Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ചെരുപ്പിട്ട് ക്ലാസിൽ കയറിയാൽ പത്തു രൂപ ഫൈൻ; അധ്യാപകർക്കും അവരുടെ മക്കൾക്കും ചെരുപ്പിട്ട് ക്ലാസ് മുറിയിൽ കയറാം; വയനാട് ബത്തേരി സർവജന സ്കൂളിൽ വിദ്യാർഥി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

22 NOVEMBER 2019 02:45 PM IST
മലയാളി വാര്‍ത്ത

വയനാട് ബത്തേരി സർവജന സ്കൂളിൽ വിദ്യാർഥി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ക്ലാസ് മുറികൾ പൊട്ടിപ്പൊളിഞ്ഞ് നാശമായി കിടക്കുന്ന സാഹചര്യത്തിലും കുട്ടികള്‍ ചെരുപ്പിട്ട് ക്ലാസിൽ കയറിയാൽ പത്തു രൂപ ഫൈൻ ഈടാക്കും. എന്നാൽ ഇത് അധ്യാപകർക്കും അവരുടെ മക്കൾക്കും ബാധകമല്ല. അധ്യാപകർക്കും അവരുടെ മക്കൾക്കും ചെരുപ്പിട്ട് ക്ലാസ് മുറിയിൽ കയറാം. അധ്യാപകർക്കുള്ളിലും വിഷമാണ് എന്ന് കുഞ്ഞുങ്ങൾ ആക്രോശിക്കുമ്പോൾ അവർ വിദ്യാലയത്തിനുള്ളിൽ അനുഭവിച്ചുപോരുന്ന പൊരുത്തക്കേടുകളെ കുറിച്ച് ഊഹിക്കാവുന്നതേ ഉള്ളൂ . ആ കുട്ടിയെ കൊലയ്ക്കു കൊടുത്തതാണ് എന്ന് ഒരു സ്വരത്തിൽ വിദ്യാർത്ഥികൾ ആക്രോശിക്കുന്നു. ഷെഹ്‌ലയുടെ മരണത്തിനു കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

ഷെഹല പാമ്പുകടിയേറ്റ്‌ ജീവനറ്റ ക്ലാസ് മുറിയിൽ കാണാൻ സാധിക്കുന്നത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ ആണ്. അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍.

പാമ്ബുകടിയേറ്റ്‌ വിദ്യാര്‍ഥിനി മരിച്ച ബത്തേരി ഗവ. സര്‍വജന ഹയര്‍സെക്കന്‍ഡറിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ സര്‍ക്കാര്‍ ഈയിടെ അനുവദിച്ചത്‌ ഒരു കോടി രൂപ അനുവദിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ്‌ ഫണ്ട്‌ അനുവദിച്ചത്‌. പാമ്ബുകടിയേറ്റ്‌ വിദ്യാര്‍ഥിനി മരിച്ച ക്ലാസ്‌ മുറിയടക്കമുള്ള കെട്ടിടം പുതുക്കി പണിയുന്നതിനാണ്‌ തുക അനുവദിച്ചത്‌. ഇതിനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ്‌ വിദ്യാര്‍ഥിനിയുടെ ദാരുണാന്ത്യം. നിലവില്‍ സ്‌കൂളിന്റെ ഭൗതിക സാഹചര്യം പരിതാപകരമാണ്‌. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്‌.

സംഭവത്തിൽ ജില്ലാ ജഡ്ജി സ്‌കൂളില്‍ നേരിട്ട് പരിശോധനക്ക് എത്തുമ്പോൾ സംഭവത്തിന്റെ ഗൗരവം കുറേകൂടി ഏറുകയാണ്. ജില്ലാ ജഡ്ജി ,ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്സന്റെ കൂടെയാണ് പരിശോധനയ്ക്ക് എത്തിയത്. ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചു പറഞ്ഞതനുസരിച്ചാണ് ജില്ലാ ജഡ്ജിയായ എ. ഹാരിസ് സ്‌കൂളില്‍ എത്തിയത്. പരിശോധന നടത്തിയതിന്റെ വിശദമായ റിപ്പോര്‍ട്ട് നേരിട്ട് നല്‍കുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. പരിശോധന നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജില്ലാ ജഡ്ജി സ്‌കൂളിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ച്‌ സംസാരിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ടെന്നും പ്രധാന അധ്യാപകനടക്കം അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഈ നടത്തിയ പരിശോധന കൂടാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും യോഗം വിളിച്ച്‌ സമഗ്രമായ റിപ്പോര്‍ട്ടും നടപടിയും ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. ഷഹ്‌ലക്ക് പാമ്ബു കടിയേറ്റ ക്ലാസ് മുറി, സ്‌കൂള്‍ പരിസരം, മറ്റു ക്ലാസുകള്‍ എന്നിവയെല്ലാം ഇവര്‍ പരിശോധിച്ചു.

എന്നാല്‍ പരിശോധന കഴിഞ്ഞ് ജഡ്ജിമാരും മറ്റും പുറത്തിറങ്ങുമ്ബോഴാണ് പ്രധാനാധ്യാപകനെത്തുന്നത്. ഇതോടെ ജില്ലാ ജഡ്ജി അധ്യാപകനെ ശാസിച്ചു. ഉച്ചക്കുശേഷം ജില്ലാ കോടതിയില്‍ നടക്കുന്ന വിശകലന യോഗത്തില്‍ വിശദീകരണം നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗത്തില്‍ വെച്ച്‌ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ തീരുമാനങ്ങള്‍ കൈകൊള്ളുമെന്ന് ജില്ലാ ജഡ്ജ് വി ഹാരിസ് അറിയിച്ചു. വിഷയത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ക്കിതിരേ പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ഥികള്‍ സംഭവത്തില്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. വിദ്യാര്‍ഥികല്‍ രൂക്ഷമായ രീതിയിലാണ് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. സ്‌കൂളിലെ അസൗകര്യങ്ങളെക്കുറിച്ചും അധ്യാപകരുടെ അനാസ്ഥക്കുമെതിരേ അവര്‍ വീണ്ടും ശബ്ദമുയര്‍ത്തി.

വിഷയത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മിഷനും ബാലക്ഷേമസമിതിയും കേസെടുത്തിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപെട്ടതായി ബാലക്ഷേമ സമിതി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. ഡി.എം.ഒയോടും ഡെപ്യൂട്ടി ഡയറക്ടറോടും ഇന്നുതന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ കടുത്ത നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും അരവിന്ദാക്ഷന്‍ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends