‘‘ഈ കുഞ്ഞ് ഇവിടെയുണ്ടോ ?’’ തിരഞ്ഞ് കണ്ടെത്തുമ്പോഴേക്കും അവൾ ലോകത്തോട് വിടപറഞ്ഞിരുന്നു; കുഞ്ഞു ഷെസയുടെ ആ ചിരി നൊമ്പരമാകുന്നു, കേരളം മനസാക്ഷിയുടെ നോവായി കുഞ്ഞുമകൾ
മനുഷ്യമനഃസാക്ഷിയെ നൊമ്ബരപ്പെടുത്തിയ രണ്ട് ദുരന്തങ്ങളാണ് കേരളം ഏറ്റുവാങ്ങേണ്ടി വന്നത്. നിരവധിപേരുടെ ജീവനാണ് ഇതുമൂലം നഷ്ടമായത്. ഓരോരുത്തരും കുതിമുറിവേൽപ്പിക്കുന്ന വേദനനാളിക്കൊണ്ടാണ് നമ്മെ വുട്ടകന്നത്.അതിൽ നൊമ്ബരമായി തീരുകയാണ് കുഞ്ഞുഷെസയുടെ ആ പുഞ്ചിരി. രാത്രി ഒന്നിന് കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലെത്തിയ യുവാവ് മൊബൈലിലെ ചിത്രം കാണിച്ചു ചോദിച്ചു– ‘‘ഈ കുഞ്ഞ് ഇവിടെയുണ്ടോ ?’’ കുഞ്ഞുടുപ്പിട്ടു ചിരിച്ചുനിൽക്കുന്ന 2 വയസ്സുകാരി ഷെസ ഫാത്തിമയുടെ ചിത്രമായിരുന്നു അത്. ഇല്ലെന്ന് മറുപടി കിട്ടിയപ്പോൾ അടുത്ത ആശുപത്രിയിലേക്ക് പാഞ്ഞു.
അങ്ങനെ രാത്രി 8 നു തുടങ്ങിയ അന്വേഷണത്തിനിടെയാണ് അവർ മേഴ്സി ആശുപത്രിയിലെത്തിയത്. പിന്നെയും പലയിടത്തു തിരഞ്ഞ് പുലർച്ചെ കോഴിക്കോട് മിംസിലെത്തുമ്പോഴേക്കും ആ കുഞ്ഞുടുപ്പുകാരി ലോകത്തോടു തന്നെ വിടപറഞ്ഞിരുന്നു.
ഷെസയെ മിംസിലും ഉമ്മ ഷഹദ് ബാനു, സഹോദരൻ മുഹമ്മദ് ഷഹീം എന്നിവരെ ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് ചികിത്സയ്ക്കായി എത്തിച്ചിരുന്നത്. ഷാർജയിൽ ജോലി ചെയ്യുന്ന തിരൂർ കോട്ട് കല്ലിങ്ങൽ കീഴേടത്തിൽ ഷൗക്കത്തലിയുടെ മകളാണു ഷെസ. വിമാനാപകടത്തിൽ നഷ്‌ടമായ ആ കുഞ്ഞുപുഞ്ചിരി നൽകുന്ന വേദന ചെറുതൊന്നുമല്ല.
https://www.facebook.com/Malayalivartha