ന ആദിവാസി യുവാവിനെ ഭക്ഷണം മോഷ്ടിച്ചു എന്നതിന്റെ പേരിൽ ആൾക്കൂട്ടം മർദിച്ചു കൊന്നത്..
മലപ്പുറത്ത് തന്നെ നേരത്തെ മുഹമ്മദ് സാജിദ് എന്ന യുവാവ് ആള്‍ക്കൂട്ടത്തിന്റെ സദാചാര ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു... സാജിദിനെ ആള്‍ക്കൂട്ടം രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കുകയും തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
പുതുപ്പറമ്പ് പൊട്ടിയില്‍ ഷാഹിര്‍ ആണ് ഇപ്പോൾ ആത്മഹത്യ ആൾക്കൂട്ടത്തിന്റെ മർദ്ദനത്തെ തുടർന്ന് ചെയ്തിരിക്കുന്നത് . ഷാഹിർ പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ ആണ് യുവാവിനെ കെട്ടിയിട്ട് മര്ദിച്ചത് ..തുടർന്ന് യുവാവ് വിഷം കഴിക്കുകയായിരുന്നു. ഇതേ തുടർന്ന് ഷാഹിര്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടി വിഷം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ നിളയും ഗുരുതരമായി തുടരുന്നു ആശുപത്രി അധികൃതർ അറിയിച്ചു.
പ്രണയവിവരം അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഷാഹിറിനെ പരസ്യമായി മര്‍ദ്ദിക്കുകയായിരുന്നു . ഞായറാഴ്ച രാത്രിയോടെ നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് എത്തിയപ്പോഴാണ് ഷാഹിറിനെ യുവതിയുടെ ബന്ധുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഷഹിറിനെ മർദിക്കുന്നു എന്ന് അറിഞ്ഞു അവിടെ എത്തിയ ഷഹിറിന്റെ അമ്മയ്ക്കും സഹോദരനും മർദനമേറ്റു..
രണ്ട് മണിക്കൂറോളം നേരം ആള്‍ക്കൂട്ടം ഷാഹിറിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.രാത്രി ഒന്‍പതുമുതല്‍ പന്ത്രണ്ടുമണിവരെ മര്‍ദിച്ചതായാണ് പരാതി. മൊബൈല്‍ഫോണ്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.......
.. അവസാനം അവിടെ എത്തിയ അമ്മയും സഹോദരനും ചേർന്ന് ഷഹിറിനെ വീട്ടിൽ എത്തിച്ചു...വീട്ടിലെത്തിയ ഷാഹിര്‍ തനിക്ക് നേര വധഭീഷണിയുണ്ടെന്നു പറഞ്ഞിരുന്നു...ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്തായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.. വീട്ടുകാരുടെ മുന്നില്‍ വെച്ച് തന്നെ വിഷം കുടിക്കുകയായിരുന്നു. ഷാഹിറിനെ ഉടനെ തന്നെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഷാഹിര്‍ മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഷാഹിര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ചികിത്സയില്‍ കഴിയുന്ന ഷഹിറിന്റെ സഹോദരൻ ഷിബില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























