കൊല്ലം ബീച്ചിലെ മഹാത്മഗാന്ധി പാര്‍ക്കിലുള്ള ലഘുഭക്ഷണശാലയിൽ എത്തിയത് പാത്രങ്ങള്‍ മോഷ്ടിക്കാന്‍! മതില്‍ചാടി അകത്തു കടന്ന ഇയാള്‍ ഭക്ഷണശാലയുടെ ചില്ലുവാതില്‍ തകര്‍ത്തു പാത്രങ്ങള്‍ എടുത്ത് മതിലിന്റെ ഭാഗത്ത് എത്തിച്ചതോടെ ആകെ പൊല്ലാപ്പായി... പിടിയിലായതോടെ കഴുത്തറുത്ത് യുവാവ്; നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയ നാടകീയമായ സംഭവം ഇങ്ങനെ...
കഴിഞ്ഞ ദിവസമായിരുന്നു നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയ നാടകീയമായ സംഭവം കൊല്ലത്ത് അരങ്ങേറിയത്. ഭക്ഷണശാലയിലെ പാത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ തമിഴ്നാട് സ്വദേശിയി സ്വയം മുറിവേല്‍പ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു.
കൊല്ലം ബീച്ചിലെ മഹാത്മഗാന്ധി പാര്‍ക്കിലുള്ള ലഘുഭക്ഷണശാലയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഇയാളെ പിടികൂടാനും ഇതു കാണാനുമായി ആളുകള്‍ തടിച്ചുകൂടിയതും ആശങ്കയ്ക്ക് കാരണമായി. തുടര്‍ന്ന് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മേഘനാഥനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ടു മൂന്നരയോടെ ആയിരുന്നു സംഭവം. മതില്‍ചാടി അകത്തു കടന്ന ഇയാള്‍ ഭക്ഷണശാലയുടെ ചില്ലുവാതില്‍ തകര്‍ത്തു പാത്രങ്ങള്‍ എടുത്ത്. അത് മതിലിന്റെ ഭാഗത്ത് എത്തിച്ചതോടെ അവിടെ ഉണ്ടായിരുന്ന ഒരാള്‍ കണ്ടു. ഇയാള്‍ വിളിച്ചറിയിച്ചതോടെ ലൈഫ് ഗാര്‍ഡുകളായ ഡോള്‍ഫിന്‍ രതീഷും അമ്ബിളിയും ഇയാളെ തടയാനെത്തി. ഇതോടെയാണ് ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന ബ്ലേഡ് എടുത്തു കഴുത്തില്‍ മുറിവുണ്ടാക്കി.
അതോടെ ആശങ്കയിലായ ലൈഫ് ഗാര്‍ഡുകള്‍ പൊലീസിനെ വിളിച്ചു. ഇതിനിടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ കൂടിയതോടെ വീണ്ടും മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് പൊലീസ് ആംബുലന്‍സുമായി സ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മാനേജരുടെ പരാതിയെ തുടര്‍ന്ന് ഈസ്റ്റ് പൊലീസ് കേസെടുത്തു. ലോക്ഡൗണ്‍ കാരണം അടഞ്ഞു കിടക്കുന്ന ബീച്ചിലെ കടകളില്‍ മോഷണം പതിവാണെന്നു ലൈഫ് ഗാര്‍ഡുകള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha