കൊറോണ വൈറസ് ബാധയെത്തുടർന്ന് കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം...നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം
കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്ന് റിപ്പോർട്ടുകൾ . വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും അടച്ചു. പ്രദേശവാസികളോടു നഗരംവിട്ടുപോകരുതെന്ന് അധികൃതർ നിർദേശിച്ചു..
ഇതിനിടെ സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റുമാനൂർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അൽ ഹയാത് നാഷണലിലെ ജീവനക്കാരിയാണ് ഇവർ
മലയാളി നഴ്‌സിനെ കൂടാതെ ഇതേ ആശുപത്രിയിലെ ഫിലിപ്പീൻ സ്വദേശിയായ നഴ്‌സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീൻ സ്വദേശിക്കാണ് ആദ്യം കൊറോണ വൈറസ് ബാധ പിടിപെട്ടത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് മലയാളി നഴ്‌സിനും രോഗബാധയുണ്ടായത്.
വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്താതിരിക്കുകയാണ്. രോഗവിവരം അധികൃതർ മറച്ചുവെച്ചതായും ആരോപണമുണ്ട്.. ഇവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ വൈറസ് ബാധയ്ക്കുള്ള ചികിത്സ ഇല്ലെന്നും എന്നാൽ രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു
അതിനിടെ ചൈനയിൽ അഞ്ഞൂറിലധികം ആളുകൾക്ക് വൈറസ് ബാധയേറ്റെന്നും റിപ്പോർട്ടുണ്ട്. 2197 പേരാണ് വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നിരീക്ഷണത്തിലായിരുന്ന 765 പേരെ വൈറസ് ബാധയില്ലെന്ന് കണ്ട് വിട്ടയച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.
മധ്യ ചൈനീസ് നഗരമായ വൂഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ചൈയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. വൂഹാനില്‍ അധ്യാപികയായ ഒരു ഇന്ത്യക്കാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്..ചൈനയിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികളെത്തുന്ന പുതുവർഷാഘോഷത്തിന്റെ സമയമാണ് ഇപ്പോഴെന്നതും രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിൽ കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം എന്ന കർശന നിർദ്ദേശമുണ്ട്. കൊച്ചി അടക്കമുളള വിമാനത്താവളങ്ങളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. എന്നാല്‍ പരിശോധനയില്‍ ചൈനയില്‍ നിന്ന് എത്തിയ 28 പേരില്‍ ഒരാള്‍ക്ക് പോലും രോഗലക്ഷണം ഇല്ലെന്ന് എയര്‍പോര്‍ട്ട് മെഡിക്കല്‍ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha