മനുഷ്യ ശൃംഖലയിലേക്ക് പ്രവർത്തകരൊഴുകി; മുസ്‍ലീം ലീഗിൽ തമ്മിലടി; കുളമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
പൗരത്വ നിയമത്തിനെതിരെഎൽ ഡി എഫ് മനുഷ്യ മഹാ ശൃംഖല തീർക്കുകയും യു ഡി എഫിനും അതിന്റെ മുഖ്യ ഘടക കക്ഷിയായ മുസ്ലിം ലീഗിനുമൊപ്പം നിന്നിരുന്ന സംഘടനകളും നേതാക്കളും അതിൽ പങ്കുചേരുകയും ചെയ്തതോടെ കേരളത്തിലെ പൗരത്വ നിയമ വിരുദ്ധ പോരാട്ടങ്ങൾക്ക് ഒരു പുതിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്.പൗരത്വ നിയമ പ്രശ്നത്തിൽ മുസ്ലിം ലീഗ് തന്നെ രണ്ടു തട്ടിലായിക്കഴിഞ്ഞിരിക്കുന്നു എന്നത് യു ഡി എഫിന് Aസമ്മാനിച്ച ആശങ്കയും ചെറുതല്ല.
മുസ്ലിം ലീഗിൽ തന്നെ പൗരത്വ നിയമ പ്രശ്നത്തിൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ള നിലപാടിനെക്കുറിച്ചു സംശയം ആരംഭിച്ചി രുന്നു. മുസ്ലിം ലീഗിനും കോൺഗ്രെസ്സിനുമൊപ്പം നിലകൊണ്ടിരുന്ന ഇ കെ സുന്നി വിഭാഗം സമസ്തയുടെ നേതാക്കളും പ്രവർത്തകരും ഇടത് പക്ഷത്തിന്റെ പ്രക്ഷോഭത്തിൽ അണിചേർന്നതു അത്ര നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല എങ്കിലും അതത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ആളുകള്‍ പങ്കെടുക്കുന്നത്. യു.ഡി.എഫ് കോഴിക്കോട് നടത്തിയ സമ്മേളനത്തിലും എല്ലാ പാര്‍ട്ടിക്കാരും പങ്കെടുത്തിരുന്നു എന്നും കുഞ്ഞാലികുട്ടി പറഞ്ഞു. കെ. മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ നിലപാട്.
അതേസമയം എല്‍.ഡി.എഫിന്റെ മനുഷ്യശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മജീദ് തിരുവനന്തപുരത്ത് പറഞ്ഞു ശൃംഖലയിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപി എ മജീദ് അഭിപ്രായപ്പെട്ടു എങ്കിലും മുനീറും ഏറെക്കുറെ രംഗം ശാ ന്തമാക്കാനുള്ള ശ്രമത്തിലാണ്. മുസ്ലിം ലീഗിനുള്ളിൽ കോൺഗ്രസിനെതിരെ പുകയുന്ന അമർഷവും ഇപ്പോൾ ബി ഡി ജെ എസ്സിൽ ഉണ്ടായിട്ടുള്ള പിളർപ്പുമൊക്കെ തീർച്ചയായും പിണറായി വിജയനും എൽ ഡി എഫിനും പ്രതീക്ഷക്കു വക നല്കുന്നവയാണ് എങ്കിലും തുടർ ഭരണം ഉറപ്പുവരുത്തുന്ന ഒരു സാഹചര്യമാണ് ഈ രാഷ്ട്രീയ അന്തരീക്ഷത്തെ വിലയിരുത്താൻ സാധിക്കില്ല.
https://www.facebook.com/Malayalivartha