സൂരജിന്റെ സഹോദരിക്കും പങ്ക് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നു; കൊന്ന പാപം തിന്നു തീര്‍ക്കാന്‍ ഇന്‍ഷുറന്‍സിനും അപേക്ഷിച്ചിരുന്നു
അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുള്ള നടപടി വരുമ്പോള്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകളാണ് സൂരജ് വീണ്ടും നടത്തിയിരിക്കുന്നത്. ഈ കൊലപാതകത്തില്‍ സൂരജിന്റെ പങ്ക് ഇതോടെ വെളിവാവുകയാണ്. ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട മൂര്‍ഖന്‍ പാമ്പിനെ ചെറിയ വടികൊണ്ടടിച്ച് നോവിച്ചാണ് കൊത്തിച്ചതെന്ന് പ്രതി സൂരജിന്റെ വെളിപ്പെടുത്തലിനൊപ്പം പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നെന്നും ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചിരിക്കുകയാണ്.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നും സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൂരജിന്റെയും സഹോദരിയുടെയും വാട്‌സ്ആപ്പ് കോളുകളുടെ വിശദാംശങ്ങളെടുക്കാന്‍ ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. ഉത്ര കൊല്ലപ്പെട്ടശേഷം സൂരജ് ആദ്യം ഫോണ്‍ ചെയ്തത് പാമ്പ് പിടിത്തക്കാരാനായ സുരേഷിനെയാണ്.സുഹൃത്ത് എല്‍ദോയുടെ ഫോണില്‍ നിന്നാണ് വിളിച്ചത്.
കൊലയ്ക്കു ശേഷം സഹോദരിയുടെ ഫോണില്‍ നിന്ന് വാട്‌സ് ആപ്പ് കാള്‍ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരമടക്കം ഒരുക്കിയതായും സൂരജ് പറഞ്ഞു.നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം സൂരജ് മൊഴി നല്‍കിയത്. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ പറഞ്ഞു. സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പത്തനംതിട്ട പൊലീസ് കേസെടുത്തു.
അതുപോലെതന്നെ കൊന്ന് അതിന്റെ പങ്കുപറ്റാനും സൂരജ് മടിച്ചില്ല എന്നതാണ്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൂടിയാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതെന്നും പോലീസ് സംശയിക്കുന്നു. ഉത്രയുടെ പേരില്‍ ഭീമമായ തുകയ്ക്ക് സൂരജ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നുവെന്ന് സൂചന. എന്നാല്‍ ഇതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞിരുന്നു.
പോലീസ് സംശയിക്കുന്നത് പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് . മരിക്കുന്നതിന് ഒരു മാസം മുമ്പാണ് ഇന്‍ഷുറന്‍സ് എടുത്തതെന്നാണ് സൂചന. പ്രതികളുടെ കസ്റ്റഡി നീട്ടാന്‍ പോലീസ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. 5 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെടും.
അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടിയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയത്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജൂണ്‍ നാലാം തീയതി വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി പ്രതികളെ വീണ്ടും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മെയ് 25 നാണ് പുനലൂര്‍ കോടതി പ്രതികളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് അന്വേഷണ സംഘം പ്രതികളുമായി വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയുടെ അഞ്ചലിലെ വീട്ടിലും സൂരജിന്റെ അടൂരിലെ വീട്ടിലും പാമ്പുകളെ കൈമാറിയ ഏനാത്തും പോലീസ് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി.
സൂരജിനെ ചോദ്യംചെയ്തതില്‍നിന്ന് പല സുപ്രധാന വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടാമത് പാമ്പ് കടിയേറ്റ ദിവസം ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയിരുന്നതായി പ്രതി സമ്മതിച്ചിരുന്നു. ഉത്രയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും പ്രതി ലക്ഷ്യമിട്ടിരുന്നു. കേസില്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം അടക്കം നടത്തി പരമാവധി ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. പോലീസിന്റെ ഈ അപേക്ഷ പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്.
https://www.facebook.com/Malayalivartha