പോലീസിന്റെ കണ്ണ് വെട്ടിച്ച് കൈ വിലങ്ങുമായി ഓടി തള്ളി; പോലീസിനോടാണോ കളി ? ഒളിച്ചിരുന്നിടം കണ്ട് ഏവരും ഞെട്ടി
പോലീസിനെ കബളിപ്പിച്ച് ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട ബംഗ്ലാദേശി സ്വദേശി മാണിക് സര്‍ക്കാരിനെ(35) ഷൊര്‍ണൂരില്‍ നിന്നും പോലീസ് പിടികൂടി. ഭാരതപ്പുഴയോടു ചേര്‍ന്നുള്ള ഷൊര്‍ണൂര്‍ നന്പ്രത്ത് പാടത്ത് നെല്ക്കറ്റകള്ക്കും പൊന്തക്കാടുകള്ക്കുമകത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി. റെയില്‍വേ സിഐ എ.ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ട്രെയിന്‍ മാര്‍ഗം ഇയാള്‍ ഷൊര്‍ണൂരിന് പുറത്തേക്ക് പോയിട്ടില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ് ഉണ്ടായിരുന്നത് . കേസിന്റെ അന്വേഷണ ചുമതല തൃശൂര്‍ റേയില്‍വേ എസ്ഐ രതീഷിനായിരുന്നു. നിരവധി കവര്‍ച്ചാക്കേസുകളിലും കൊലക്കേസിലും പ്രതിയായ ബംഗ്ലാദേശ് സ്വദേശി പ്രിഷ്പൂര് ജില്ലയിലെ മാണിക് സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് കണ്ണൂര്‍ എആര്‍ ക്യാന്പിലെ പോലീസുകാരെ വെട്ടിച്ച് ട്രെയിനില്‍നിന്നു രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താനായി പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേയും സിസിടിവി കാമറകള്‍ പോലീസ് പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു. കാമറകളില്‍ ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് ഷൊര്‍ണൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ കാല്‍നടയായി ചെന്ന് പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. ഇന്നുച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാളെ കണ്ടെത്തുകയും ചെയ്തു പോലീസും റെയില്‍വേ പോലീസും ആര്‍പിഎഫും തെരച്ചില്‍ നടത്തിയിരുന്നു.രണ്ടു മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് മൂന്നു പോലീസുകാർക്കൊപ്പം ട്രെയിനില്‍ എറണാകുളം കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയത്. എറണാകുളം ജില്ലയിലെ രണ്ടു കവര്‍ച്ചക്കേസുകളിലും പ്രതിയായ ഇയാളെ ഇതുസംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. യാത്രയ്ക്കിടെ ഷൊര്‍ണൂരിനും ചെറുതുരുത്തിക്കുമിടയില് ട്രെയിനിന്റെ വേഗം കുറഞ്ഞ സമയത്ത് പോലീസുകാരെ തട്ടിമാറ്റി പ്രതി ട്രെയിനില്‍നിന്നു താഴേക്ക് ചാടുകയായിരുന്നു. പിടിവലിക്കും ചാട്ടത്തിനുമിടയില്‍ ഇയാളുടെ തലയ്ക്ക് പരിക്കേറ്റതായി പറയുന്നു . ഈ സംശയമുള്ളതിനാല്‍ ഷൊര്‍ണൂര്‍-പാലക്കാട് മേഖലകളിലെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലും പരിശോധനകള്‍ നടത്തിയിരുന്നു. കൈവിലങ്ങോടുകൂടിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ചെറുതുരുത്തി പോലീസിന്റെ സഹായത്തോടെ രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
https://www.facebook.com/Malayalivartha