Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കയ്യടിച്ച് വിശ്വാസികളും... ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കാലം ജയിലില്‍ കിടന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന് ഭാഗ്യം തെളിയുന്നു; ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനം ഉറപ്പാക്കി സുരേന്ദ്രന്‍; അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി സംസ്ഥാനഘടകത്തില്‍ തര്‍ക്കം മൂക്കവേ സുരേന്ദ്രന്‍ മതിയെന്നുറപ്പിച്ച് കേന്ദ്രം

02 DECEMBER 2019 10:44 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഏറ്റവുമധികം ത്യാഗം സഹിച്ച ആളാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍. ഭക്തരോടൊപ്പം നിന്ന് ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് കയറാന്‍ വന്ന സുരേന്ദ്രനെ എസ്പി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ശബരിമല പ്രക്ഷോഭത്തിന് ഏറ്റവുമധികം പ്രശസ്തി നേടിക്കൊടുത്തതും ഈ സംഭവമാണ്. എന്നാല്‍ പിന്നീട് സുരേന്ദ്രനെ നിരവധി കേസുകളില്‍ കുടുക്കി. ഇതോടെ സുരേന്ദ്രന് പല കേസുകളില്‍ ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ ആഴ്ചകളോളം എടുത്തു. 22 ദിവസമാണ് സുരേന്ദ്രന്‍ ജയിലില്‍ കിടന്നത്. ശബരിമലയില്‍ പോകാനാകാതെ ഇരുമുടികെട്ടുമായി ജയിലുകള്‍ തോറും കയറിയിറങ്ങിയ സുരേന്ദ്രന്‍ ഭക്തരുടെ വികാരമായി മാറി. വീണ്ടും ഒരു മണ്ഡലമാസം പിറന്നപ്പോള്‍ സംസ്ഥാന അധ്യക്ഷനില്ലാതെ ബിജെപി അലയുകയാണ്. കുമ്മനം ഉള്‍പ്പെടെ പല പേരുകളും ഉയര്‍ന്നു വന്നെങ്കിലും അവസാനം ശബരിമലയുടെ പേരില്‍ ത്യാഗം അനുഭവിച്ച സുരേന്ദ്രനാണ് ഭാഗ്യം വന്നെത്തുന്നത്. പല ചരടുവലികള്‍ നടക്കുമ്പോഴും സുരേന്ദ്രന്‍ തന്നെ അധ്യക്ഷനാക്കിയാല്‍ മതിയെന്നാണ് അമിത്ഷായുടെ തീരുമാനം.

ബി.ജെ.പി. കേരളാ ഘടകം പ്രസിഡന്റിനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുന്നതാണ്. കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകുമെന്ന് ഏറെക്കുറേ ധാരണയായതായാണ് സൂചന. ഈ മാസം രണ്ടാം വാരത്തോടെ ദേശീയ പ്രസിഡന്റായി ജെ.പി. നഡ്ഡ സ്ഥാനമേല്‍ക്കും. അതിനു പിന്നാലെ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് അമിത് ഷായ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. വര്‍ക്കിങ് പ്രസിഡന്റായ നഡ്ഡയ്ക്കാണു സാധ്യത. എന്നാല്‍, അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മൗനംപാലിക്കുകയാണ്. ദേശീയ പ്രസിഡന്റ് സ്ഥാനമേറ്റശേഷം കേരളത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാനാണ് തീരുമാനം.

സംസ്ഥാനത്തുനിന്ന് ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരുടേയും ദേശീയ നേതാവ് ആര്‍. ബാലശങ്കര്‍, മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരുടേയും പേരുകള്‍ കേട്ടിരുന്നെങ്കിലും കെ. സുരേന്ദ്രനു കടിഞ്ഞാണ്‍ നല്‍കാനാണ് ധാരണയായതെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

മഞ്ചേശ്വരം ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വിഹിതം ഉയര്‍ത്തി സംസ്ഥാനത്തു ബി.ജെ.പിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ താനാണെന്നു തെളിയിച്ചതാണ് സുരേന്ദ്രനു തുണയായത്. ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പിന്തുണയുമുണ്ട്. കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നീ പേരുകളാണ് മുരളീധരപക്ഷം മുന്നോട്ടുവച്ചിരുന്നത്.

സംസ്ഥാനത്തെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ച സമയത്തു പരിഹാരമെന്നോണം ഉയര്‍ന്നുവന്ന പേരാണ് ബാലശങ്കറിന്റേത്. ബി.ജെ.പി. ഇന്റലെക്ച്വല്‍ സെല്‍ തലവനായി ദേശീയനേതൃത്വത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന തനിക്കു സംസ്ഥാനതലത്തിലേക്കു നീങ്ങാന്‍ താല്‍പ്പര്യമില്ലെന്നു ബാലശങ്കര്‍ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ പാര്‍ട്ടിയെ മികച്ച പ്രകടനം നടത്താന്‍ സഹായിച്ച അരവിന്ദ് മേനോന്റെ പേരും ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാനത്തുനിന്നു തന്നെ ജനപ്രീതിയുള്ള ആളെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു തവണ സ്ഥാനം അലങ്കരിച്ചവരെ വീണ്ടും പരീക്ഷിക്കാന്‍ ദേശീയ നേതൃത്വത്തിനു താല്‍പ്പര്യമില്ല. അതിനാല്‍ കുമ്മനം രാജശേഖരന് അവസരം ലഭിക്കില്ലെന്നും ഉറപ്പായി. എന്തായാലും യുവതീ പ്രവേശനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകുന്നത് ആവേശത്തോടെയാണ് ഭക്തരും നോക്കിക്കാണുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends