Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

സ്വപ്ന പോയ പോക്ക്... സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തില്‍ പിടിമുറുക്കിയ എന്‍ഐഎയെ രാഷ്ട്രീയക്കാര്‍ ലഘൂകരിക്കുമ്പോള്‍ ഇവിടെത്തന്നെ വിശ്വരൂപം കാട്ടി എന്‍ഐഎ; കേരള പോലീസ് പോലും അറിയാതെ എന്‍ഐഎ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കില്‍ ഞെട്ടി നേതാക്കള്‍

20 SEPTEMBER 2020 08:44 AM IST
മലയാളി വാര്‍ത്ത

അടുത്തിടെയായി ചാനല്‍ ചര്‍ച്ചകളിലും മറ്റും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ പറ്റി നേതാക്കള്‍മാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നും. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയേയും കൂട്ടരേയും കേസ് ഏറ്റെടുത്ത അന്ന് തന്നെ പൊക്കിയിട്ടും മലയാളികള്‍ക്ക് വിശ്വാസം പോര. മത ഗ്രന്ഥത്തിന്റെ പേരില്‍ മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും അത് ലഘൂകരിക്കാനാണ് നേതാക്കളും ചാനല്‍ ചര്‍ച്ചക്കാരും ശ്രമിച്ചത്. പക്ഷെ എന്‍ഐഎ എന്താണ് അവരുടെ പ്രവര്‍ത്തനം എന്താണ് അവരന്വേഷിക്കുന്ന കേസ് എന്താണ് അവരുടെ രീതി എന്താണ് എന്ന് കാട്ടിത്തരുന്നതായിരുന്നു ഇന്നലത്തെ സര്‍ജിക്കല്‍ അറ്റാക്ക്.

കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തും കപ്പല്‍ശാലയിലും ന്യൂഡല്‍ഹി, മുംബയ്, ബംഗളൂരു നഗരങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒന്‍പത് അല്‍ ക്വ ഇദ പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി ഒരു മിന്‍ കുഞ്ഞുങ്ങളുമറിയാതെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ പിന്തുണയോടെ മാരകമായ ആക്രമണമാണ് ഇവര്‍ ലക്ഷ്യമിട്ടത്.എറണാകുളത്തും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. എറണാകുളത്ത് മൂന്നു പേരും ബംഗാളില്‍ 6 പേരുമാണ പിടിയിലായത്. 12 നഗരങ്ങളില്‍ ഇന്നലെ ഒരുമിച്ച് റെയ്ഡ് നടത്തുകയായിരുന്നു.

ബംഗാള്‍ സ്വദേശികളായ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊസാറഫ് ഹസന്‍ എന്നിവരാണ് എറണാകുളത്ത് അറസ്റ്റിലായത്. അന്യസംസ്ഥാന തൊഴിലാളികളായി കഴിയുകയായിരുന്നു ഇവര്‍. ഇവരെ ഇന്നലെ വൈകിട്ട് മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി. ഇന്ന് വൈകിട്ട് 4ന് വിമാനത്തില്‍ ഡല്‍ഹിക്ക് കൊണ്ടുപോകും.അല്‍ ക്വ ഇദയുടെ അന്തര്‍ സംസ്ഥാന മൊഡ്യൂളിന്റെ തലവനെന്ന് കരുതുന്ന അബു സൂഫിയാന്‍ ഉള്‍പ്പെടെയാണ് ബംഗാളില്‍ പിടിയിലായത്.

നജ്മൂസ് സാക്കിബ്, മൈനുള്‍ മണ്ടല്‍, ലിയു യാന്‍ അഹമ്മദ്, അല്‍ മാമുന്‍ കമാല്‍, അതിതുര്‍ റഹ്മാന്‍ എന്നിവരാണ് മറ്റുള്ളവര്‍.അബു സുഫിയാന്‍ പ്രാദേശികമായി പണം ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് എന്‍.ഐ.എ അറിയിച്ചു. ചിലര്‍ ആയുധങ്ങളും സ്‌ഫോടക വസ്തുകളും മറ്റും ശേഖരിക്കാന്‍ ഡല്‍ഹിയില്‍ പോകാനിരിക്കുകയായിരുന്നു. കാശ്മീരിലേക്കും യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു.പാകിസ്ഥാനിലെ അല്‍ ക്വ ഇദ ഭീകരര്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിച്ച് ഇവരെ വലയില്‍ വീഴ്ത്തുകയായിരുന്നു.

കേരളത്തില്‍ ഭീകര സാന്നിദ്ധ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രം കഴിഞ്ഞ ദിവസം ഇക്കാര്യം പാലമെന്റില്‍ സ്ഥിരീകരിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ആശങ്കയുണര്‍ത്തുന്ന അറസ്റ്റ്. പാക് സഹായമുള്ള അല്‍ ക്വ ഇദ മൊഡ്യൂളുകള്‍ കേരളത്തിലും ബംഗാളിലും ഉണ്ടെന്നും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായും എന്‍. ഐ.എക്ക് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നു. സെപ്തംബര്‍ 11ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

കൊച്ചിയില്‍ പിടിയിലായ ഭീകരന്മാരിലൊരാളായ യാക്കൂബ് ബിശ്വാസ് ഇടുക്കി അടിമാലിയിലെ ഹോട്ടലില്‍ ചപ്പാത്തിയുണ്ടാക്കുന്നയാളായിരുന്നു. അടിമാലിക്ക് സമീപം 200 ഏക്കര്‍ അമ്പലപ്പടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയ ഹോട്ടലിലാണ് ഇദ്ദേഹം ഏഴ് മാസത്തോളം ജോലി ചെയ്തത്. ആദ്യം പെരുമ്പാവൂര്‍ സ്വദേശിയും പിന്നീട് പ്രദേശവാസിയും നടത്തിയ ഹോട്ടല്‍ ലോക്ക് ഡൗണ്‍ സമയത്താണ് നിറുത്തിയത്. അതുവരെ യാക്കൂബ് ഇവിടെ ജോലി ചെയ്തിരുന്നു. നാട്ടുകാരുമായി ഉറ്റ ചങ്ങാത്തത്തിലായിരുന്നു. മലയാളം നന്നായി സംസാരിക്കുമെന്ന് സമീപത്ത് പലചരക്ക് കച്ചവടം നടത്തുന്ന അരുണ്‍ പറയുന്നു. പിടിയിലായ ഭീകരരുടെ ചിത്രം ഇന്നലെ പുറത്തു വന്നപ്പോള്‍ തന്നെ പ്രദേശവാസികള്‍ യാക്കൂബിനെ തിരിച്ചറിഞ്ഞു. മാസങ്ങളോളം തങ്ങള്‍ ഒരു ഭീകരനോടൊപ്പം ഇടപ്പെട്ടതറിഞ്ഞ ഞെട്ടലിലാണിവര്‍. എന്‍ഐഎയുടെ വിലറിഞ്ഞ് അതേ ഞെട്ടലിലാണ് ചാനല്‍ ചര്‍ച്ചക്കാരും നേതാക്കളും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (37 minutes ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (44 minutes ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (2 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (2 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (2 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (3 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (4 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (5 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (5 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (5 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (5 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (5 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (6 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (6 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (6 hours ago)

Malayali Vartha Recommends