9 വിമാനങ്ങളിലായി ആയിരത്തിലേറെ പ്രവാസികൾ ഇന്ന് നാട്ടിലെത്തും
വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി കേരളത്തിലേക്ക് ഇന്നെത്തുന്നത് 9 വിമാനങ്ങൾ. 1600 നടുത്ത് പ്രവാസികൾ ഇന്ന് സ്വന്തം നാട്ടിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽ നിന്നാണ് അഞ്ച് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തുന്നത്. ദുബായിൽ നിന്ന് കേരളത്തിലെ എല്ലാ വിമാനത്താവളത്തിലേക്കും അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുമാണ് സർവീസ്.
ദുബായ്-കൊച്ചി ഐഎക്സ് 134, ദുബായ്-കണ്ണൂർ ഐഎക്സ് 1746, ദുബായ്-കോഴിക്കോട് ഐഎക്സ് 1344, ദുബായ്-തിരുവനന്തപുരം ഐഎക്സ് 1540, അബുദാബി-കൊച്ചി ഐഎക്സ് 1452 വിമാനവും ഇന്ന് യാത്രതിരിക്കും. ഇതിന് പുറമെ കുവൈറ്റ്, മസ്‌കറ്റ്, ബഹ്‌റൈൻ, സലാല എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് വിമാനസർവീസുണ്ട്.
കുവൈറ്റ്-തിരുവനന്തപുരം ഐഎക്സ് 1596, മസ്‌കറ്റ്-കോഴിക്കോട് ഐഎക്സ് 1350, ബഹ്‌റൈൻ-കൊച്ചി ഐഎക്സ്. 1474, സലാല-കണ്ണൂർ ഐഎക്സ് 1342 എന്നിങ്ങനെയാണ് സർവീസുകൾ. ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കൊവിഡ്-19 റാപ്പിഡ് ടെസ്റ്റും തെർമൽ സ്‌കാനിങും നടത്തി മാത്രമെ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ യാത്രക്കാർ നാലുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
ദുബായിൽ നിന്ന് ഇന്ന് ഹൈദരാബാദ്-മുംബൈ റൂട്ടിലും സർവീസുണ്ട്. എയർഇന്ത്യ എക്സ്‌പ്രസ് ഐഎക്സ് 1248 ആണ് ഹൈദരാബാദിലേക്ക് സർവീസ് നടത്തുക.
ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു .. മരണസംഖ്യ 900 കടന്നു. ഗൾഫ് രാജ്യങ്ങളിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവരിലും പ്രവാസികള്‍ ഏറെയുണ്ട്. ഇതുവരെ 128 മലയാളികൾക്കാണ് ഗള്‍ഫ് നാടുകളില്‍ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha