ശാരീരിക അവശതകൾ കണ്ടിട്ടും വെറുതെ വിട്ടില്ല! ക്രൂരമായ പീഡന ശ്രമം; ഒടുക്കം സംഭവിച്ചത്... ചെങ്ങന്നൂരിനെ ഞെട്ടിച്ച് ചിങ്കണ്ണി സുരേഷ്! കൂടുതൽ വിവരങ്ങൾ പുറത്ത്...
ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് ശാരീരിക അവശതയുള്ള യുവതിയെ പീഡിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പിരളശ്ശേരി കല്ലുമഠത്തില്‍ സോമരാജന്റെ മകന് മരംവെട്ട് തൊഴിലാളി ചീങ്കണ്ണി സുരേഷി (42) നെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനശ്രമത്തിനിടെ യുവതി ബഹളം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് പ്രതി പിന്‍വശത്തെ വാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. പ്രതി ശാരീരികമായി ക്രൂരമായ രീതിയില്‍ ഉപദ്രവിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഒളിവിലായിരുന്ന പ്രതി പോലീസിനെ കണ്ടതോടെ അക്രമാസക്തമായി. ഇന്നലെ പുലര്‍ച്ചെ സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്.
ചെങ്ങന്നൂര്‍ സ്റ്റേഷനിലെ സിഐ ജോസ് മാത്യു, എസ്ഐ എസ്.വി. ബിജു, എഎസ്ഐ അരുണ്‍ തോമസ്, എസ്ഐ സാബു, ഗിരീഷ്, സീനിയര്‍ സിപിഒ സിജിറാം, സിപിഒ അനില്‍ , ജൂബിന്‍, ഹോംഗാഡ് ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറന്മുള, ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ജയിലിലേക്ക് അയയ്ക്കും മുന്‍പ് കോവിഡ് പരിശോധനയ്ക്കായി കായംകുളത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha