കോവിഡ് മരണ പട്ടികയില്‍ 49 പേരുടെ പേര് ഉള്‍പ്പെടുത്തിയില്ല; സര്‍ക്കാരിന്റെ ഒളിച്ചു കളി എന്തിന്; സര്‍ക്കാര്‍ വൈബ് സൈറ്റുകളില്‍ തന്നെ രണ്ടു തരം കണക്കുകള്‍; കേരളത്തില്‍ മാത്രം കന്‍സര്‍ രോഗികള്‍ കോവിഡ് കാരണം മരിക്കുന്നില്ല
സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ മറച്ചു വയ്ക്കുന്നുവെന്നത് ആദ്യമായി ഉയരുന്ന ആരോപണമല്ല. പക്ഷേ ഈ ആരോപണങ്ങള്‍ക്ക് ശക്തപകരുന്നതാണ് പുതുതായി പുറത്തു വരുന്ന തെളിവുകള്‍. സര്‍ക്കാരിന്റെ ഔദ്യോഗിക കോവിഡ് മരണക്കണക്കുകളില്‍ തന്നെ അവ്യക്ത തുടരുകയാണ്. കോവിഡ് മരണം സംബന്ധിച്ച സര്‍ക്കാരിന്റ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തി.
49 പേരുടെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ ചില ആരോഗ്യ പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ നടന്നത് 283 കോവിഡ് മരണങ്ങളാണ്. അതനുസരിച്ചാണങ്കില്‍ സര്‍ക്കാര്‍ കണക്കിലുള്ളത് ആകെ മരിച്ചവരില്‍ 55 ശതമാനം പേര്‍ മാത്രം. മരണസംഖ്യ കുറച്ച് കാണിക്കുന്ന കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ ശേഷം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇറക്കിയ വിശദീകരണത്തില്‍ കോവിഡ് മരണം സ്ഥിരീകരിക്കാന്‍ അന്താരാഷ്ട്ര മാര്‍ഗ്ഗരേഖയാണ് പിന്തുടരുന്നതെന്നും ആരോഗ്യവകുപ്പിന്റെ പ്രത്യോകസമിതിയുടെ ഓഡിറ്റിംഗിന് ശേഷമാണ് കോവിഡ് മരണങ്ങളെന്ന് സ്ഥിരീകരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രി നിയോഗിച്ച ഡോ. ബി.ഇക്ബാലിന്റെ നേതൃത്വത്തിലള്ള വിദഗ്ധസമിതി ഈ മാസം 10 നാണ് മരണക്കണക്കില്‍ തരംതിരിവ് നടത്തരതെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മറ്റു രോഗങ്ങളുള്ളവര്‍ കോവിഡ് വന്ന ശേഷം മരിച്ചാല്‍ അവരെ സര്‍ക്കാര്‍ കണക്കില്‍ നിന്ന് ഒഴിവാക്കുന്ന രീതിക്കെതിരെയാണ് വിദഗ്ധസമിതി രംഗത്തെത്തിയത്. നേരത്തെ അനൗദ്യോഗികമായി ഇക്കാര്യം സമിതി സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഓദ്യോഗികമായി ശുപാര്‍ശ നില്‍കിയത്. എന്നാല്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ മരണനിരക്ക് സാരമായി ഉയരും. ഇത് സര്‍ക്കാരിന്റെ തള്ളലിന് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യും ഇതു ഒഴുവാക്കുന്നതിന്റെ ഭാഗമായിയാണ് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും മരണനിരക്ക് വളരെ കുറവാണെന്ന് കാണിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
ആത്മഹത്യയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമുള്ള മരണങ്ങളും മാത്രമാണ് ഉള്‍പ്പെടുത്താതിരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പക്ഷേ സര്‍ക്കാര്‍ തന്നെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ പറഞ്ഞത് കാന്‍സര്‍ മരണങ്ങളെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്നാണ്. കാന്‍സര്‍ പോലുള്ള രോഗങ്ങളുള്ളവര്‍ കൊവിഡ് ബാധിച്ച് മരിക്കുമ്പോള്‍ അവ കോവിഡ് മരണമായി തന്നെ കണക്കാക്കണം എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരത്തില്‍ കാന്‍സര്‍ കോവിഡ് മരണങ്ങള്‍ ഒഴിവാക്കുന്നത് കേരളത്തില്‍ മാത്രം കാന്‍സര്‍ രോഗികള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ പ്രത്യേക രോഗപ്രതിരോധ ശേഷി കൈവന്നതായി കണക്കാക്കപ്പെടും. ഇത് മരുന്നുകള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ ദോഷകരമായി ബന്ധിക്കുകയും ചെയ്യും. കൃത്യമായ ഡേറ്റ അനാലിസിന് ഇത് തടമാകുകയും ചെയ്യും. മരണപ്പെട്ടവരുടെ കൊവിഡ് ഫലം ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ലാബില്‍ തന്നെ സ്ഥിരീകരിക്കണമെന്ന പുതിയ നിര്‍ദ്ദേശം ഏപ്രില്‍ മാസത്തിലിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതില്‍ കോഴിക്കോട്ട് ആഗസ്റ്റ് 9ന് മരിച്ച രാമനാട്ടുകര സ്വദേശിയുടെ മരണം കോവിഡ് മരണമല്ലെന്നാണ് സൈറ്റില്‍ പറയുന്നത്. അടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ ഈ രോഗി കോവിഡ് പോസിറ്റീവായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. കാന്‍സര്‍ ബാധിതനായിരുന്ന കോഴിക്കോട് കായക്കൊടി സ്വദേശി ബഷീറിന്റെ മരണം കോവിഡ് ബാധിച്ചായിരുന്നുവെന്ന് പിആര്‍ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു ആ മരണവും സര്‍ക്കാര്‍ പട്ടികയിലില്ല. ജൂലൈ 29ന് മരിച്ച 3 പേര്‍ക്ക് കോവിഡ് ഉണ്ടായിരുന്നോ എന്ന സ്ഥിരീകരിക്കാനായി ആലപ്പുഴയിലെ എന്‍.ഐ.വിയിലേക്കയച്ച സ്രവ പരിശോധന രണ്ടാഴ്ചയ്ക്ക് ശേഷവും പുറത്ത് വന്നിട്ടില്ല. അത് കൊണ്ടു അവയും പട്ടികയില്‍ നിന്ന് പുറത്താണ്. ഇതൊക്കെ ഔദ്യോഗിക വിവരങ്ങളാണ്.
https://www.facebook.com/Malayalivartha