ഭാര്യാഭർത്താക്കന്മാർ ചമഞ്ഞ് അടുത്തുകൂടി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം കവരും....മോഷണക്കേസുകളിൽ പ്രതികളായിരുന്നവർ ജയിലിൽ നിന്നിറങ്ങിയതിനു ശേഷമാണ് പിടിച്ചുപറി തുടങ്ങിയത് ..ഒടുവിൽ പൊലീസിന് തുമ്പായത് തെളിവായത് ഓട്ടോയിലെ പ്രത്യേക സ്റ്റിക്കറും ആ വെള്ള ചെരുപ്പും....
മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച ഇടുക്കി സ്വദേശികളായ സ്ത്രീയും പുരുഷനും ആളുകളെ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി ആഭരണവും പണവും കവരുന്നു . ഇരുവരും പോലീസ് പിടിയിലായി.
വഴിയിൽ ബസ് കാത്തുനിന്ന വൃദ്ധയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവർന്ന കേസിലാണ് രണ്ടുപേരും അറസ്റ്റിൽ ആയത് .
തൊടുപുഴ കുമാരമംഗലം പഴേരിൽവീട്ടിൽ ജാഫർ (33), തൊടുപുഴ കാഞ്ഞിരമറ്റം ആലപ്പാട്ട് വീട്ടിൽ കെ.ജെ. സിന്ധു (40) എന്നിവരാണ് പിടിയിലായത്. ഭാര്യാഭർത്താക്കന്മാർ ചമഞ്ഞ് ചാലക്കുടിയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു ജാഫറും സിന്ധുവും.. തട്ടുകട നടത്തുകയാണെന്നാണ് എല്ലാവരോടും ഇവർ പറഞ്ഞിരുന്നത് .. എറണാകുളം, കോട്ടയം ജില്ലകളിൽ നാല് മോഷണക്കേസുകളുള്ള ഇവർ ഒരു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് രണ്ടരമാസംമുന്പാണ് ജയിലിൽനിന്നിറങ്ങിയത്.
കഴിഞ്ഞ ഒൻപതിന് ബസ്സുകത്തു നിൽക്കുകയായിരുന്ന വട്ടായി കരിമ്പത്ത് സുശീലാ ബാലൻ എന്ന 70 വയസ്സായ വയോധികയെയാണ് ഇവർ ഓട്ടോയിൽ കയറ്റി കൊണ്ട് പോയത്
പ്രധാനവഴിയിൽനിന്ന് ഓട്ടോ മാറിയതോടെ സുശീല സംശയം പ്രകടിപ്പിച്ചെങ്കിലും , അവിടെ റോഡ് മോശമാണെന്നു പറഞ്ഞു . കുറാഞ്ചേരിയിലെത്തിയ ഓട്ടോ പത്താഴക്കുണ്ട് അണക്കെട്ടിന് സമീപം നിർത്തി. സുശീല ബഹളംവെച്ചതോടെ വായിൽ തുണി തിരുകി. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തിൽ മുറുക്കി തലയ്ക്ക് വലിയ സ്പാനർകൊണ്ടടിച്ചുവീഴ്ത്തി മാല പൊട്ടിച്ചെടുത്തു
പത്താഴക്കുണ്ട് അണക്കെട്ടിലേക്ക് സുശീലയെ തള്ളിയിടാനായിരുന്നു പദ്ധതി. എന്നാൽ, അണക്കെട്ടിൽ വെള്ളമില്ലാത്തതിനാൽ അത് ഉപേക്ഷിച്ച് റബ്ബർത്തോട്ടത്തിൽ തള്ളിയിടുകയായിരുന്നു .ഇവർ സഞ്ചരിച്ച ഓട്ടോയിൽ പതിച്ചിരുന്ന പ്രത്യേക സ്റ്റിക്കർ സി.സി.ടി.വി. ദൃശ്യത്തിൽ കണ്ടത് പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്...... നമ്പർ പ്ലേറ്റ് ഇല്ലാത്ത ഓട്ടോറിക്ഷ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് അന്വേഷണ സംഘത്തിന് കിട്ടിയ ഏക തുമ്പ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ ഓട്ടോറിക്ഷയുടെ രണ്ട് ടോപ്പ് ലൈറ്റും ഹെഡ് ലൈറ്റിന് സമീപം ഇരുവശങ്ങളിലായി സ്റ്റിക്കറും കണ്ടെത്തി. ഒരു സ്ത്രീയുടെ വെള്ള ചെരുപ്പും കണ്ടു ..ഇതാണ് കേസിൽ നിർണായക വഴിത്തിരിവായത്
മലയോരമേഖലയില്‍ മാത്രം ഓടുന്ന ഈ വാഹനത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ചാലക്കുടിയിലെ മേലൂരില്‍ പുലര്‍ച്ചെ വീട്ടില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരം എത്തുന്ന ഒരു സ്ത്രീയും പുരുഷനും താമസിക്കുന്നുണ്ടെന്ന് വിവരം കിട്ടിയത്. പോലീസ് രഹസ്യമായി അന്വേഷിച്ചപ്പോള്‍ സി.സി.ടി.വി.യില്‍ കണ്ട മാതിരിയിലുള്ള ചെരുപ്പ് ആ വീട്ടില്‍ കണ്ടതിനെത്തുടര്‍ന്ന് പ്രതികള്‍ ഇവരാണെന്ന് ഉറപ്പിക്കുകയായിരുന്നു
ജാഫറിനെയും സിന്ധുവിനെയും മേലൂര്‍ കല്ലുകുത്തിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്ലാസ്റ്റിക്ക് കയര്‍, തലക്കടിക്കാനുപയോഗിച്ച സ്പാനര്‍ തുടങ്ങിയവയും കണ്ടെത്തി
https://www.facebook.com/Malayalivartha