വീണപ്പോൾ കാല് കല്ലിൽ തട്ടിയപോലെ തോന്നി; കാലിൽ വേദനയുണ്ട്; പരാതിയുമായി കുട്ടി; നിസ്സാരമായെടുക്കാതെ അധ്യാപകരും; ഷെഹ്ല സംഭവം ആവർത്തിക്കാതെ ഇരുന്നത് ആ ഇടപ്പെടൽ കൊണ്ട് മാത്രം
അധ്യാപകരുടെ കൃത്യമായ ഇടപെടൽ രക്ഷിച്ചത് ഒരു കുട്ടിയുടെ ജീവൻ. പാമ്പുകടിയേറ്റ വിദ്യാര്‍ഥി അപകടത്തിൽ നിന്നും രക്ഷിച്ചിരിക്കുകയാണ് അധ്യാപകർ. കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം തരം ഇ ക്ലാസിൽ പഠിക്കുന്ന കൃതിക് എന്ന കുട്ടിക്കാണ് പാമ്പ് കടിയേറ്റത്. ശരിയായ സമയത്ത് ചികിത്സ കിട്ടിയതിനെ തുടർന്നായിരുന്നു കുട്ടി രക്ഷപ്പെട്ടത്. കുട്ടി താൻ വീണെന്നും എഴുന്നേറ്റ് ബാഗ് കുനിഞ്ഞെടുക്കുന്ന സമയത്ത് കാല് കല്ലിൽ തട്ടിയപോലെ തോന്നിയതായും കാലിൽ വേദനയുണ്ടെന്നും പറഞ്ഞു. എന്നാൽ അധ്യാപകർ ഇത് നിസാരമായെടുത്തില്ല.
ക്ലാസ് അധ്യാപകനായ ഗോപകുമാർ ഉടൻ കുട്ടിയുമായി പ്രധാനാധ്യാപികയുടെ അടുത്തെത്തി. പ്രധാനാധ്യാപിക ആശയും സീനിയർ അസിസ്റ്റൻറായ രാജീവും ചേർന്ന് പരിശോധിച്ചപ്പോൾ കാലിൽ വളരെ ചെറിയൊരടയാളം കാണുകയും ചെയ്തു. ഉടൻതന്നെ കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചു. രക്തപരിശോധനയിൽ പാമ്പിൻ വിഷബാധയേറ്റതായി വ്യക്തമായതായും ഉടൻ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വിദ്യാർഥി ഇപ്പോൾ മെഡിക്കൽ കോളജിൽ ആണ്.
https://www.facebook.com/Malayalivartha