Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും

06 DECEMBER 2019 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

അയ്യപ്പൻറെ മുതൽ കട്ട പോറ്റിയുടെ തനിനിറം ലോകത്തിനു കാണിച്ചുതന്നു അയ്യപ്പൻ...ചെമ്പുപാളികൾ എന്നപേരിൽ സ്വര്‍ണപ്പാളികള്‍ ചെന്നെയ്ക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തു..അറസ്റ്റ് കഴിഞ്ഞതിനുശേഷം ഇന്നലെ ഉച്ചതിരിഞ്ഞതിനു ശേഷമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി തിരിച്ചേൽപ്പിച്ച സ്വർണം പൂശിയ പാളികൾ ദ്വാരപാലക വിഗ്രഹത്തിൽ ചാർത്തിയത് ..അതായത് കട്ട മുതലിന്റെ ബാക്കി സന്നിധാനത്ത് എത്തുന്നതിനു മുൻപ് പോറ്റി അകത്ത് !!

അവന് തൈരില്ലാതെ ചോറ് ഇറങ്ങില്ലെന്ന് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ വന്ന പോലീസിനെ ഓടിച്ച് വീട്ടമ്മ

മുഖ്യനെ കാണാൻ വന്ന പ്രവാസികളെ അടിച്ച് പുറത്താക്കി.? AC ഹോളിൽ കോട്ടും സ്യുട്ടുമിട്ടവർ മാത്രം

ശബരിമലയിൽ NSG ഇറങ്ങുന്നു....! ഗൂർഖ എമർജൻസി വാഹനം സന്നിധാനം വളയും..! 22-ന്

കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യത... അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.... അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറും

അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ്. സംഘത്തില്‍ രണ്ടു മലയാളി യുവതികളെ തിരിച്ചറിഞ്ഞെങ്കിലും എറണാകുളം സ്വദേശിനി മറിയം എന്ന മെറിന്‍ ജേക്കബ് എവിടെയെന്ന ചോദ്യം ബാക്കി. അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും തിരിച്ചറിഞ്ഞത്. എന്നാല്‍ 2016-ല്‍ ഭര്‍ത്താവ് യഹിയക്കൊപ്പം ഐ.എസ്. ക്യാമ്പിലെത്തിയ മെറിന്‍ കീഴടങ്ങിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് വിവരമൊന്നുമില്ല. യഹിയ നേരത്തെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റാണ് ഇസ്‌ലാം മതം സ്വീകരിച്ച് യഹിയ ആയത്. സ്‌കൂള്‍കാലം മുതല്‍ സഹപാഠിയായിരുന്ന ബെസ്റ്റിനുമായി മെറിന്‍ പ്രണയത്തിലായിരുന്നു.

എറണാകുളത്തെ പ്രമുഖ കോളജിലെ പഠനശേഷം ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ മെറിന് ജോലി ലഭിച്ചു. മുംെബെയിലെ സ്വകാര്യകമ്പനിയില്‍ തൊഴില്‍ പരിശീലനത്തിനെത്തിയ മെറിന്‍ ഇസ്ലാംമതം സ്വീകരിച്ച് മറിയയായി. ബെസ്റ്റിന്‍ വിന്‍സന്റ് യഹിയയുമായി. ഇവര്‍ തമ്മില്‍ രജിസ്റ്റര്‍ വിവാഹവും നടന്നു. മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കള്‍, 2014 ല്‍ മെറിനെ നാട്ടിലേക്കു കൊണ്ടുവന്നു. മകളുടെ മതംമാറ്റത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. പിന്നീട് മെറിനും ഭര്‍ത്താവും ഭര്‍തൃസഹോദരന്‍ ഈസ എന്ന ബെക്‌സന്‍ വിന്‍സന്റും ഭാര്യ നിമിഷയെന്ന ഫാത്തിമയും ഉള്‍പ്പെടെ 21 മലയാളികളെ ദുരൂഹസാഹചര്യത്തില്‍ 2016 മേയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണു കാണാതാവുന്നത്. മെറിനും യഹിയയും ശ്രീലങ്കയ്ക്ക് മതപഠനത്തിന് പോയതായാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവരെല്ലാം ഐ.എസില്‍ ചേര്‍ന്നതായി പിന്നീട് സ്ഥിരീകരിച്ചു. ബംഗളുരു വിമാനത്താവളം വഴിയാണ് ഇറാനിലെ ടെഹ്‌റാനിലേക്കു പോയത്.

അഫ്ഗാനിലെ ഐ.എസ് കേന്ദ്രങ്ങളിലേക്ക് ആളെ ചേര്‍ക്കുന്നത് ഇറാന്‍ വഴിയാണ്. പോകുമ്പോള്‍ മെറിനും നിമിഷയും ഗര്‍ഭിണികളായിരുന്നു. മെറിന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി യഹിയ നാട്ടിലുള്ളവരെ അറിയിച്ചിരുന്നു. പിന്നീട് അമേരിക്കന്‍ ആക്രമണത്തില്‍ യഹിയ കൊല്ലപ്പെട്ടതായും നാട്ടില്‍ സന്ദേശമെത്തി. എന്നാല്‍ പിന്നീട് മെറിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കീഴടങ്ങിയവരില്‍ നിമിഷയും സോണിയയുമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും മെറിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം മാവോയിസ്റ്റുകളെ മറയാക്കി ഐ.എസ്. ഭീകരര്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ. മലബാര്‍ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണങ്ങളിലാണ് ഐ.എസ്. ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതായ വിവരം ലഭിച്ചത്. ഇതിന്റെ ഭാഗമായി തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികള്‍ക്കു ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സിറിയയിലെ സാമ്രാജ്യം തകര്‍ന്നതിനേത്തുടര്‍ന്ന് പുതിയ താവളങ്ങള്‍ തേടുകയായിരുന്ന ഐ.എസ്. അഫ്ഗാനിലെത്തുകയും ഇന്ത്യക്കാരെ ഉള്‍പ്പെടെ അവിടെയെത്തിച്ച് പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ഇവരെ ഉപയോഗിച്ച് ദക്ഷിണേന്ത്യയിലടക്കം തീവ്രവാദം വളര്‍ത്തുകയായിരുന്നു ലക്ഷ്യം. ഇന്ത്യയില്‍നിന്ന് ഐ.എസില്‍ ചേക്കേറിയവരില്‍ ഏറെയും മലയാളികളായിരുന്നു. മാവോയിസ്റ്റുകള്‍ക്കിടയില്‍ കടന്നുകയറാന്‍ ഐ.എസ്. നടത്തിയ നീക്കങ്ങള്‍ അടുത്തിടെയാണു കണ്ടെത്തിയത്. അതിനിടയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സി.പി.എം. പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കു െഹെക്കോടതി ജാമ്യം നിഷേധിച്ചു. അലന്‍ ഷുെഹെബ്. താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. യു.എ.പി.എ. ചുമത്തിയ ഇരുവര്‍ക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളിയത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് ഉന്നത മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കണമെന്നുമുള്ള വാദവും കോടതി കണക്കിലെടുത്തു. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. യു.എ.പി.എ. കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ ജാമ്യം അനുവദിക്കരുതെന്നു സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവംബര്‍ ഒന്നിന് കോഴിക്കോട് പന്തീരാങ്കാവില്‍ െവെകിട്ട് ഏഴുമണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണു വിദ്യാര്‍ഥികളെ പോലീസ് പിടികൂടിയത്. ഇവരുടെ ബാഗില്‍നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തു. താഹയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവും ലാപ്‌ടോപ്പും സിം കാര്‍ഡും നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തിരുന്നു. കേസിലെ മുന്നാം പ്രതി സി.പി. ഉസ്മാനെ പിടികിട്ടിയിട്ടില്ല. ഉസ്മാനെതിരേ അഞ്ചു യു.എ.പി.എ കേസുകളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എ. ഹരിപ്രസാദും എന്‍. അനില്‍കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ തള്ളിയത്. നവംബര്‍ രണ്ടു മുതല്‍ പ്രതികള്‍ റിമാന്‍ഡിലാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോറ്റിയുടെ തനിനിറം ലോകത്തിനു കാണിച്ചുതന്നു അയ്യപ്പൻ...  (14 minutes ago)

അവന് തൈരില്ലാതെ ചോറ് ഇറങ്ങില്ലെന്ന് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ വന്ന പോലീസിനെ ഓടിച്ച് വീട്ടമ്മ  (1 hour ago)

ഭാഗ്യാനുഭവവും കീർത്തിയും ലഭിക്കും  (1 hour ago)

സൗദി അറേബ്യയിലെ സംരംഭകനുമായ പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു  (1 hour ago)

മുഖ്യനെ കാണാൻ വന്ന പ്രവാസികളെ അടിച്ച് പുറത്താക്കി.? AC ഹോളിൽ കോട്ടും സ്യുട്ടുമിട്ടവർ മാത്രം  (1 hour ago)

ഇന്ന് പരക്കെ മഴ സാധ്യത.  (1 hour ago)

ശബരിമലയിൽ NSG ഇറങ്ങുന്നു....! ഗൂർഖ എമർജൻസി വാഹനം സന്നിധാനം വളയും..! 22-ന്  (1 hour ago)

കേരളത്തെ ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി  (2 hours ago)

20 വർഷത്തെ കാത്തിരിപ്പിന് വിരാമം... ഇന്ത്യൻ വനിതകൾ യോഗ്യത നേടിയത്  (2 hours ago)

മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു...  (2 hours ago)

ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.  (2 hours ago)

VINU V JOHN എന്റെ കക്ഷി നെത്തോലി മാത്രം!  (2 hours ago)

  അയർലൻഡിൽ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശി മരിച്ച നിലയിൽ  (2 hours ago)

കർഷകന് നേരെ കടുവയുടെ ആക്രമണം..  (3 hours ago)

പവന് 1400 രൂപയുടെ ഇടിവ്  (3 hours ago)

Malayali Vartha Recommends