ഡോക്ടര്‍മാരോ മെഡിക്കല്‍ വിദ്യാര്‍ഥികളോ ആണ് ചതിക്കപെട്ടവരില്‍ ഭൂരിപക്ഷവും; സിക്സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കും ; സുജി കെണിയിൽ വീഴ്ത്തിയത് നൂറിലധികം സ്ത്രീകളെ; ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ സഹായിച്ച വ്യക്തിയും അറസ്റ്റിൽ ;സുജിക്കു വിദേശ ബന്ധങ്ങൾ
സോഷ്യൽ - സൈബർ ഇടങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച്ഉള്ള വാർത്തകൾ ഇപ്പോലൊരു കൗതുകവും ജനിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.അത്തരം വാർത്തകളെല്ലാം തന്നെ ആവർത്തനങ്ങളാകുകയാണ്. എന്നിട്ടും വീണ്ടും വീണ്ടും ചതികുഴികളിലേക്കു സ്വയം ചെന്ന് കേറുകയാണ് നമ്മുടെ പെൺകുട്ടികൾ.ഇപ്പോഴിതാ നാഗർകോവിലിൽ പ്രണയം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പണം തട്ടിയ കേസുകള്‍ സിബിസിഐഡിക്കു കൈമാറാന്‍ തീരുമാനമായിരിക്കുന്നു.. അറസ്റ്റിലായ മുഖ്യപ്രതി കാശിയെന്ന സുജിക്ക് വിദേശ ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പണം തട്ടിയെടുത്തുവെന്നാണ് കേസ്.
സിക്സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളുമായി കാശിയെന്ന സുജി വലയില്‍ വീഴ്ത്തിയത് നൂറിലധികം സ്ത്രീകളെയാണ്. ഡോക്ടര്‍മാരോ മെഡിക്കല്‍ വിദ്യാര്‍ഥികളോ ആണ് ചതിക്കപെട്ടവരില്‍ ഭൂരിപക്ഷവും. സൗഹൃദം പ്രണയത്തിലേക്കും അവ ശാരീരിക ബന്ധത്തിലേക്കും എത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടലായിരുന്നു ഇയാളുടെ രീതി.വിദ്യാസമ്പന്നരടക്കം ഇത്തരം ചതിക്കുഴികളിൽ വീണുപോകുന്നു എന്നത് നമ്മുടെ സമൂഹം എവിടെ എത്തി നില്കുന്നു എന്നതിന്റെ ഉദാഹരങ്ങളാണ്.
ഏഴു ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ ഏപ്രില്‍ 24നാണ് യുവാവ് പിടിയിലാകുന്നത്. ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ സഹായിച്ച ജിനോ എന്നയാളും അറസ്റ്റിലായി.
വിദേശങ്ങളില്‍ അടക്കം ഇയാള്‍ക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയിതനെ തുടര്‍ന്നാണ് അന്വേഷണം സിബിസിഐഡിക്കു കൈമാറാന്‍ കന്യാകുമാരി എസ്പി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കുമെന്നാണ് സൂചന. സമാനമായ രീതിയില്‍ നേരത്തെ പൊള്ളാച്ചിയിലും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന സംഘം പിടിയിലായിരുന്നു.
ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പുകളിലേക്ക് ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ സംഭിവിച്ചിട്ടുള്ള ഈ വളര്‍ച്ച ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളിലേക്കാണ് വഴിതുറക്കുന്നതെന്ന് മുന്നറിയിപ്പ്. ഫേസ്ബുക്ക് ഡേറ്റിങ് അടക്കമുള്ള സോഷ്യല്‍ മീഡിയ വളര്‍ച്ചയ്‌ക്കൊപ്പം ഈ ആധുനീക തട്ടിപ്പും പെരുകുകയാണ്. . ഇതുവഴി രണ്ട് കുരുക്കുകളിലേക്കാണ് ഇര വീഴുന്നത്. ഒന്ന് പണവും പ്രണയബന്ധവും നഷ്ടപ്പെടുമെന്ന മാനസിക ആഘാതം. മറ്റൊന്ന് ഈ തട്ടപ്പ് പുറത്തറിയുന്നതുവഴി ഉണ്ടാകുന്ന മാനക്കേട്. ഈ രണ്ട് കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം തട്ടിപ്പുകഥകള്‍ പുറത്തെത്തില്ല എന്നതാണ് തട്ടിപ്പുകാര്‍ക്ക് ഗുണകരമാകുന്നതും
https://www.facebook.com/Malayalivartha