Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു.... പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കി.


രാഷ്ട്രപതി ശബരിമലയിലേക്ക്.. ഹെലികോപ്ടറിൽ പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇറങ്ങി അവിടെ നിന്ന്‌ കാറിൽ പമ്പയിലേക്ക്... പമ്പയിൽ എത്തി കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക്...


കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.... മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് , ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...

കൊലക്കളമാകുന്ന 'ടേബിള്‍ ടോപ്പ് റൺവേ': പത്ത് വർഷം മുൻപ് മംഗളൂരു വിമാനത്താവളത്തിലുണ്ടായതും സമാന അപകടം; കരിപ്പൂരിൽ വലിയ ദുരന്തം ഒഴിവായത് കനത്ത മഴയുള്ളതിനാൽ

08 AUGUST 2020 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു.... പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കി.

താമരശ്ശേരി സംഘര്‍ഷം... കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ

  കോഴിക്കോട് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്ന് ബേക്കറി കത്തിനശിച്ചു... ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് ഉടൻ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

രാഷ്ട്രപതി ശബരിമലയിലേക്ക്.. ഹെലികോപ്ടറിൽ പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇറങ്ങി അവിടെ നിന്ന്‌ കാറിൽ പമ്പയിലേക്ക്... പമ്പയിൽ എത്തി കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക്...

ആ കാഴ്ച കാണാനാവാതെ... നാടകനടൻ ചമ്പക്കുളം വൈശ്യംഭാഗം പുതുവന ലഗേഷ്​ രാഘവന്‍ അരങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ചു

കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമാണ് ഇന്നലെ രാത്രി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാം കണ്ടത്. ദുബായ് നിന്നും വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായി കോഴിക്കൊട്ടെയ്ക്ക് എത്തിയ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് വീഴുകയായിരുന്നു. വിമാനം രണ്ടായി പിളര്‍ന്നു ഉണ്ടായ അപകടത്തില്‍ 19 പേരാണ് ഇത് വരെ മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു.

അതേസമയം കരിപ്പൂരിൽ ഇന്നലെ സംഭവിച്ചതിന് ഏതാണ്ട് സമാനമായിരുന്നു പത്ത് വർഷം മുൻപ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടം. ഇരു വിമാനത്താവളങ്ങളിലേതും 'ടേബിൾ ടോപ് റൺവേ'യാണ് എന്നതാണ് യാദൃശ്ചികം.

2010 മേയ് 21നായിരുന്നു മംഗലാപുരം വിമാനാപകടം നടന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മംഗലാപുരത്തേക്ക് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 812 വിമാനം ലാന്‍ഡിങിന് ഒരുങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. അന്ന് 158 പേർ മരിച്ചു. ജീവനക്കാരടക്കം 166 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി മുന്നോട്ട് പോവുകയും ചിറകുകൾ കോൺക്രീറ്റ് ടവറിൽ ഇടിച്ചുമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് വിമാനം കത്തിയമർന്നു.

എന്നാൽ ഇവിടെ കോഴിക്കോട്ട് സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയെങ്കിലും വീണ്ടും ടേക്ക് ഓഫ് ചെയ്യാനുള്ള പൈലറ്റിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് വിമാനം റണ്‍വേയില്‍നിന്നു താഴേക്കു പതിച്ചത്. ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ വന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് 35 അടി താഴ്ചയിലേക്കാണു വിമാനം വീണത്. എന്നാൽ ലാന്‍ഡിങ് സമയത്ത് മഴയുള്ളതിനാൽ തീപിടിത്തമുണ്ടായില്ലെന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

മംഗലാപുരം വിമാന അപകടത്തിന് ശേഷം ടേബിള്‍ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷ ചർച്ചയായിരുന്നു. കരിപ്പൂരില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം സുരക്ഷാ കാരണങ്ങളാല്‍ കുറവ് വരുത്തുകയും റണ്‍വേയുടെ ദൈര്‍ഘ്യം വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരി൮.൩൮ ക്കണമെന്ന് ഡിജിസിഎ അന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കരിപ്പൂർ വിമാന അപകടശേഷവും ഈ ടേബിള്‍ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷ സംബന്ധിച്ച വീണ്ടും ഉയരുന്നുണ്ട്.

സംസ്ഥാനത്ത് കണ്ണൂര്‍ വിമാനത്താവളത്തിലും ടേബിള്‍ ടോപ്പ് റണ്‍വേയാണ്. എന്നാല്‍ കണ്ണൂരിലെ റണ്‍വേയുടെ നീളം കരിപ്പൂർ, മംഗലാപുരംവിമാനത്താവളങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ദൈർഘ്യമേറിയതാണെന്നത് അവിടെ അപകട സാധ്യത കുറയ്ക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു.... പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കി.  (7 minutes ago)

കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ  (19 minutes ago)

ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം....  (29 minutes ago)

ഒഴിവായത് വൻ ദുരന്തം... ഗ്യാസ് സ്റ്റൗ അടക്കമുള്ള അടുക്കള ഉപകരണങ്ങള്‍ കത്തിനശിച്ചു  (59 minutes ago)

രാഷ്‌ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറും ഭാര്യയുമുണ്ടാകും...  (1 hour ago)

12 മൈതാനങ്ങളിലായി നടക്കുന്ന 40 ഇനങ്ങളിൽ 18431 താരങ്ങളാണു മാറ്റുരയ്ക്കുക.  (1 hour ago)

നാടകനടൻ ചമ്പക്കുളം വൈശ്യംഭാഗം പുതുവന ലഗേഷ്​ രാഘവന്‍ അരങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ചു  (1 hour ago)

വ്യോമഗതാഗതം നിർത്തിവച്ചു  (2 hours ago)

പെട്രോൾ പമ്പിന് സമീപം ടാങ്കർ ബൈക്കിൽ ...  (2 hours ago)

പ്രതികാര നടപടിയെന്ന് പോലീസ്  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞ് യുവാവ്...  (2 hours ago)

പാക് പോസ്റ്റ് പിടിച്ചെടുത്തതായി റിപ്പോർട്ട്  (2 hours ago)

പി.ജെ.വര്‍ഗീസ് അന്തരിച്ചു  (2 hours ago)

ഉറപ്പിച്ച് ഇന്ത്യ  (2 hours ago)

ഉംറ കഴിഞ്ഞ് മാതാപിതാക്കളുടെ സമീപത്തേക്ക്‌ ...  (3 hours ago)

Malayali Vartha Recommends