പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹി വിട്ടു; ഹർജികൾ കോടതി നിരാകരിച്ചത് കണ്ണിൽ ചോരയില്ലാതെ; പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോയ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും നിരാശരായി കേരളത്തിലേക്ക് മടങ്ങി
പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോയ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും പണ്ടൊരാൾ ചന്തയിൽ പോയതു പോലെ നിരാശരായി കേരളത്തിലേക്ക് മടങ്ങി എന്നാണ് ആക്ഷേപം.
കുഞ്ഞാലികുട്ടിയുടെയും ചെന്നിത്തലയുടെയും ഉൾപ്പെടെയുള്ള ഹർജികൾ കണ്ണിൽ ചോരയില്ലാതെയാണ് കോടതി നിരാകരിച്ചത്. നിയമത്തിൽ സ്റ്റേ വേണമെന്ന ലീഗിന്റെ ആവശ്യം തള്ളി. നിയമം നടപ്പിലാക്കാൻ സാവകാശം വേണമെന്ന ഹർജികളും അനുവദിച്ചില്ല.
എല്ലാ ഹർജികളും കേന്ദ്ര സർക്കാരിന് അയക്കാനാണ് കോടതി ഉത്തരവിട്ടത്. നിയമം നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന ആവശ്യവും കോടതി തള്ളി. അത്തരം കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ വിശദീകരണം കേട്ട ശേഷം തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞത്.
തീർത്തും നിരാശനായാണ് കുഞ്ഞാലിക്കുട്ടിയും ഡൽഹി വിട്ടത്. ഹാരീസ് ബീരാനെ പോലുള്ള അഭിഭാഷകർക്കൊപ്പം മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകരെയും ലീഗ് കോടതിയിൽ അണിനിരത്തിയിരുന്നു. കബിൽ സിബലും ലീഗിന് വേണ്ടി ഹാജരായിരുന്നു. മുത്തലാക് വിഷയത്തിൽ ഉൾപ്പെടെ കുഞ്ഞാലിക്കുട്ടി അയഞ്ഞ നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണം ലീഗ് അണികൾക്കിടയിൽ ശക്തമായിരുന്നു. അതു കൊണ്ടു കൂടിയാണ് കുഞ്ഞാലികുട്ടി പൗരത്വ വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചത്. എന്നാൽ അതും പാളി
സുപ്രീം കോടതിയിൽ തങ്ങളുടെ ഭാഗം പറഞ്ഞു ജയിക്കാം എന്നായിരുന്നു ലീഗിന്റെ വിശ്വാസം. രമേശ് ചെന്നിത്തലയെ കുത്തി ഇളക്കി കേസു കൊടുപ്പിച്ചതും കുഞ്ഞാലികുട്ടിയാണ്. പിണറായിയെ രംഗത്തിറക്കിയതും കുഞ്ഞാലികുട്ടിയാണ്. ഇടതുമായി യോജിച്ച സമരം എന്ന ആശയം മുന്നോട്ടുവച്ചതും കുഞ്ഞാലിക്കുട്ടി തന്നെ. ഇതിനെതിരെ രംഗത്തിറങ്ങിയ മുല്ലപ്പള്ളിയെ ഡൽഹിയിലെ സിംഹങ്ങളെ രംഗത്തിറക്കി വിരട്ടിച്ചതും കുഞ്ഞാലികുട്ടിയാണ്. കുഞ്ഞാലിക്കുട്ടി നിർബന്ധം പിടിച്ചതു കൊണ്ടാണ് പിണറായി സുപ്രീം കോടതിയെ സമീപിച്ചത്.
ഹാരിസ് ബീരാൻ നൽകിയ ഉറപ്പുകളാണ് കുഞ്ഞാലിക്കുട്ടിയെ നയിച്ചത്. കേസിൽ സ്റ്റേ കിട്ടും എന്നാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഉപദേശം. എന്നാൽ കബിൽ സിബലിനെ കണ്ടപ്പോൾ അതിനുള്ള സാധ്യത വിരളമാണെന്ന വിവരം അദ്ദേഹം കൈമാറി. അതുവരെയും തനിക്ക് കേരളത്തിൽ തലയുയർത്തി നിൽക്കാനാവുമെന്ന് കുഞ്ഞാലിക്കുട്ടി വിശ്വസിച്ചു.
കേസിന് പോയത് പൊല്ലാപ്പാണെന്ന തോന്നൽ ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഉണ്ട്. നരേന്ദ്ര മോദി തനിക്കിട്ട് പണിയുമോ എന്ന ഭയവും അദ്ദേഹത്തിന് ഇല്ലാതില്ല.
കേസ് കഴിഞ്ഞ് പുറത്തിറങ്ങിയ കുഞ്ഞാലിക്കുട്ടി പത്രക്കാരോട് മാത്രമല്ല ചെന്നിത്തലയോട് വരെ കയർത്തു. തന്റെ ഭാഗം ജയിച്ചെന്ന് വരുതാനുള്ള വൃഗ്രതയായിരുന്നു അദ്ദേഹത്തിന്. എന്നാൽ അതും പാളി. ഇനി മഹാബുദ്ധിമാനായ നരേന്ദ്രമോദിയുടെ ഊഴത്തിനായി കാത്തിരിക്കാം.
https://www.facebook.com/Malayalivartha