പിണറായിയുടെ നടുവൊടിച്ച് മുരളീധര വിജയമോ ....പിണറായുടെ മുഖം മൂടി വലിച്ചൂരി മുരളീധരന്റെ സർജിക്കൽ സ്ട്രൈക്ക് സഖാക്കൾ കണ്ടം വഴി ഓടുന്നു
ഇതാണ് മാസ്സ് മൂവ് .....പാർട്ടി അണികളെ പേടിപ്പിക്കുന്ന തരത്തിൽ ജനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും നേർക്ക് ആക്രോശിച്ചാൽ അവർ ക്ഷമിച്ചു എന്ന് വരില്ല .ഇപ്പോഴും ഭാഗ്യം തുണച്ചു എന്നും വരില്ല .മടിക്കുത്തിൽ കനമില്ലെങ്കിലും ഉള്ളിൽ നല്ല കനമുണ്ടായാലും മതി ....താനെ പേടി വന്നോളും .ജലീലിനെ സംരക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയാ പിണറായും പാർട്ടി സെക്രട്ടറിയും താടിയണ്ണനും ഇപ്പൊ എന്തുപറയുന്നു ......ഏതായാലും ജലീലിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ തന്നെ മന്ത്രിസഭയുടെ തറക്കല്ലിളകി എന്ന് വേണം പറയാൻ .സ്വർണ്ണക്കള്ളക്കടത്ത് കേസിൽ നിർണായക വഴിത്തിരിവായി മാറാൻ സാധ്യതയുള്ളതാണ് മതഗ്രന്ഥ വിതരണം ഉൾപ്പടെ ഉള്ള കാര്യങ്ങൾ എന്നിരിക്കെ കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത കൂട്ടുപിടിച്ചിരിക്കുകയാണ് എന്ന രാഷ്ട്രീയ വിമർശനവും ഉയർന്നു കേൾക്കുന്നു .വന്നു വന്ന് സഖാക്കൾ ഇത്രയ്ക്ക് നിലവാരമില്ലാത്ത താണുപോയോ എന്ന ചോദ്യവും പലകോണുകളിൽ നിന്നും ഉയർന്നു കേൾക്കാൻ കഴിയുന്നുണ്ട് .ദേശീയ അന്വേഷണ ഏജൻസി 2009 ൽ രൂപീകരിച്ച ശേഷം അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യമായി ആണ് . ടി.ആർ. സെലിയാങ്ങിനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയപ്പോൾ അദ്ദേഹം നാഗാലാൻഡ് മുഖ്യമന്ത്രിയായിരുന്നുവെങ്കിലും ചോദ്യം ചെയ്യൽ നടക്കുമ്പോഴേക്കും പദവി നഷ്ടമായിരുന്നു.
അതിനാൽ അധികാരത്തിൽ ഇരിക്കെ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നതും കേസെടുക്കുന്നതും സംസ്ഥാന
ചരിത്രത്തിൽ തന്നെ ആദ്യമായി നടന്ന സംഭവമാണ് .ആർഎസ്എസിന്‍റെ ഖുർആൻ വിരുദ്ധ പ്രക്ഷോഭത്തിന് മുസ്‍ലിം ലീഗ് തീ പകരുന്നു എന്നും കെ.ടി. ജലീലിനും എൽഡിഎഫ് സർക്കാരിനും എതിരായ ഖുർആൻ വിരുദ്ധ യുഡിഎഫ് - ബിജെപി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്നും പറഞ്ഞു മതപരമായ നീക്കം നടത്തിയ കോടിയേരി വർഗീയത ആളിക്കത്തിക്കുകയാണ് എന്നാണ് ബി ജെ പിയുടെ ആരോപണം .
ഗത്യന്തരമില്ലാതെ വന്നപ്പോൾ ഖുർആനെ കൂട്ടുപിടിച്ച് വീണ്ടും വിവാദങ്ങൾക്കു പുറകെ പോകുന്ന കോടിയേരിയെ സോഷ്യൽ മീഡിയയിലൂടെ പ്രതിപക്ഷത്തെ പോരാളികൾ പഞ്ഞിക്കിടുന്ന അതിദാരുണമായ കാഴ്ച്ചയാണ് കാണാൻ കഴിയുന്നത് .പ്രതിപക്ഷവും മാധ്യമങ്ങളും അടിസഅഥാന വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നും ഇതിനു പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്നും ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍ഡിഎഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ല എന്നതുകൊണ്ടാണ് എന്നുമൊക്കെ മുഖപത്രത്തിലൂടെയും വാർത്താസമ്മേളനത്തിലൂടെയും കോടിയേരി തട്ടിവിടുന്നുണ്ട് ഖുർആനോടും ബൈബിളിനോടും ഭഗവത്ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണ് എന്നതിനാൽ തന്നെ
ഒരുകാരണവശാലും കെടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറയുന്നു.
സി പി എം വിരുദ്ധ പ്രക്ഷോഭം സംസ്ഥാനത്തു മുഴുവനായി ആളിക്കത്തിക്കുന്ന പ്രതിപക്ഷത്തിന് ചുക്കാൻ പിടിക്കുന്നത് ഇപ്പോഴും വി മുരളീധരനാണ് എന്ന് പറയേണ്ടി വരും .കേന്ദ്രത്തിന്റെ ചരടുവലി ദേശിയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരിലും പ്രതിഭലിക്കുമെന്ന തരത്തിൽ വലിയ ആക്ഷേപം സൈബർ സഖാക്കൾ നൽകിയെങ്കിലും മന്ത്രി വി മുരളീധരൻ വൈരാഗ്യ ബുദ്ധിയോടെ തന്നെ പിണറായിക്കെതിരായി നീങ്ങുകയും തിരിച്ചടികൾ നൽകുകയും ചെയ്യുന്നുണ്ട് .ഇതാണ് ഇപ്പോഴും സി പി എമ്മിനെ പ്രതിരോധത്തിലാകുന്ന മറ്റൊരു സംഭവം .വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ സി പി എമ്മിനെയും പിണറായിയേയും എങ്ങനെ പൂട്ടുമെന്ന് ഗവേഷണം നടത്തുന്ന മുരളീധരനെ കുടുക്കാൻ ഇതിനോടകം പല കൊലകൊമ്പന്മാരെയും പിണറായി ഇറക്കിയെങ്കിലും അതിനൊന്നും ഫലമുണ്ടായില്ല .കേന്ദ്രത്തിലിരുന്നു പിണറായുടെ ഉച്ചിനോക്കിയാണ് മുരളീധരന്റെ ഇരുട്ടടി .അതിനു മറുപടി നൽകുന്നത് ക്ഷുഭിതനായി
തന്നെയാണ് എന്നത് മറ്റൊരു കാര്യം .അതും മുരളീധരൻ മുതലെടുക്കുന്നുണ്ട് .കള്ളക്കടത്തു സംഘവുമായി പിണറായുടെ ഓഫീസിനു ബന്ധമുണ്ട് എന്ന ആരോപണം ഉന്നയിക്കുകയും അതിന്റെ അണിയറ നീക്കങ്ങൾ നടത്തുകയും ചെയ്തത് മുരളീധരന്റെ ഗൂഢാലോചനയാണെന്ന് സി പി എം ആവർത്തിക്കുന്നുണ്ട് .എന്നാൽ മുരളീധരൻ ഇപ്പോഴും സെയിഫ് സോണിൽ നിന്നുകൊണ്ട് പിണറായിയെ ആക്രമിച്ചു കൊണ്ടേ ഇരിക്കുന്നു .മുരളീധരന്റെ വിശ്വസ്തനായ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കൊണ്ട് സംസ്ഥാനത്തു പാർട്ടി നിയന്ത്രണം ഒറ്റയ്ക്ക് കൊണ്ടുപോകുന്നതിനോടൊപ്പമാണ് ഈ അസാധ്യമായ യുദ്ധവും നടത്തുന്നത് എന്നത് കേരളജനത അത്ഭുതത്തോടെ കാണുകയാണ് .
"
https://www.facebook.com/Malayalivartha