നാട്ടുകാരെ മുഴുവൻ ഭീതിയുടെ മുള്മുനയിൽ നിർത്തി യുവാവ്; നാടിനെ മുഴുവന്‍ ഇളക്കി മറിച്ച് കയ്യിലുള്ള പരാക്രമം മുഴുവൻ പുറത്തെടുത്തു, ഒടുവിൽ കളി മാറിയത് പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ, കത്തിവീശി, വാഹനങ്ങള്‍ തകര്‍തെറിഞ്ഞ യുവാവിനെ പോലീസ് കീഴ്പ്പെടുത്തിയത് ഇങ്ങനെ
നാടിനെ മുഴുവന്‍ ഇളക്കി മറിച്ചു ..... നാട്ടുകാരെ മുഴുവൻ ഭീതിയുടെ മുള്മുനയിൽ നിർത്തി യുവാവ്........ കയ്യിലുള്ള പരാക്രമം മുഴുവൻ പുറത്തെടുത്തു...... ഒടുവിൽ കളി മാറിയത് പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ.... പോലീസ് സ്റ്റേഷനിൽ കത്തിവീശി, വാഹനങ്ങള്‍ തകര്‍തെറിഞ്ഞ യുവാവിനെ പോലീസ് കീഴ്പ്പെടുത്തിയത് ഇങ്ങനെ......
പോലീസ് സ്റ്റേഷനിൽ അക്രമം നടത്തിയ യുവാവിനെ ഒടുവിൽ ബലപ്രയോഗത്തിലൂടെ പോലീസ് കീഴടക്കുകയായിരുന്നു. പുതുവൈപ്പ് സ്വദേശി സൻസീറിനെ (24)യാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത് . സൻസീർ മദ്യലഹരിയിൽ കത്തിയുമായി എത്തി സ്റ്റേഷനിൽ അക്രമം അഴിച്ചുവിടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സൻസീറിന്റെ അതിക്രമങ്ങളുടെ തുടക്കം.. വടുതല ഗേറ്റിൽ ജോലി ചെയ്തിരുന്ന ഗേറ്റ് കീപ്പറെ സൻസീർ കത്തിക്ക് കുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ കൈത്ത ിമുനയിൽ നിന്നും ഗേറ്റ് കീപ്പർ തലനാരിഴയ്‌ക്കായിരുന്നു രക്ഷപ്പെട്ടത്. മുറിവേറ്റ ഗേറ്റ് കീപ്പർ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് സ്ഥലത്ത് എറണാകുളം നോർത്ത് പോലീസ് എത്തിയെങ്കിലും ഇയാൾ അവിടെ നിന്നും മുങ്ങിയിരുന്നു.
അയ്യപ്പൻകാവ് പ്രദേശത്തുവെച്ച് പോലീസ് സൻസീറിനെ പിടിക്കൂടുകയായിരുന്നു. എന്നാൽ ഇവിടെവെച്ച് പോലീസിനു നേരേയും ഇയാൾ കത്തിവീശുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് കിടന്നിരുന്ന വടി ഉപയോഗിച്ച് പോലീസ് ജീപ്പിന്റെ ചില്ലും അടിച്ചു തകർക്കുകയും ചെയ്തു സംഭവം അറിഞ്ഞ് ബൈക്കിൽ രണ്ട് പോലീസുകാർ കൂടി സ്ഥലത്ത് എത്തിയെങ്കിലും, ഇവരെയും ഇയാൾ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് പ്രതി പിന്നീട് കടന്നുകളയുകയും ചെയ്തു.
തുടർന്ന് ബുധനാഴ്ച പുലർച്ചെ നാലോടെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിയ പ്രതി, പുറത്തുകിടന്നിരുന്ന രണ്ട് കാറുകളുടെ ചില്ല് അടിച്ചുതകർത്ത ശേഷം സ്റ്റേഷനകത്തേക്ക് കയറുകയായിരുന്നു . പാറാവുകാരനു നേരെ കത്തിവീശി അകത്തുകയറിയ സൻസീർ സ്റ്റേഷനകത്തും അക്രമം അഴിച്ചുവിടുകയും ചെയ്തു. പിന്നീട് പുറത്തിറങ്ങിയ പ്രതിയെ പോലീസ് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. പ്രതിയെ നോർത്ത് എസ്.ഐ. വി.ബി. അനസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത് കോടതിയിൽ ഹജരാക്കി റിമാൻഡ് ചെയ്തു.
പ്രതി മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നുവെന്നും ഇയാൾക്കെതിരേ മറ്റ് പോലീസ് സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളുണ്ടെന്നും എസ്.ഐ. പറഞ്ഞു. കൊലപാതക ശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക ദൗത്യം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha