Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

കോടതി ഹാളിൽ ഡോക്ടറെയും ടെക്നീഷ്യനെയും വരുത്തി സാമ്പിൾ പരിശോധനക്കയച്ചു; അപൂർവ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി

14 JANUARY 2020 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

അപൂർവ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി. തിരുവനന്തപുരം, രാജാജി നഗർ ചെങ്കൽച്ചൂള കണ്ണൻ കൊലക്കേസിൽ ഒന്നാം പ്രതിയുടെ രക്തസാമ്പിൾ കോടതി ഹാളിൽ വച്ചാണ് ഡോക്ടറെയും ലാബ് ടെക്നീഷ്യന്റെയും സാനിധ്യത്തിൽ പരിശോധനക്കയച്ചു. പരിശോധനാ ഫലം ചൊവ്വാഴ്ച ഹാജരാക്കാൻ ഉത്തരവിട്ട കോടതി ടെക്നീഷ്യനെ റിപ്പോർട്ട് സഹിതം പതിനാറാം തീയതി വിസ്തരിക്കാൻ ഉത്തരവിട്ടുകൊണ്ട് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ക്രിമിനൽ നീതി നിർവ്വഹണ വ്യവസ്ഥയിലെ അപൂർവ്വ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.

2011 ൽ നടന്ന കണ്ണൻ കൊലക്കേസിൽ നിലവിൽ അഞ്ച് പ്രതികളാണ് വിചാരണ നേരിടുന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ചെങ്കൽച്ചൂള കണ്ണനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ പ്രഭിത്ത് , അനീഷ് , കോലൻ കണ്ണനെന്നും എരുമ കണ്ണനെന്നും അറിയപ്പെടുന്ന കണ്ണൻ , ഊളൻ പ്രദീപ് എന്ന പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ.

എന്നാൽ താൻ നിരപരാധിയാണെന്നും കൃത്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മരണപ്പെട്ടയാളിൻെറയും തന്റെയും രക്ത ഗ്രൂപ്പ് എ പോസിറ്റീവായതിനാൽ തന്നെ കേസിൽ കളവായി ഉൾപ്പെടുത്തിയതാണെന്നുമാണ് പ്രഭിത്തിന്റെ വാദം. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പോലീസ് തന്റെ രക്തസാമ്പിൾ എടുത്തിട്ടില്ലെന്നും പ്രതി കോടതിയിൽ ബോധിപ്പിച്ചു. അതിനാൽ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് തന്റെ രക്തസാമ്പിൾ എടുപ്പിച്ച് പരിശോധനക്കയക്കണമെന്ന ഹർജി അനുവദിച്ചു കൊണ്ടാണ് കോടതി മുറിയിൽ ജനറൽ ആശുപത്രി ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും കോടതി വിളിച്ചു വരുത്തിയത്. കേസ് വിളിച്ച ശേഷം പ്രതിക്കൂട്ടിൽ നിന്നും ഡയസിന് സമീപം കോടതി പ്രതിയെ വിളിപ്പിച്ച് രക്ത സാമ്പിൾ എടുക്കാൻ ഡോക്ടറോടും ടെക്നീഷ്യനോടും ആവശ്യപ്പെടുകയായിരുന്നു.

അതേ സമയം കേസിലെ മറ്റൊരു പ്രതി താൻ കൃത്യ സമയം സംഭവസ്ഥലത്തില്ലായിരുന്നുവെന്നും അതിനാൽ തന്നെ വിട്ടയക്കണമെന്ന വാദവുമായി രംഗത്തെത്തി. താൻ തൽസമയം ഒരു പരിപാടിയിൽ ചെണ്ടമേളത്തിന് ചെണ്ടകൊട്ടാൻ പോയിരുന്നതായി വാദിച്ച പ്രതി ഇത് തെളിയിക്കാനായി പരിപാടിയുടെ സംഘാടകരെ പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിച്ചു. ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പായ അലിബി ( സംഭവ സമയം താൻ കൃത്യ സ്ഥലത്തില്ലായിരുന്നുവെന്ന പ്രതിഭാഗം പ്രതിരോധം) പ്രകാരം തന്നെ വിട്ടയയ്ക്കണമെന്ന വാദവുമായി രംഗത്തെത്തിയത്.

പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ കന്റോൺമെന്റ് പോലീസ് മഹസ്സറിൽ വിവരിച്ച് ബന്തവസ്സിലെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങൾ , രക്തക്കറ പുരണ്ട വെട്ടുകത്തി തുടങ്ങിയവയാണ് ഹാജരാക്കിയത്.

പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായിക്കഴിഞ്ഞു. പ്രതിഭാഗം സാക്ഷി വിസ്താരം പൂർത്തിയാകുന്ന ഘട്ടത്തിലാണ് കോടതിയിൽ രക്തസാമ്പിൾ എടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (25 minutes ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (36 minutes ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (41 minutes ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (1 hour ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (2 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (2 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (2 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (2 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (2 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (2 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (3 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (3 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (3 hours ago)

Malayali Vartha Recommends