കൈക്കൂലിക്കേസിലെ പ്രതിയ്ക്ക് ആശുപത്രിയിൽ സുഖവാസം; കഴിയുന്നത് ഭാര്യയുടെ തണലിൽ
കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് ആശുപത്രിയിൽ സുഖവാസം. പൊൻകുന്നം വാട്ടർ അതോറിറ്റി സബ് ഡിവിഷൻ എൻജിനീയർ കൊട്ടാരക്കര സ്വദേശി അജിത്ത് തങ്കച്ചനാണ് യാതൊരു വിധ അസുഖവുമില്ലാതിരുന്നിട്ടും ആശുപത്രിയിൽ പാർപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ സർക്കാർ സർവീസിൽ ഡോക്ടറാണ്. ഈ സ്വാധീനമുപയോഗിച്ചാണ് ആശുപത്രി വാസം എന്നതാണ് ആരോപണം.
കരാറുകാരനിൽ നിന്നും 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ 20 നാണ് ഇദ്ദേഹത്തെ വിജിലൻസ് സംഘം ചങ്ങനാശേരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. 23 ന് രാവിലെയാണ് ശാരീരിക അസ്വസ്ഥതകൾ ഇദ്ദേഹം പ്രകടിപ്പിച്ചത്. തുടർന്ന്, നേരെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇ.സിജിയിൽ കാര്യമായ വ്യതിയാനമൊന്നും ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തെ ആശുപത്രി അധികൃതർ അഡ്മിറ്റ് ചെയ്യുകയയായിരുന്നു. ജയിൽ അധികൃതരുടെ എതിർപ്പ് അവഗണിച്ചാണ് ആശുപത്രിയിൽ സുഖവാസത്തിനായി പ്രവേശിപ്പിച്ചത്. 23 ന് പ്രവേശിപ്പിച്ച ഇദ്ദേഹം, ആശുപത്രിയിൽ തന്നെ തുടരുകയാണ്.
https://www.facebook.com/Malayalivartha