Widgets Magazine
09
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്താമത് ട്വിന്റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ.... അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്


ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചുവരികയാണ്: വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഗണേഷ് കുമാർ; സൗജന്യയാത്ര നൽകിയാൽ കെഎസ്ആർടിസി വഴിയാധാരമാകും...


സി.പി.എംകാർക്ക് ഇറങ്ങാൻ നഗരത്തിൽ മാലിന്യമില്ല; എ.എ റഹീമിന്റെ വിമർശനങ്ങളെ തള്ളി വി.വി രാജേഷ്...


മമ്മൂട്ടിക്കെതിരായ സി.പി.എം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്


വ്യാജ അനുമോദന ചടങ്ങ് നടത്തി വഞ്ചിതരാക്കപ്പെട്ടിട്ടില്ല എന്ന് കോളേജ് മാനേജ്മെന്റുകൾ ഉറപ്പാക്കുക: എം എ ഷഹനാസിനെ ചൊറിഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം... മിലിട്ടറി ഡയറി ഫാം മാനേജർക്കും ഭാര്യക്കുമെതിരെ സിബിഐ കോടതിയിൽ വിചാരണ

16 JULY 2020 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് എവിടെയും ഏത് സമയത്തും വനിതകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള കേരള പൊലീസിന്റെ "നിർഭയ നിശ' പദ്ധതിക്ക് തുടക്കമായി... ​

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ പള്ളിവേട്ട ദിനത്തില്‍ ഗുരുവായൂരപ്പന്‍ ശ്രീലകം വിട്ട് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കെഴുന്നള്ളി

സംസ്ഥാനത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

വിമാനത്താവളത്തിൽ 3 ദിവസം കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, 3 തവണ റീ ഷെഡ്യൂൾ ചെയ്ത വിമാനം റിയാദിൽ നിന്ന് രാത്രി കോഴിക്കോട്ടേക്ക് പറന്നുയരും

ഒരു കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഒന്നും രണ്ടും പ്രതികളായ തെലുങ്കാന സെക്കന്തരാബാദ് മിലിട്ടറി ഡയറി ഫാം മാനേജരും ഭാര്യയും ഹാജരാകാൻ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സാക്ഷി വിസ്താര വിചാരണ തീയതികൾ റീ ഷെഡ്യൂൾ ചെയ്യുന്നതിലേക്ക് രണ്ടു പ്രതികളും ആഗസ്റ്റ് 12 ന് ഹാജരാകാൻ സി ബി ഐ സ്പെഷ്യൽ ജഡ്ജി സനിൽകുമാറാണ് ഉത്തരവിട്ടത്.

സിബിഐ കുറ്റപത്രത്തിലെ പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലുള്ള 30 മുതൽ 48 പേരടങ്ങുന്ന സ്വതന്ത്ര സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള ഔദ്യോഗിക സാക്ഷികളെയും വിസ്തരിക്കുന്നതിലേക്കായുള്ള തീയതികൾ റീ ഷെഡ്യൂൾ ചെയ്യാനായാണ് പ്രതികളോട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് ഇതിനോടകം 29 ഓളം പേരുടെ സാക്ഷി വിസ്താരം പൂർത്തിയായി. സാങ്കേതിക കാരണങ്ങളാൽ നിർത്തി വച്ച വിചാരണ പുന:ക്രമീകരിക്കുന്നതിലേക്കായാണ് പ്രതികളെ വീണ്ടും വിളിച്ചു വരുത്തുന്നത്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 273 പ്രകാരം വിചാരണയിലുടനീളമുള്ള എല്ലാ തെളിവെടുപ്പുകളും പ്രതികളുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കണമെന്ന ചട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. മിലിട്ടറി ഫാം മാനേജർക്കും ഭാര്യക്കുമെതിരെ നടക്കുന്ന വിചാരണയിൽ പ്രതികൾ തങ്ങളുടെ ഓഫീസിൽ വിലയാധാരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി 3 സബ്ബ് രജിസ്ട്രാർമാർ സിബിഐ കോടതിയിൽ സാക്ഷി മൊഴി നൽകി.

ആധാരങ്ങളും മറ്റു രേഖകളും ഒന്നു മുതൽ ഇരുപത്തിയൊന്ന് വരെയുള്ള നമ്പരായി അക്കമിട്ട് പ്രോസിക്യൂഷൻ ഭാഗം തെളിവായി കോടതി സ്വീകരിച്ചു.തിരുവനന്തപുരം ജില്ലയിലെ സബ്ബ് രജിസ്ട്രാർമാരായ കെ.ജി. കനകലത , എൻ. നീലകണ്ഠശർമ്മ , എം. ബേബി , പി. രവികുമാർ എന്നിവരാണ് സിബിഐ സാക്ഷികളായി പ്രതികൾക്കെതിരെ മൊഴി നൽകിയത്. സെക്കന്തരാബാദ് മിലിട്ടറി ഫാം മാനേജർ ആയിരുന്ന തിരുവനന്തപുരം വള്ളക്കടവ് കൃഷ്ണ ഭവനിൽ താമസം എൻ. കെ. കെ എന്നറിയപ്പെടുന്ന എൻ.കൃഷ്ണൻകുട്ടി നായർ , ഭാര്യയും വീട്ടമ്മയുമായ ബീന നായർ എന്നിവരാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ നേരിടുന്ന പ്രതികൾ.

കുറ്റകൃത്യത്തിൽ ഗൂഢാലോചന നടത്തിയെന്നും കുറ്റകൃത്യത്തിനായി ഭർത്താവിനെ പ്രേരിപ്പിച്ചുവെന്നും സഹായിച്ചുവെന്നുമാരോപിച്ച് ഭാര്യക്കെതിരെ പ്രേരണാക്കുറ്റമാണ് സി ബി ഐ ചുമത്തിയിട്ടുള്ളത്. 2002- 05 കാലയളവിലാണ് കേസിനാസ്പദമായ അനധികൃത സ്വത്ത് സമ്പാദനം നsന്നത്. ഈ കാലയളവിൽ ഒന്നാം പ്രതി ഉറവിടം വ്യക്തമാക്കാനാവാത്ത 90 , 72 ,174 രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് സി ബി ഐ കേസ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയുടെ ഓഫീസിലും ഔദ്യോഗിക വസതികളിലും തിരുവനന്തപുരത്തെ വീട്ടിലും ബാങ്ക് ലോക്കറിലും ഒരേ സമയം നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.

സി ബി ഐ കോടതിയുടെ സെർച്ച് വാറണ്ടുത്തരവ് പ്രകാരമാണ് പ്രതിയുടെ വസതികളടക്കം റെയ്ഡ് ചെയ്തത്. 2006 ഫെബ്രുവരി 27 നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ അനധികൃതമായി സമ്പാദിച്ച സ്ഥാവര ജംഗമ സ്വത്തുക്കളുടെ ക്രയ വിക്രയം കേസന്വേഷണ ഘട്ടത്തിൽ സിബിഐ കോടതി മരവിപ്പിച്ചു.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 102 പ്രകാരമാണ് ബാങ്ക് അക്കൗണ്ട് അടക്കം കോടതി ഫ്രീസ് ചെയ്തത്. 2007 ആഗസ്റ്റ് 31നാണ് സി ബി ഐ ഡിവൈഎസ്പി. എം. ഷാജഹാൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 ( 2 ) , 13 ( 1 ) ( ഇ ) ( പൊതുസേവകൻ തൻ്റ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തൽ ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 109 ( കുറ്റകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തുകയും സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യൽ ) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി  (11 minutes ago)

ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു...  (32 minutes ago)

സംസ്ഥാനത്ത് എവിടെയും ഏത് സമയത്തും വനിതകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള കേരള പൊലീസിന്റെ "നിർഭയ നിശ' പദ്ധതിക്ക് തുടക്കമായി... ​  (47 minutes ago)

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം  (57 minutes ago)

ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ പള്ളിവേട്ട ദിനത്തില്‍ ഗുരുവായൂരപ്പന്‍ ശ്രീലകം വിട്ട് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കെഴുന്നള്ളി  (1 hour ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്  (1 hour ago)

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം  (9 hours ago)

വിമാനത്താവളത്തിൽ 3 ദിവസം കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, 3 തവണ റീ ഷെഡ്യൂൾ ചെയ്ത വിമാനം റിയാദിൽ നിന്ന് രാത്രി കോഴിക്കോട്ടേക്ക് പറന്നുയരും  (10 hours ago)

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളാകുന്നതിനിടെ വീണ്ടും സമാധാന ആഹ്വാനവുമായി ഒമാൻ  (10 hours ago)

കേരളത്തിൽ നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 hours ago)

ആറ്റുകാലിലെ കാര്യം ഞങ്ങൾ നോക്കാം.. ശിവൻക്കുട്ടിക്ക് മുട്ടൻ മറുപടി രാജേഷ് കട്ടയ്ക്ക്..! ട്രസ്റ്റ് നേരിട്ട് ഇറങ്ങി..! ചമ്മി നാറി  (10 hours ago)

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയെക്കൊണ്ട് കാല് തിരുമ്മിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ നടപടി  (13 hours ago)

തൃഷയെക്കുറിച്ച് പൊതുവേദിയില്‍ നടന്‍ പാര്‍ഥിപന്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു  (13 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക; ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക; മുന്നറിയിപ്പുമായി കേന്ദ്  (13 hours ago)

Malayali Vartha Recommends