Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

പുത്രനേയും വിടില്ല... ആന്‍ജിയോഗ്രാമില്‍ സ്വപ്നയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടതോടെ സ്വപ്ന ആശുപത്രി വിട്ടു; വെളിപ്പെടുത്താത്ത മൂന്നു പ്രമുഖരുമായി സ്വപ്നയ്ക്ക് ബന്ധമെന്ന് കണ്ടെത്തല്‍; മന്ത്രിപുത്രനുമായി സ്വപ്നയുടെ സൗഹൃദത്തിന് തെളിവ്; അന്വേഷണം കടുപ്പിച്ച് എന്‍ഐഎ

16 SEPTEMBER 2020 07:59 AM IST
മലയാളി വാര്‍ത്ത

നെഞ്ചുവേദനയെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സ്വപ്ന സുരേഷിന് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തല്‍. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തി. ഇതോടെ ഇന്നലെ വൈകിട്ടോടെ സ്വപ്നയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വൈകാതെ സ്വപ്നയെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് എന്‍.ഐ.എ കരുതുന്നത്. റമീസിനും യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തിയതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. അതേസമയം എന്‍ഐഎ അന്വേഷണം കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നെഞ്ചുവേദനയെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇന്നലെ കൂട്ടുപ്രതികള്‍ക്കൊപ്പം സ്വപ്‌നയെ എറണാകുളത്തെ പ്രത്യേക എന്‍.ഐ,എ കോടതിയില്‍ ഹാജരാക്കാനായില്ല. മറ്റു പ്രതികളെ ചോദ്യംചെയ്യാന്‍ എന്‍.ഐ.എയ്ക്ക് വിട്ടുനല്‍കി. സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കസ്റ്റഡിയില്‍ വിടുന്നത് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം സ്വപ്നയുടെ പഴയ മൊഴികള്‍ പലതും കല്ലുവച്ച നുണയാണെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിലെ കമ്മിഷന്‍ ഇടപാടില്‍ ആരോപണ വിധേയനായ മന്ത്രി പുത്രനുമായുള്ള സ്വപ്‌ന സുരേഷിന്റെ ആശയവിനിമയം സൈബര്‍ ഫോറന്‍സിക് പരിശോധനയിലൂടെ എന്‍.ഐ.എ വീണ്ടെടുത്തതായാണ് വിവരം. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് എന്‍.ഐ.എ സൂചിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യാനിടയുണ്ട്.

സ്വപ്ന, സന്ദീപ് നായര്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്ന് തിരുവനന്തപുരം സിഡാക്കിലെ വിദഗ്ദ്ധരാണ് നിര്‍ണായക വിവരങ്ങള്‍ വീണ്ടെടുത്തത്. സ്വപ്‌ന നേരത്തെ നല്‍കിയ മൊഴികളില്‍ പലതും വ്യാജമാണെന്ന് എന്‍.ഐ.എയ്ക്ക് ബോദ്ധ്യമായി. സ്വപ്‌ന ഒരിക്കലും വെളിപ്പെടുത്താതിരുന്ന മൂന്നു പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയങ്ങളും വീണ്ടെടുത്തിട്ടുണ്ട്. ഇതോടെയാണ് സ്വപ്ന, സന്ദീപ് നായര്‍ ഉള്‍പ്പെടെ അഞ്ചുപ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സ്വപ്നയെ ചോദ്യംചെയ്തശേഷം മൂന്നു പ്രമുഖരെയും നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. സ്വര്‍ണക്കടത്തിലെ രഹസ്യങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.


നെഞ്ചുവേദനയെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്ക്ക് മറ്റൊരു പ്രതി റമീസിനും ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയതില്‍ അന്വേഷണ സംഘം ദുരൂഹത ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫിസറോടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം.

റമീസിന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട് വലിയ അസ്വാഭാവികതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റമീസിന് ഇതുവരെ കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ റമീസിന് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

നേരത്തെ ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അതിന് പിന്നാലെയാണ് സ്വപ്നയും റമീസും ഒരുമിച്ചെത്തിയത്. ഇതോടെ നിരീക്ഷണം ശക്തമാക്കുകയും അന്വേഷണം കടുപ്പിക്കുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (2 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (2 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (2 hours ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (2 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (3 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (3 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (4 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (5 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (5 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (7 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (8 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (10 hours ago)

Malayali Vartha Recommends