മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല'; ജെ.എന്‍.യുവിലെ എ.ബി.വി.പി അക്രമത്തിനെതിരെ ടൊവിനോ തോമസ്; തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്; രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടിട്ടും ഭരണ സംവിധാനങ്ങള്‍ നോക്കി നില്‍ക്കുന്നുവെങ്കില്‍ രാജ്യത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെനന്നായിരുന്നു ടൊവീനോ തോമസിന്റെ പ്രതികരണം
ജെ എൻ യുവിൽ നടന്ന മുഖംമൂടി ആക്രമണം ഇപ്പോൾ വലിയ ചർച്ച വിഷയമായിരിക്കുകയാണ്.നിരവധിപ്രശസ്തരാണ് ഈ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇപ്പോഴിതാ പ്രശസ്ത മലയാള സിനിമാതാരം ടോവിനോ തോമസും ജെ എൻയു സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിക്കുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടിട്ടും ഭരണ സംവിധാനങ്ങള്‍ നോക്കി നില്‍ക്കുന്നുവെങ്കില്‍ രാജ്യത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെനന്നായിരുന്നു ടൊവീനോ തോമസിന്റെ പ്രതികരണം. .
ഇവിടെ എല്ലാം സാധാരണമാണെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വലിയ തെറ്റാണെന്നും മുഖം മൂടിയണിഞ്ഞ ഭീരുക്കളെ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ രാജ്യം ഉറങ്ങില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ശത്രുക്കളുടെ വാക്കുകള്‍ മാത്രമല്ല, സുഹൃത്തുകളുടെ മൗനവും നമ്മള്‍ അവസാന ഘട്ടത്തിലോര്‍ക്കുമെന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ വാക്കുകൽ ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജെ.എന്‍.യുവില്‍ ഇന്നലെ മുഖം മൂടിയണിഞ്ഞ അന്‍പതോളം വരുന്ന സംഘം സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാരമായി പരിക്കേറ്റു. ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുന്ന സാഹചര്യവുണ്ടായിരുന്നു.
എ.ബി.വി.പി പ്രവര്‍ത്തകരാണ് അക്രമിച്ചത്തിനു പിന്നിലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷിനും ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവിനും സാരമായി പരിക്കേറ്റിരുന്നു. അക്രമിച്ചവര്‍ക്കെതിരെ ഇതുവരെ പൊലീസ് കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ബോളിവുഡ് താരങ്ങളും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
മുംബൈയിലെ ബാദ്രയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ തപ്‌സി പന്നു, റിച്ച ചദ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരത്വാജ്, അനുരാഗ് കശ്യപ്, സോയ അക്തര്‍ അനുരാഗ് ബസു എന്നിവരാണ് പങ്കെടുത്തത്.
നേരത്തെ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ അലിയ ഭട്ട്, കൃതി സനോണ്‍, സോനം കപൂര്‍, അനില്‍ കപൂര്‍, തുടങ്ങിയ താരങ്ങള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന അക്രമത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണമറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha