Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

തലയില്‍ മുണ്ടിട്ട് സഖാക്കള്‍... ചാനല്‍ സഖാക്കളുടെ ഗര്‍ജിക്കുന്ന സിംഹമായ എം. സ്വരാജിനെ തത്സമയം ചോദ്യ ശരങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിച്ച് നാണം കെടുത്തി നിഷ പുരുഷോത്തമന്‍; നികുതിയടച്ച് മതഗ്രന്ഥം ഇറക്കുമതി ചെയ്യാമെന്നുള്ള സ്വരാജിന്റെ വെല്ലുവിളി നിഷ ഏറ്റെടുത്തതോടെ മലയാളികള്‍ക്ക് നല്ല അത്താഴമായി

20 SEPTEMBER 2020 10:02 AM IST
മലയാളി വാര്‍ത്ത

ചാനല്‍ ചര്‍ച്ച പലപ്പോഴും ആവേശകരമാകുന്നത് തുല്യരായുള്ള എതിരാളികള്‍ ഉണ്ടാകുമ്പോഴാണ്. ചാനല്‍ അവതാരകര്‍ പുലിക്കുട്ടികളാകുമ്പോള്‍ ഗര്‍ജിക്കുന്ന സിംഹങ്ങളെ ഇറക്കുകയാണ് രാഷ്ട്രീയക്കാര്‍ പയറ്റുനനത്. അറിവും വിവരവും ഇല്ലെങ്കിലും ഇനി പച്ച കള്ളമാണെങ്കിലും അലറി വിളിച്ച് അത് സത്യമാണെന്ന് സ്ഥാപിക്കുക, ഉത്തരം മുട്ടിയാല്‍ അവതാരകരുടെ പൂര്‍വാശ്രമം പറഞ്ഞ് വായടപ്പിക്കുക, ഇടപെടാതിരിക്കാന്‍ പരിഭവിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കലാപരിപാടികള്‍ മുഖ്യം. ഇത്തരം ചാനല്‍ ചര്‍ച്ചക്കാരില്‍ സഖാക്കളുടെ ഗര്‍ജിക്കുന്ന സിംഹമാണ് യുവ നേതാവ് എം. സ്വരാജ്.

താന്‍ പറയുന്നത് ബഹുമാനത്തോടെ തന്നെ അതി സമര്‍ത്ഥമായി സ്ഥാപിക്കാനുള്ള പ്രത്യേക കഴിവ് സ്വരാജിനുണ്ട്. എന്തിന് ഏഷ്യാനെറ്റിലെ വിനു വി ജോണിനെപ്പോലും എടുത്തലക്കി. സഖാക്കള്‍ ഏറ്റവുമധികം ആഘോഷിക്കുന്നത് സ്വരാജിന്റെ ചാനല്‍ ചര്‍ച്ചാ ക്ലിപ്പുകളാണ്. അങ്ങനെ എതിരാളികളെ പപ്പടമാക്കി താന്‍ പറയുന്നത് സ്ഥാപിക്കാന്‍ സ്വരാജിന് കഴിയും. വിനു വി ജോണ്‍ മാത്രമല്ല മനോരമയിലേയും മാതൃഭൂമിയിലേയും അവതാരകര്‍ സ്വരാജിന്റെ ചൂടറിഞ്ഞിട്ടുണ്ട്. എന്തിന് മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍ പോലും സ്വരാജിന്റെ വാക്കുകളുടെ ശക്തി പലവട്ടമറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ചില ദിവസം ചിര്‍ക്കുള്ളതെന്ന് പറഞ്ഞിട്ടില്ലേ. അതെ ഇന്നലത്തെ ദിവസം നിഷ പുരുഷോത്തമനുള്ളതായിരുന്നു. സ്വരാജിന്റേതായിരുന്നില്ല. സഖാക്കളുടെ ഗര്‍ജിക്കുന്ന സിംഹമായ സ്വരാജിനെ നിഷ തേച്ചൊട്ടിച്ചു. തര്‍ക്കം തുടങ്ങിയത് മത ഗ്രന്ഥത്തെ പറ്റിയാണ്. സിപിഎം ഖുറാന്റെ പേരില്‍ പച്ച വര്‍ഗീയത പ്രചരിപ്പിക്കുന്നതായി ബിജെപിയുടെ ഗോപാല കൃഷ്ണനും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും ആരോപിച്ചു. ഇതിനെ വെല്ലാനാണ് മന്ത്രി കെടി ജലീലിനെ രക്ഷിക്കാനാണ് സ്വരാജ് ഖുറാന്‍ ഇറക്കുമതി ചെയ്തതിനെ ന്യായീകരിച്ചത്. ടാക്‌സ് അടച്ച് ഖുറാന്‍ ഇറക്കുമതി ചെയ്യാമെന്ന് ആരോ അയച്ചു കൊടുത്ത വാട്‌സാപ്പ് നോക്കി സ്വരാജ് അക്കമിട്ട് അഭിമാനത്തോടെ വിവരിച്ചു. ഇതോടെ നിഷ അതേറ്റെടുത്തു. താന്‍ വിദേശകാര്യ വിദഗ്ധരുമായി സംസാരിച്ചെന്നും സ്വന്തം ആവശ്യത്തിനല്ലാതെ മതഗ്രന്ഥം വിതരണത്തിനെത്തിക്കാന്‍ പാടില്ലെന്നും പറഞ്ഞു. ഇതോടെ നിഷയെ തനത് ശൈലിയില്‍ സ്വരാജ് ചോദ്യം ചെയ്തു. ചട്ടമേതെന്ന് നിഷ ആവര്‍ത്തിച്ച് ചോദിച്ചതോടെ സ്വരാജ് കുടുങ്ങി. ചട്ടമറിയാതെ ചട്ടം പഠിപ്പിച്ച് അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ ഇരുന്നാഴിയെന്നായി സ്വരാജ്. വീണ്ടും തര്‍ക്കിച്ചപ്പോള്‍ ഉടന്‍ തന്നെ നിഷ പാനലുമായി ബന്ധപ്പെടുകയും വിദേശകാര്യ വിദഗ്ധരെയാരെയെങ്കിലും കണക്ട് ചെയ്യാന്‍ പറയുകയും ചെയ്തു.

