പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം

തുടർച്ചയായി നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ട പി ജയരാജൻ സി പി എമ്മിനെ കേരളത്തിൽ നിന്നും തേച്ചുമായ്ച്ച് കളയുമെന്ന് ഏതാണ്ട് ഉറപ്പായി. നിയമസഭാ സീറ്റ് നൽകിയില്ലെന്ന് മാത്രമല്ല പി ജയരാജനെ അപമാനിക്കാനും പിണറായി - ഗോവിന്ദൻ അച്ചുതണ്ട് ശ്രമിച്ചു. എം.വി. ഗോവിന്ദന്റെ പിൻവാതിൽ എൻട്രിയായ ഭാര്യ തളിപ്പറമ്പ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയെ ജയിപ്പിക്കേണ്ട ചുമതലയാണ് പി. ജയരാജന് നൽകിയത്.ഇത്രയും അപമാനം ഇതിനുമുമ്പ് പി ജയരാജൻ അനുഭവിച്ചുകാണില്ല. അതിന് പകരം വീട്ടാൻ കാത്തിരിക്കുകയാണ് പി. ജയരാജൻ.
എം.വി. ഗോവിന്ദന്റെ സീറ്റിൽ ഭാര്യക്ക് സംവരണസീറ്റ് നൽകിയപ്പോൾ തന്നെ സി പി എമ്മിന്റെ ജാതകം കുറിച്ചുകഴിഞ്ഞിരുന്നു. പി.കെ. ശ്യാമള, സി പി എമ്മിനെ ഭരണത്തിൽ നിന്നും ആട്ടിയിറക്കുമെന്ന് സി പി എം അണികൾ ഉറപ്പിച്ചുകഴിഞ്ഞു. പിണറായി വിജയന്റെ മൂന്നാമൂഴവും ശ്യാമളയുടെ ഒന്നാമൂഴവും ജില്ലയിൽ അണുബോംബ് പോലെ പൊട്ടിച്ചിതറുമെന്ന് ഉറപ്പായി.
ഇതോടെ കണ്ണൂർ സിപിഎമ്മില്‍ പൊട്ടിത്തെറിതുടങ്ങി. തളിപ്പറമ്പില്‍ പി.കെ ശ്യാമളക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ മത്സരിക്കും. ശ്യാമളയ്‌ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പാണ് നീക്കത്തിന് പിന്നിൽ. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ. പാർട്ടിയുടെ കോട്ടകളിൽ ഇത്തരത്തിൽ വിവാദങ്ങളുണ്ടാകുന്നത് സിപിഎമ്മിന് തലവേദനയാണ്.
നേരത്തെ, പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ സിപിഎം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. പാർട്ടി സെക്രട്ടറിയായതിനാൽ എം.വി ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ ഭാര്യയെ പകരം സ്ഥാനാർഥിയാക്കി എന്ന ആക്ഷേപമാണ് പാർട്ടി അണികളിൽ നിന്ന് ഉയർന്നത്. ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. ശ്യാമളക്ക് കമ്യൂണിസ്റ്റ് ശൈലി ഇല്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അനുഭാവികളുടെയും അണികളുടെയും പിന്തുണ ശ്യാമളക്കില്ലെന്നും മയ്യിൽ മേഖലയിൽ നിന്നുള്ള അംഗങ്ങൾ വിമർശിച്ചു. പി.ജയരാജനാണ് മണ്ഡലം കമ്മിറ്റിയുടെ ചുമതല.
കമ്യൂണിസ്റ്റ് ശൈലിയില്ലാത്ത ശ്യാമള നിർണായക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുന്നതിൽ വിമർശനം ഉന്നയിച്ചവർ ആശങ്കയും ഉന്നയിച്ചിട്ടുണ്ട്.ജില്ലാ സെക്രട്ടേറിയേറ്റ് ശ്യാമളയുടെ പേര് അംഗീകരിച്ച ഘട്ടത്തിൽ മയ്യിൽ മേഖലയിൽ നിന്നുള്ള അണികളടക്കമുള്ളവരാണ് സോഷ്യൽ മീഡിയയിലടക്കം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.
സംസ്ഥാന സെക്രട്ടേറിയേറ്റ് ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചിട്ടും പ്രാദേശിക തലത്തിലെ പ്രതിഷേധം തുടരുന്നു എന്നതിന്റെ സൂചനയാണ് മണ്ഡലം കമ്മറിയിൽ ഉയർന്ന വിമർശനം. താഴെത്തട്ടിലുള്ള വികാരം തണുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സംസ്ഥാന സമിതി അംഗം പി.ജയരാജന് തളിപ്പറമ്പ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുണ്ട്.എന്നാൽ എം.വി ഗോവിന്ദന്റെയും പിണറായിയുടെയും ജീവിതം അവസാനിപ്പിക്കാനാണ് പി. ജയരാജന്റെ തീരുമാനം. മേയിൽ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ പിണറായിയും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും കണ്ണൂർ വിടണമെന്നാണ് പി ജയരാജന്റെ ആഗ്രഹം.
തളിപ്പറമ്പിലെ പാർട്ടി കോട്ടയായ മലപ്പട്ടം സ്വദേശിയായ ടി.കെ. ഗോവിന്ദൻ, പരിയാരം മെഡിക്കൽ കോളേജ് മുൻ ചെയർമാനും നിലവിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനുമാണ്. ശ്രീകണ്ഠപുരം, മയ്യിൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
എൽ.ഡി.എഫിലെ ഈ പടലപ്പിണക്കങ്ങൾ കോൺഗ്രസ് നേതൃത്വം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. തളിപ്പറമ്പിലെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ ധൃതി കാണിക്കേണ്ടതില്ലെന്നും, എൽഡിഎഫിലെ അസ്വസ്ഥതകൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം മതിയെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
ഇന്നലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ പി.കെ. ശ്യാമളയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പ്രത്യേകം പങ്കുവെച്ച് സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ രംഗത്തുവന്നിരുന്നു. 'തളിപ്പറമ്പില്‍ പ്രിയ സഖാവ് ശ്യാമള ടീച്ചര്‍...' എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ഇതിന് താഴെ പാര്‍ട്ടി അണികളടക്കമുള്ളവര്‍ സ്ഥാനാര്‍ഥിക്കെതിരെ രൂക്ഷമായ കമന്റുകള്‍ എഴുതി. തന്റെ പോസ്റ്റിന് താഴെ ശ്യാമളക്ക്എതിരായ പോസ്റ്റുകൾ വന്നത് പി ജയരാജന്റെ അറിവോടെയാണെന്ന് മനസിലാക്കുന്നു. കാരണം സമൂഹമാധ്യമത്തിൽ അതി ശക്തമായ അടിത്തറയാണ് പി ജയരാജനുള്ളത്.
പാര്‍ട്ടിക്കകത്തും പുറത്തും സമൂഹമാധ്യമങ്ങളിലും ഉയര്‍ന്ന എതിര്‍പ്പുകള്‍ വകവെക്കാതെയാണ് ശ്യാമളയെ തളിപ്പറമ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയാക്കിയത്. ഈ രോഷം പ്രകടിപ്പിക്കാന്‍ പരോക്ഷമായ നീക്കമാണ് ഫേസ്ബുക്കിലൂടെ പി. ജയരാജന്‍ നടത്തിയതെന്നും വിമര്‍ശനമുയരുന്നുണ്ട്. കണ്ണൂരിലെ എട്ട് സി.പി.എം സ്ഥാനാര്‍ഥികളുടെയും ചിത്രങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റര്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പി.കെ. ശ്യാമളയുടെ മാത്രം പോസ്റ്റര്‍ പ്രത്യേകം പോസ്റ്റ് ചെയ്തത്. ഇത് പി. ജയരാജന്റെ കുത്സിത ബുദ്ധിയാണെന്ന് എം.വി. ഗോവിന്ദൻ വിശ്വസിക്കുന്നു. അദ്ദേഹം പിണറായിയെയും ഇക്കാര്യമറിയിച്ചുകഴിഞ്ഞു. എന്നാൽ പിണറായിയുടെ കാര്യം പോലും പ്രതിസന്ധിയിലാകുമ്പോൾ അദ്ദേഹം എന്തുചെയ്യും?
https://www.facebook.com/Malayalivartha























