രാത്രിയാണോ പകലാണോ സഖ്യം ഉണ്ടായതെന്നൊന്നും അറിയില്ല; അതോ ദിവസങ്ങളായുള്ള നീക്കമാണോ എന്നും അറിയില്ല; അട്ടിമറിയൊന്നും അല്ല, മഹാരാഷ്ട്ര സര്‍ക്കാറിന് അഭിനനന്ദനം: വി മുരളീധരൻ
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സഖ്യത്തെ സ്വാഗതം ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിൽ ജനാധിപത്യപരമായ രീതിയിൽ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സിന്റെ അവസരവാദ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് മഹാരാഷ്ട്രയിൽ കിട്ടിയത്. ശിവസേനയുടെ ഭാഗത്ത് നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടക്കാതായതോടെയാണ് രാഷ്ട്രപതി ഭരണത്തിലേക്ക് പോയത് എന്ന് മുരളീധരൻ പറഞ്ഞു.
അജിത് പവാറിന്‍റെ വരവോടെ ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പായതോടെയാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞയിലേക്ക് പോയത്. രാത്രിയാണോ പകലാണോ സഖ്യം ഉണ്ടായതെന്നൊന്നും അറിയില്ല. അതോ ദിവസങ്ങളായുള്ള നീക്കമാണോ എന്നും അറിയില്ല. കോൺഗ്രസിന്‍റെ അവസരവാദ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്നും സഖ്യനീക്കത്തിൽ സന്തോഷമുണ്ടെന്നും വി മുരളീധരൻ കൊച്ചിയിൽ പ്രതികരിച്ചു.
മഹാരാഷ്ട്രയിൽ നടന്നത് അട്ടിമറിയൊന്നും അല്ലെന്നും വി മുരളീധരൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസമായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അപ്രതീക്ഷിത ട്വിസ്റ്റുകളോടെയുള്ള ക്ലൈമാക്‌സ് ആണ് ശനിയാഴ്ച രാവിലെ അരങ്ങേറിയത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ മഹാ വികാസ് അഘാടി എന്ന പേരില്‍ സഖ്യം രൂപീകരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ബിജെപിയുമായി അധികാരം പങ്കിടുന്നതിനുള്ള ശിവസേനയുടെഅവസാന സാധ്യതയും അടഞ്ഞതിനു ശേഷമായിരുന്നു ഇത്. മഹാരാഷ്ട്രയില്‍ ഒരു മുഖ്യമന്ത്രി ഉണ്ടാവുകയാണെങ്കില്‍ അത് ശിവസേനയുടെ മുഖ്യമന്ത്രിയായിരിക്കും എന്ന ഉദ്ധവ് താക്കറെയുടെ വാക്ക് യാഥാര്‍ഥ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങളാണ് പിന്നീട്നടന്നത്. അതിനേറ്റ കനത്ത തിരിച്ചടിയാണ് ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ.
https://www.facebook.com/Malayalivartha