കളി കേന്ദ്രത്തോടോ; അൻപതിനായിരം രൂപ വരെയുള്ള ബാങ്ക് ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കുന്നതിനെ കുറിച്ച് കേന്ദ്ര ധനമന്ത്രാലയത്തിൽ ചർച്ചകൾ തകൃതി; പൗരത്വ ദേഭഗതി നിയമത്തിനെതിരെ രാജ്യത്ത് ആകമാനം കലാപം അഴിച്ചുവിടാൻ പോപ്പുലർ ഫ്രണ്ട് 120 കോടി മുടക്കി എന്ന വാർത്ത പുറത്തു വന്നതോടെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ആലോചന തുടങ്ങിയത്
അൻപതിനായിരം രൂപ വരെയുള്ള ബാങ്ക് ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കുന്നതിനെ കുറിച്ച് കേന്ദ്ര ധനമന്ത്രാലയത്തിൽ ചർച്ചകൾ തകൃതി. അധികം വൈകാതെ എല്ലാ ബാങ്ക് ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കിയാൽ അത്ഭുതപ്പെടാനില്ല. ഇപ്പോൾ 50000 രൂപ വരെയുള്ള ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമില്ല.
പൗരത്വ ദേഭഗതി നിയമത്തിനെതിരെ രാജ്യത്ത് ആകമാനം കലാപം അഴിച്ചുവിടാൻ പോപ്പുലർ ഫ്രണ്ട് 120 കോടി മുടക്കി എന്ന വാർത്ത പുറത്തു വന്നതോടെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ആലോചന തുടങ്ങിയത്. 50,000 രൂപക്ക് മുകളിൽ നടക്കുന്ന ഇടപാടുകൾ ആരാണ് നടത്തിയതെന്നറിയാനുള്ള സംവിധാനം ബാങ്കുകൾക്കുണ്ട്. ബാങ്കുകൾ വഴി ഇക്കാര്യം അറിയാനുള്ള സംവിധാനം കേന്ദ്ര സർക്കാരിനുമുണ്ട്.
യുപിയിൽ അക്രമം ഉണ്ടാക്കാനാണ് 78 അക്കൗണ്ടുകൾ വഴി 120 കോടി ഒഴുക്കിയതായി എൻഫോഴ്സ്മെന്റ് കണ്ടെത്തിയത്. ഇക്കാര്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുപി, മംഗലാപുരം, ആസാം തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന കലാപങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് കേന്ദ്രം കണ്ടെത്തി കഴിഞ്ഞു. നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് ഇറക്കിയ കോടികളുടെ വിശദാംശങ്ങൾ കേന്ദ്രം കണ്ടെത്തിയത്.
ബിൽ അവതരിപ്പിച്ച ദിവസം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ കോടികളാണ് എത്തിയത്. യുപിയിൽ മാത്രം 120 കോടി ഇറക്കിയെന്നാണ് കണക്ക്. ഡിസംബർ നാലു മുതൽ ജനുവരിആറു വരെ 1.04 കോടിയാണ് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലെത്തിയത്. ഇത് 50 00 മുതൽ 49 500 വരെയുള്ള തുകകളായി അക്കൗണ്ടിൽ എത്തുകയായിരുന്നു. പാൻ കാർഡ് ഉപയോഗിച്ച് തുക നിക്ഷേപിച്ചാൽ നിക്ഷേപകന്റെ വിവരങ്ങൾ പുറത്താകുമെന്ന് കരുതിയാണ് ഇത്തരത്തിൽ ചെറിയതുക നിക്ഷേപിച്ചത്.
50000 രൂപക്ക് താഴെയായതിനാൽ നിക്ഷേപകനും പിൻവലിക്കുന്നയാളിനും തന്റെ വ്യക്തിത്വം വെളിപ്പെടുത്തേണ്ടി വന്നിട്ടില്ല. എന്നാൽ തുക എത്തിയത് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലാണെന്ന കാര്യം കേന്ദ്രസർക്കാർ മനസിലാക്കിയിട്ടുണ്ട്. ഒരിക്കലും ഐഡന്റിറ്റി പുറത്തുവരാത്ത രീതിയിലാണ് തുക നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ലക്ഷകണക്കിന് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്.
പോപ്പുലർ ഫ്രണ്ടിന് പണം കിട്ടിയതായി പറയുന്ന ഒരു അക്കൗണ്ട് സിന്റിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട് ശാഖയിലേതാണ്. പോപ്പുലർ ഫ്രണ്ടിന്റെ കേരള കണക്ഷൻ കേന്ദ്ര സർക്കാർ ശ്രദധാ പൂർവം നിരീക്ഷിക്കുന്നുണ്ട്. ദുബായിൽ നിന്നും പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ട്. കലാപങ്ങൾ നടന്നതിന്റെ അന്നും പിറ്റേന്നുമായാണ് തുകകൾ പിൻവലിച്ചിട്ടുള്ളത്.
പൗരത്വനിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് നടത്താൻ കോൺഗ്രസ് നേതാവ് കബിൽ സിബലിന് 77 ലക്ഷം പാർട്ടി നൽകിയിട്ടുണ്ട്. ദുഷ്യന്ത് ദവേക്ക് 17 ലക്ഷം, ഇന്ദിരാ ജയ് സിംഗിന് 4 ലക്ഷം എന്നിങ്ങനെയും തുക നൽകിയിട്ടുണ്ട്. എൻ ഐ എ കുറ്റപത്രത്തിലുള്ള അബ്ദുൾ സമദിന് മൂന്ന് ലക്ഷം നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ കേസുകൾ നടത്തിയതിനാണ് തുക നൽകിയിട്ടുള്ളത്. ഇതിൽ ലവ് ജിഹാദ് കേസുകളുമുണ്ട്.
അൻപതിനായിരത്തിൽ താഴെയുള്ള തുക നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ബാങ്കുകൾക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് പരിഹരിക്കാൻ കേന്ദ്ര സർക്കാർ ദീർഘനാളായി ആലോചിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha