മകനാവശ്യപ്പെട്ട ചെരുപ്പും പുസ്തകങ്ങളും വാങ്ങി നാട്ടിലേക്കെത്തിയതായിരുന്നു... സമ്മാനങ്ങളുമായി മകന്റെ ചിരിക്കുന്ന മുഖം കാണാന്‍ ഓടിയെത്തിയ അച്ഛന്‍ കാണുന്നത് പൊന്നുമോന്റെ ചേതനയറ്റ ശരീരം; ചെക്ക് ഡാമില്‍ കുളിക്കാന്‍ ഇറങ്ങി മരണക്കയത്തിലേക്കു മറഞ്ഞ ഹരിക്കുട്ടന്റെ വിയോഗത്തിൽ ഞെട്ടലോടെ സഹപാഠികളും നാട്ടുകാരും
കഴിഞ്ഞ ദിവസമാണ് ആ ദുരന്തവാർത്ത പുറത്തറിഞ്ഞത്. ചെക്ക് ഡാമില്‍ കുളിക്കാന്‍ ഇറങ്ങി മരണക്കയത്തിലേക്കു മറഞ്ഞ ഹരിക്കുട്ടന് ഇന്ന് സഹപാഠികളും ഉറ്റവരും യാത്രാമൊഴി നല്‍കി. മണിമലയാറില്‍ വെള്ളനാടി റോഡിലെ ചെക്ക് ഡാമില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥി പുഞ്ചവയല്‍ കാരപ്ലാക്കല്‍ മനോജ് - ഷിജി ദമ്ബതികളുടെ മകന്‍ ശ്രീഹരി (ഹരിക്കുട്ടന്‍)യുടെ സംസ്കാരം ഇന്ന് 12 ന് നടന്നു. ജോലി സ്ഥലമായ ഗുജറാത്തില്‍ നിന്നു വീട്ടിലെത്തിയ ശേഷമാണ് മനോജ് മകന്റെ മരണ വിവരം അറിഞ്ഞത്. മനോജിന്റെയും ഭാര്യ ഷിജിയുടെയും ദുഃഖം നാടിന്റെ കണ്ണീരായി മാറി. ശ്രീഹരി നേരത്തെ ആവശ്യപ്പെട്ട ചെരിപ്പും പുസ്തകങ്ങളും വാങ്ങിയാണ് മനോജ് നാട്ടില്‍ എത്തിയത്. ശ്രീഹരി പഠിക്കുന്ന സെന്റ് ജോസഫ്സ് സെന്‍ട്രല്‍ സ്കൂളില്‍ നിന്നു നോക്കിയാല്‍ ചെക്ക് ഡാമിലെ വെള്ളം കാണാം. പച്ച നിറത്തില്‍ കെട്ടി നിന്ന വെള്ളത്തിന്റെ മനോഹാരിത ആണ് കുട്ടികളെ ആകര്‍ഷിച്ചത്. നാല് കൂട്ടുകാരുമൊത്താണ് ശ്രീഹരി കുളിക്കാനിറങ്ങിയത്. ചെക്ക് ഡാമിന്റെ ഷട്ടറിന്റെ സമീപം അകപ്പെട്ടു പോവുകയായിരുന്നു. ആദ്യമായാണ് ഇവിടെ മരണം ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha