'നടപടി വേണം'; പൂന്തുറയിലെ പ്രതിഷേധത്തെ അപലപിച്ച് ദേശീയ വനിത കമ്മീഷൻ; കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാവണമെന്നും രേഖാ ശർമ
പൂന്തുറയിലെ പ്രതിഷേധത്തെ അപലപിച്ച് ദേശീയ വനിത കമ്മീഷൻ. വനിതാ ഡോക്ടർ അടക്കം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചത് അപലപനീയമെന്ന് രേഖാ ശർമ ട്വിറ്ററിൽ കുറിച്ചു. കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാവണമെന്ന് ദേശീയ വനിത കമ്മീഷൻ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. തൽസ്ഥിതി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണം എന്നും വനിതാ കമ്മീഷൻ നിർദേശിച്ചു.
കഴിഞ്ഞ ദിവസമാണ് സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ ജനങ്ങൾ തെരുവിലിറങ്ങുകയും ആരഗ്യ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തത്. പരിശോധനകൾക്കായി എത്തിയ ആരോഗ്യപ്രവർത്തകരുടെ കാറിന്റെ ഗ്ലാസ് ബലം പ്രയോഗിച്ച് തുറക്കുകയും, മാസ്ക് മാറ്റി ചുമയ്ക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. സംഭവങ്ങളുടെ ദൃശ്യങ്ങളും പല ഭാഗങ്ങളിൽ നിന്നായി പുറത്തുവന്നിരുന്നു. അതേസമയം സംഭവത്തിൽ നിയമനടപടുകൾ സ്വീകരിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചാരണമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാർ വിലക്ക് ലംഘിച്ച് റോഡിലിറങ്ങി. പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമായിരുന്നു നാട്ടുകാരുടെ ആക്ഷേപം.
പല രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യ പ്രവർത്തകരും സർക്കാരും ജനങ്ങളും ഒരുമിച്ച് ചേർന്ന് കാഴ്ച വെക്കുന്നത്. എന്നാൽ ഇതിനെയെല്ലാം അവതാളത്തിലാക്കുകയാണ് ചിലരുടെ മുതലെടുപ്പ് രാഷ്ട്രീയം. തങ്ങളുടെ കുടുംബത്തെയും ആരോഗ്യത്തെയുമെല്ലാം മാറ്റി നിർത്തി കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ,നമ്മുടെ ആരോഗ്യ സംരക്ഷണത്തിനു സ്വന്തം ആരോഗ്യം പോലും പണയംവെച്ച് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോടെങ്കിലും ആകാമായിരുന്നു അല്പം മനുഷ്യത്വം .അവർ എത്തിയത് നിങ്ങൾക്കു വേണ്ടിയായിരുന്നു.നമുക്കു വേണ്ടിയായിരുന്നു.നമുക്ക് വേണ്ടിയായിരുന്നു. ഈ നാടിനു വേണ്ടിയായിരുന്നു.. എന്നിട്ടും പ്രിയപ്പെട്ട പൂന്തുറക്കാരെ നിങ്ങൾ അവർക്കു തിരിച്ചു നൽകിയത് എന്താണ്. ഒരു നിമിഷമെങ്കിലും നിങ്ങൾ അല്പം വിവേകത്തോടെ ചിന്തിച്ചിരുന്നെങ്കിൽ..
https://www.facebook.com/Malayalivartha