മലയാളി വാർത്ത പറഞ്ഞത് സത്യമായി; ശബരിമല യുവതീപ്രവേശനം വിശാല ബെഞ്ചിന് കൈമാറുമോ? ; ശബരിമല കേസ് വിശാല ബെഞ്ചിന് വിടുമെന്ന സുപ്രീം കോടതി വിധി പ്രവചിച്ച് മലയാളി വാർത്ത; കാതോർത്ത് കേരളം
ശബരിമല കേസ് വിശാല ബെഞ്ചിന് വിടുമെന്ന സുപ്രീം കോടതി വിധി പ്രവചിച്ച് മലയാളി വാർത്ത. ബുധനാഴ്ച വൈകിട്ട് മലയാളി വാർത്ത പുറത്തുവിട്ട വാർത്തയിലാണ് ഇക്കാര്യമുള്ളത്. വാർത്തയുടെ പൂർണരൂപം:
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് ജസ്റ്റിസ് ദീപക് മിശ്ര പാസാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ചിന് വിടുമോ? ഡൽഹിയിലെ നിയമവൃത്തങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള സംശയങ്ങളാണ് ഉയർന്നിരിക്കുന്നത്.
ധന ബില്ലിലൂടെ ട്രൈബ്യുണലുകളെ പരിഷ്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ബുധനാഴ്ച ഉച്ചയ്ക്ക് സുപ്രീം കോടതി തടഞ്ഞു. വിശാല ഭരണഘടന ബഞ്ചിനാണ് ഇത് സുപ്രീം കോടതി വിട്ടത്. അഞ്ചംഗ ബഞ്ചിനു പകരം ഏഴക്ക ബഞ്ചിനാണ് കേസ് കൈമാറിയത്. ഇതേ മട്ടിൽ ശബരിമല കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടാൻ സാധ്യതയുണ്ടെന്ന് കരുതുന്നവർ നിരവധിയാണ്.
വിധി പുന:പരിശോധിക്കാൻ തീരുമാനിച്ചാൽ പഴയ വിധി ഫലത്തിൽ ഇല്ലാതാകും. ബന്ധപ്പെട്ട കക്ഷികൾക്കെല്ലാം നോട്ടീസ് അയച്ച് ഒരിക്കൽ കൂടി വാദം കേൾക്കും. അതിന് വർഷങ്ങൾ എടുക്കും. ഇന്ന് കേസുമായി മുന്നോട്ട് പോയിട്ടുള്ളവരിൽ പലരും അന്ന് ഉണ്ടാവുകയില്ല. കക്ഷികൾക്ക് ആദ്യം വാദം അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഏഴെട്ട് കൊല്ലങ്ങൾ കുറഞ്ഞത് ഇതിനുവേണ്ടിയെടുക്കും.
വിധി ശരിവയ്ക്കുകയാണെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകും. മണ്ഡലകാലത്തിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. രാമജന്മഭൂമി വിഷയത്തിൽ രാമനെ ഒരു വ്യക്തിയായി കണക്കാക്കിയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഇതേ അവസ്ഥയാണ് ശബരിമലയിൽ ബിജെപി പ്രതീക്ഷിക്കുന്നത്. അതായത് അയ്യപ്പനെ ഒരു വ്യക്തിയായി കണക്കാക്കി വിശ്വാസത്തിൽ അധിഷ്ഠിതമായി വിധി പറയുക. 1991 ഏപ്രിൽ 5 നാണ് എസ് മഹേന്ദ്രൻ എന്ന വ്യക്തിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസുമാരായ കെ.എസ് പരിപൂർണനും കെ.ബി. മാരാരും യുവതി പ്രവേശനം തടഞ്ഞത്. 2016 ൽ ഇതിനെതിരെ യംഗ് ലോയേഴ്സ് ഫോറം സുപ്രീംകോടതിയെ സമീപിച്ചു. അതിന്റെ വിധിയാണ് വിവാദമായത്.
ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിൽ കൊണ്ടു വന്നതു പോലെ വിപ്ലവകരമായ വിധികളാണ് ചീഫ് ജസ്റ്റിസിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. കൊളിജിയം സംവിധാനം പോലും പരസ്യമാക്കിയ രീതിയിൽ ആണ് വിധി വന്നിരിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഡൽഹി ഹൈക്കോടതി പാസാക്കിയ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി ശരിവച്ചത്. അയോധ്യ വിധിയിൽ പരമ്പരാഗത വിശ്വാസങ്ങളോട് കൂറു പുലർത്തിയ ജസ്റ്റിസ് രഞ്ജിത് ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സുതാര്യമാക്കി.
കേന്ദ്ര സർക്കാരിനും ബിജെപിക്കും ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂലമായ സമീപനമാണുള്ളത്. കേരള സർക്കാരിന്റെ കാര്യം അങ്ങനെയല്ല.എന്നാൽ വിവാദമുണ്ടാക്കി രാഷ്ട്രീയമായി ഒറ്റപ്പെട്ടാൻ കേരള സർക്കാരും തയ്യാറല്ല.
https://www.facebook.com/Malayalivartha