Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോക്ടര്‍മാരോ മെഡിക്കല്‍ വിദ്യാര്‍ഥികളോ ആണ് ചതിക്കപെട്ടവരില്‍ ഭൂരിപക്ഷവും; സിക്സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കും ; സുജി കെണിയിൽ വീഴ്ത്തിയത് നൂറിലധികം സ്ത്രീകളെ; ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ സഹായിച്ച വ്യക്തിയും അറസ്റ്റിൽ ;സുജിക്കു വിദേശ ബന്ധങ്ങൾ

27 MAY 2020 02:13 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ - സൈബർ ഇടങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച്ഉള്ള വാർത്തകൾ ഇപ്പോലൊരു കൗതുകവും ജനിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.അത്തരം വാർത്തകളെല്ലാം തന്നെ ആവർത്തനങ്ങളാകുകയാണ്. എന്നിട്ടും വീണ്ടും വീണ്ടും ചതികുഴികളിലേക്കു സ്വയം ചെന്ന് കേറുകയാണ് നമ്മുടെ പെൺകുട്ടികൾ.ഇപ്പോഴിതാ നാഗർകോവിലിൽ പ്രണയം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പണം തട്ടിയ കേസുകള്‍ സിബിസിഐഡിക്കു കൈമാറാന്‍ തീരുമാനമായിരിക്കുന്നു.. അറസ്റ്റിലായ മുഖ്യപ്രതി കാശിയെന്ന സുജിക്ക് വിദേശ ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പണം തട്ടിയെടുത്തുവെന്നാണ് കേസ്.

സിക്സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളുമായി കാശിയെന്ന സുജി വലയില്‍ വീഴ്ത്തിയത് നൂറിലധികം സ്ത്രീകളെയാണ്. ഡോക്ടര്‍മാരോ മെഡിക്കല്‍ വിദ്യാര്‍ഥികളോ ആണ് ചതിക്കപെട്ടവരില്‍ ഭൂരിപക്ഷവും. സൗഹൃദം പ്രണയത്തിലേക്കും അവ ശാരീരിക ബന്ധത്തിലേക്കും എത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടലായിരുന്നു ഇയാളുടെ രീതി.വിദ്യാസമ്പന്നരടക്കം ഇത്തരം ചതിക്കുഴികളിൽ വീണുപോകുന്നു എന്നത് നമ്മുടെ സമൂഹം എവിടെ എത്തി നില്കുന്നു എന്നതിന്റെ ഉദാഹരങ്ങളാണ്.

ഏഴു ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ ഏപ്രില്‍ 24നാണ് യുവാവ് പിടിയിലാകുന്നത്. ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ സഹായിച്ച ജിനോ എന്നയാളും അറസ്റ്റിലായി.
വിദേശങ്ങളില്‍ അടക്കം ഇയാള്‍ക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയിതനെ തുടര്‍ന്നാണ് അന്വേഷണം സിബിസിഐഡിക്കു കൈമാറാന്‍ കന്യാകുമാരി എസ്പി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കുമെന്നാണ് സൂചന. സമാനമായ രീതിയില്‍ നേരത്തെ പൊള്ളാച്ചിയിലും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന സംഘം പിടിയിലായിരുന്നു.
ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പുകളിലേക്ക് ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ സംഭിവിച്ചിട്ടുള്ള ഈ വളര്‍ച്ച ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളിലേക്കാണ് വഴിതുറക്കുന്നതെന്ന് മുന്നറിയിപ്പ്. ഫേസ്ബുക്ക് ഡേറ്റിങ് അടക്കമുള്ള സോഷ്യല്‍ മീഡിയ വളര്‍ച്ചയ്‌ക്കൊപ്പം ഈ ആധുനീക തട്ടിപ്പും പെരുകുകയാണ്. . ഇതുവഴി രണ്ട് കുരുക്കുകളിലേക്കാണ് ഇര വീഴുന്നത്. ഒന്ന് പണവും പ്രണയബന്ധവും നഷ്ടപ്പെടുമെന്ന മാനസിക ആഘാതം. മറ്റൊന്ന് ഈ തട്ടപ്പ് പുറത്തറിയുന്നതുവഴി ഉണ്ടാകുന്ന മാനക്കേട്. ഈ രണ്ട് കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം തട്ടിപ്പുകഥകള്‍ പുറത്തെത്തില്ല എന്നതാണ്‌ തട്ടിപ്പുകാര്‍ക്ക് ഗുണകരമാകുന്നതും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (1 hour ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (5 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends