മൊബൈൽ ഫോണിൽ നിന്നും കിട്ടാനുള്ളത് നിർണായകം... ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ആല്‍ബിന്‍റെ മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; ഇനി പുറത്ത് വരാനുള്ളത് ഒരൊറ്റ കാര്യം മാത്രം
ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മാതാവിന്‍റെയും പിതാവിന്‍റെയും മൊഴി ഇന്ന് എടുക്കും. കേസില്‍ ഇവരുടെ മൊഴി നിര്‍ണായകമാകുമെന്നാണ് സൂചന. അതേസമയം ഞായറാഴ്ച അടുത്ത സുഹൃത്തുക്കളെയും കാമുകിയെയും പോലീസ് ചോദ്യം ചെയ്തില്ല.
അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ വീട്ടുകാരെയും അടുത്ത ബന്ധുക്കളുടെയും മൊഴി ശേഖരിക്കുമെന്നും പോലീസ് പറഞ്ഞിരുന്നു.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനാണ് പോലീസ് ശ്രമിക്കുന്നത്. താന്‍ ഒറ്റക്കാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസിനോട് പ്രതി ആല്‍ബിന്‍ പറഞ്ഞെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് പൂര്‍ണമായും വിശ്വസിക്കുന്നില്ല.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഒരാഴ്ചക്കുള്ളില്‍ ആല്‍ബിനുമായി ഫോണില്‍ സംസാരിച്ചവരേയും ചാറ്റ് ചെയ്തവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ആന്‍മരിയ മരണപ്പെടുന്നത്. എന്നാല്‍ പിതാവ് ബെന്നിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹതയുളളതായി സംശയമുര്‍ന്നത്.
മഞ്ഞപ്പിത്തമെന്ന് കരുതി ആന്‍മരിയയെ ചെറുപുഴയ്ക്കു സമീപമുളള ബന്ധുവീട്ടില്‍ താമസിപ്പിച്ച് പച്ചമരുന്ന് ചികിത്സ നടത്തിയതിനു പിന്നാലെയാണു മരിച്ചത്. തുടര്‍ന്ന് ചെറുപുഴ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
https://www.facebook.com/Malayalivartha