ഫോണ്‍ ഇന്‍ ലൈവില്‍ വന്നതാകട്ടെ പ്രമുഖ വിദേശകാര്യ വിദഗ്ധന്‍ മുരളീധരന്‍ നായരും. അദ്ദേഹം പറഞ്ഞത് മറ്റൊരു രാജ്യത്ത് മതഗ്രന്ഥം സ്വന്തം ആവശ്യത്തിനല്ലാതെ കയറ്റിയയ്ക്കാന്‍ പാടില്ലെന്ന്. ആര്‍ക്കെങ്കിലും സമ്മാനമായി നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ മതഗ്രന്ഥങ്ങള്‍ കൂട്ടമായി വിതരണം ചെയ്യുന്നത് ഗുരുതരമായ ചട്ട ലംഘനം തന്നെയെന്നാണ് അദ്ദേഹം സ്ഥാപിച്ചത്. ഇതോടെ സ്വരാജ് വിളറി വെളുത്തു. ഇതോടെ മനോരമയുടെ യൂട്യൂബ് ചാനല്‍ ഇന്‍ബോക്‌സില്‍ മെസേജ് കൊണ്ട് നിറഞ്ഞു. സ്വരാജെ ബ്രേക്ക് സമയത്ത് ഇറങ്ങിയോടിക്കോയെന്ന്...

ഇതിന് വെല്ലുവിളിയായി സ്വരാജ് ആരെയൊക്കെയോ ബന്ധപ്പെട്ടു. തനിക്ക് വിദേശകാര്യ വിദഗ്ധന്‍ നല്‍കിയത് ടാക്‌സ് അടച്ച് കൊണ്ടുവരാമെന്നാണ് എന്നാണെന്ന്. എന്നാല്‍ നിഷയ്ക്ക് പിന്നാലെ ഫിറോസും ഗോപാലകൃഷ്ണനും ചട്ടം പഠിപ്പിച്ചപ്പോള്‍ സ്വരാജ് വെള്ളം കുടിച്ചു. ഇന്നത്തെ ദിവസം തനിക്കുള്ളതല്ലെന്ന് സ്വരാജിന് തോന്നിത്തുടങ്ങി. എന്നിട്ടും തോല്‍ക്കാന്‍ തയ്യാറാകാതെ പോരാടി. എന്നാല്‍ ചട്ടമേതെന്ന് ചോദിച്ച് നിഷ നിരന്തരം ചോദിച്ചതോടെ പ്പ മ്മ ക്ഷ ണ്ണ... പറഞ്ഞ് സ്വരാജ് പെട്ടുപോകുകയായിരുന്നു. അവസാനം നിഷയോട് പരിഭവമായി. ഞാന്‍ പറയുമ്പോള്‍ മാത്രം എന്തിനിങ്ങനെ ഇടപെടുന്നു. എനിക്ക് സമയം വേണം പറയാന്‍. നിഷ വിട്ടില്ല. എങ്കില്‍ പിന്നെ താങ്കള്‍ പറയൂവെന്നായി സ്വരാജ്. ഇതോടെ സ്വരാജിന്റെ പരിഭവം കണ്ട് മനോരമ ചാനല്‍ കൂടി ബഹിഷ്‌ക്കരിക്കുമോ എന്നുവരെ തോന്നിപ്പോയി. അതോടെ നിഷ അല്‍പനേരം ശാന്തയായി. എന്നിട്ടും സ്വരാജിന് പറഞ്ഞ് ഫലിപ്പിക്കാനും പറ്റിയില്ല. അതിനിടെ ഫിറോസും ഗോപാലകൃഷ്ണനും കൂടി ആഞ്ഞടിച്ചതോടെ സ്വരാജ് ആദ്യമായി പരാജയം മണത്തു. ചാനല്‍ ചര്‍ച്ച അവസാനിച്ചപ്പോള്‍ സഖാക്കള്‍ തലയില്‍ കൈവച്ചുപോയി. എങ്കിലും എന്റെ നിഷേ ഇത് വേണമായിരുന്നോ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (18 minutes ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (33 minutes ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (37 minutes ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (44 minutes ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (56 minutes ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (1 hour ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (2 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (3 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (4 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (4 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (4 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (4 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends