സി പി എം വലിപ്പിച്ചു; സർക്കാർ സ്പോൺസേഡ് ആയി ശബരിമലയിൽ കയറിയ കനകദുർഗ്ഗ ഒരു പാട് പ്രതീക്ഷിച്ചെങ്കിലും എല്ലാം വിഫലം; കനകദുർഗ്ഗയെ സർക്കാരും സി പി എമ്മും കൈവിട്ടു
കനകദുർഗ്ഗയെ സർക്കാരും സി പി എമ്മും കൈവിട്ടു. സർക്കാർ സ്പോൺസേഡ് ആയി ശബരിമലയിൽ കയറിയ കനകദുർഗ്ഗ ഒരു പാട് പ്രതീക്ഷിച്ചെങ്കിലും എല്ലാം വിഫലമായി. മലക്കയറ്റം കൊണ്ട് അവർക്ക് ഒരു നേട്ടവും ഉണ്ടായില്ല.
ഇനി ശബരിമലയിലേക്ക് ഇല്ലെന്നാണ് കനകദുർഗ്ഗ പറഞ്ഞത്. ഭഗവാൻ അയ്യപ്പനോട് ചെയ്ത അരുതാത്ത പ്രവൃത്തി കാരണം തന്റെ ജീവിതം ഇല്ലാതായതായി കനകദുർഗ പറഞ്ഞു.
തന്നോട് ഭഗവാൻ പെറുക്കണമെന്ന് പറഞ്ഞില്ലെങ്കിലും അതേ ഭാഷയിലാണ് കനകദുർഗ്ഗ സംസാരിക്കുന്നത്. തന്റെ ജോലി പോലും സ്ഥിരപ്പെട്ടില്ല. തന്നെ ശബരിമലയിൽ കയറ്റാൻ നടന്നവരാരും ഇപ്പോൾ തിരിഞ്ഞുനോക്കാറില്ല.
കുട്ടികളെ കാണാനുള്ള തന്റെ അവകാശം പോലും സ്വാമി അയ്യപ്പൻ ഇല്ലാതാക്കിയതായി സർക്കാർ നിർദ്ദേശാനുസരണം മലകയറിയ കനകദുർഗ പറഞ്ഞു. ശബരിമലയിൽ പോയ ശേഷം തനിക്ക് എല്ലാം നഷ്ടമായി. എല്ലാവരും തന്നെ വെറുക്കുന്നു. കുടുംബം ഇപ്പോൾ കൂടെയില്ല. ഭർത്താവിന്റെ അമ്മ തന്നെ ഭീകരമായി മർദ്ദിച്ചു. കോടതി ഉത്തരവ് അനുസരിച്ച് വീട്ടിലെത്തിയ തന്നെ വീട്ടിൽ കയറ്റിയില്ല. ഭർത്താവും മക്കളും താൻ വന്നപ്പോൾ മറ്റൊരു വീട്ടിലേക്ക് മാറി. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് മക്കളെ കാണാൻ തനിക്ക് അനുവാദമുള്ളത് എന്നാൽ ഭർത്താവ് അതിനുള്ള അവകാശം സ്റ്റേ ചെയ്തു. കൂട്ടുകാർ മാത്രമാണ് തനിക്ക് ആശ്രയമെന്നും കനകദുർഗ പറഞ്ഞു.
തന്റെ അവസ്ഥ കണ്ട് ശബരിമലയിൽ പോകാൻ തയ്യാറെടുത്തവർ പോലും അതിന് തയ്യാറാകുന്നില്ലെന്ന് കനകദുർഗ്ഗ പറഞ്ഞു. ബിന്ദു അമ്മിണിക്ക് ഒപ്പമാണ് കഴിഞ്ഞ വർഷം കനകദുർഗ ശബരിമലയിൽ കയറിയത്. സപ്ലൈകോ ജീവനക്കാരിയായ കനകദുർഗ തന്റെ ജോലിയിൽ ഉന്നമനം ഉണ്ടാകുമെന്ന് കരുതിയാണ് ശബരിമലയിൽ പോയത്. എന്നാൽ അതുണ്ടായില്ല . കനകദുർഗയുടെയും ബിന്ദുവിന്റെയും ശബരിമല പ്രവേശം സർക്കാർ തള്ളിപറയുകയും ചെയ്തതോടെയാണ് ഇരുവരും വെള്ളത്തിലായത്. സർക്കാരിന് അവരുടെ ഇമേജാണ് വലുത്.
ഇത്തവണയും ശബരിമലയിൽ പോകുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് മാധ്യമങ്ങൾ തന്നെ വളയുന്നതായി കനകദുർഗ്ഗ പറഞ്ഞു. തനിക്ക് ആരോടും സംസാരിക്കാൻ താത്പര്യമില്ലെന്ന് അവർ പറഞ്ഞു.
https://www.facebook.com/Malayalivartha