കൊറോണ ലോകമാകെ പടരുന്നു, അമേരിക്കയിലും വൈറസ് സ്ഥിരീകരണം; ചൈനയിലെ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണം; ഇന്ത്യയിലും ഭീഷണി
ചൈനയിലെ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണം. ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്ന ന്യൂമോണിയ്ക്കു കാരണമായ കൊറോണ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച 220 പേരിൽ നാലുപേര്‍ ഇതുവരെ മരിച്ചു. ഇന്നലെയാണു നാലാമത്തെ വ്യക്തയുടെ മരണം അധികൃതർ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. രോഗവ്യാപനത്തിന്റെ തോത് ഇനിയും കൂടുമെന്നുള്ള അനൗദ്യോഗിക കണക്കുകള്‍ വേറെയും പുറത്തുവരുന്നു.
കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. 2003-2004 വര്‍ഷങ്ങളില്‍ ചൈനയിലും ഹോങ്കോങ്ങിലുമായി നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ സാര്‍സ് വൈറസുമായി ഈ അജ്ഞാത വൈറസിന് സാമ്യമുണ്ടെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ കൊറോണ വൈറസ് വിഭാഗത്തില്‍പ്പെട്ട നോവല്‍ കൊറോണ വൈറസ്.(ncov-2019) രോഗകാരണമെന്ന് കണ്ടെത്തി. വൈറസ് ബാധ മരണത്തിനു വരെ കാരണമാവുന്നു എന്നതിനാല്‍ അതീവജാഗ്രതാ നിര്‍ദേശമാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. വുഹാന്‍ കൊറോണ വൈറസ്, ചൈനീസ് ന്യൂമോണിയ, വുഹാന്‍ ന്യുമോണിയ, 2020 നോവല്‍ കോറോണ വൈറസ് എന്നീ പേരുകളിലും രോഗം അറിയപ്പെടുന്നു.
ചൈനീസ് പുതുവത്സര അവധിക്കാലം ആഘോഷിക്കാനായി ദശലക്ഷക്കണക്കിന് ചൈനക്കാർ ഈ ആഴ്ച വിവിധ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നുണ്ട്. ഇത് വൈറസ് അതിവേഗത്തിൽ വ്യാപിക്കുമെന്നുമുള്ള ആശങ്ക വർധിപ്പിക്കുന്നു. നിലവിൽ വൈറസ് ബാധയേറ്റ ഒരാളിൽനിന്ന് എത്രപേർക്കു പകരും എന്നത് അനുസരിച്ചാകും രോഗം പൊട്ടിപ്പുറപ്പെടുന്നതിന്റെ തീവ്രതയെന്നാണു വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ഒരു ഇന്ത്യക്കാരി ചികിത്സയിലായിരുന്നു ഇന്ത്യയിലും കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയത്.
2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലെ ഹൂബൈ പ്രവിശ്യയിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂമോണിയയ്ക്ക് സമാനമായിരുന്നു രോഗം. ദിവസങ്ങള്‍ക്കുളളില്‍ 200ലേറെ പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. വുഹാനിലെ കടല്‍വിഭവ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരിലാണ് രോഗബാധ കൂടുതല്‍ സ്ഥിരീകരിച്ചത്. 2020 ജനുവരി പകുതിയോടെ ചൈനയ്ക്ക് പുറമേ തായ്‌ലന്‍ഡിലും ജപ്പാനിലും സൗത്ത് കൊറിയയിലും ഏറ്റവും ഒടുവിലായി അമേരിക്കയിലും യാത്രക്കാരായെത്തിയ മൂന്ന് പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ചൈനയില്‍ നിന്നെത്തിയവരാണെന്നാണ് കണ്ടെത്തല്‍.
വൈറസ് ബാധയുള്ള മൃഗങ്ങളുമായുള്ള സമ്ബര്‍ക്കമാണ് രോഗവ്യാപനത്തിന് കാരണം. വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നു. എന്നാല്‍ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ചൈനയിലെ ആരോഗ്യവകുപ്പിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha