പെണ്‍കുട്ടികളെ കണ്ടാല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കും; പൊറുതി മുട്ടിയ നാട്ടുകാര്‍ മുന്‍ എംഎല്‍എയുടെ ഡ്രൈവറുടെ സൂക്കേട് തീര്‍ത്തുകൊടുത്തു...

കാറില്‍ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍ നഗ്നതപ്രദശിപ്പിച്ച മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ പിടിയില്‍. മുന്‍ എംഎല്‍ എ പുനലൂര്‍ മധുവിന്റ ഡ്രൈവരായ മണിയാര്‍ സ്വദേശിയായ വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്. സംഭവത്തിന് പിന്നാലെ മുന്‍ എംഎല്‍എ പുനലൂര്‍ മധു അഞ്ചല്‍ പോലീസ് റ്റേഷനില്‍ നേരിട്ടെത്തി വിഷ്ണുപ്രസാദിന് വേണ്ടി വാദിക്കുകയും ചെയ്തു. വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ബി.വി.യു .പി സ്‌കൂളിന് മുന്‍വശത്തായിരിന്നു സംഭവം അരങ്ങേറിയത്. വിഷ്ണുപ്രസാദിനെ ഇതിന് മുമ്പും സമാന രീതിയില്‍ നാട്ടുകാര്‍ പിടികൂടി താക്കീത് നല്‍കി വിട്ടയച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് കാട്ടി ഒരു കുട്ടിയും രക്ഷാകര്‍ത്താവും പോലീസില്‍ വിഷ്ണു പ്രസാദിനെതിരെ മൊഴി നല്കിട്ടുണ്ട്. എന്നാൽ കാറിലിറുന്ന് മദ്യപിക്കുകയും, സ്ത്രീകളെയും വഴിയാത്രക്കാരെയും വിളിച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത എംഎൽഎയുടെ മുൻ ഡ്രൈവർ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങളായിരുന്നു അരങ്ങേറിയത്. മദ്യലഹരിയിൽ നാട്ടുകാർക്കു നേരെ ഭീഷണി മുഴക്കിയ ഇയാളെ രക്ഷിക്കാൻ ഒടുവിൽ സാക്ഷാൽ എംഎൽഎ തന്നെ നേരിട്ടെത്തുകയായിരുന്നു. കാറിൽ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ നഗ്‌നതപ്രദശിപ്പിച്ച മുൻ എംഎൽഎയുടെ ഡ്രൈവറെയാണ് ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുർന്ന് പൊലീസ് പിടികൂടിയത്. ഡ്രൈവറെയും കാറും ഉൾപ്പെടെ പിടികൂടി നാട്ടുകാർ അഞ്ചൽ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ ഉള്‍പ്പെടെ പരാതിക്കാര്‍ സംഭവം അറിയിച്ചു. പ്രതിയ്ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തതായി അഞ്ചല്‍ സി.ഐ സി.എല്‍ സുധീര്‍ അറിയിച്ചു.
കുട്ടികളും സ്ത്രീകളും നടന്നു വരുന്ന സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ ഇയാളെ നാട്ടുകാര്‍ ആദ്യം താക്കീത് ചെയ്യുകയായിരുന്നു. ഇതിന് മുമ്പ് ഇയാള്‍ സമാനമായ രീതിയില്‍ ഇയാള്‍ നഗ്‌നത പ്രദര്‍ശനം നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. അന്നൊക്കെ നാട്ടുകാര്‍ താക്കീതു നല്‍കി വിട്ടയക്കുകയായിരുന്നു എന്നാല്‍, വീണ്ടും ഞരമ്പ് രോഗവുമായി ഇയാള്‍ രംഗത്തെത്തിയതോടെയാണ് നാട്ടുകാര്‍ പിടികൂടി ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് കാട്ടി ഒരു കുട്ടിയും രക്ഷാകര്‍ത്താവും ഇയാള്‍ക്കെതിരെ രേഖാമൂലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























