Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ചിന്തിക്കും മുമ്പ് എല്ലാം ഓക്കെ... കണ്ടാല്‍ ബംഗാളിയുടെ അതേ കുള്ളന്‍ ലുക്കാണെങ്കിലും ഉള്ളിലിരുപ്പ് നമ്മളെ തകര്‍ക്കുന്നത്; പാക് ഹാന്‍ഡ്‌ലറുമായി ഭീകരര്‍ സംസാരിച്ചത് ഡാര്‍ക്ക് വെബിലൂടെ; പണം കണ്ടെത്തുന്നത് മദ്രസ വഴിയും; പിടിക്കപ്പെട്ടവരെപ്പറ്റി അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

21 SEPTEMBER 2020 08:46 AM IST
മലയാളി വാര്‍ത്ത

നമ്മളൊന്നുമറിയാതെ ചുരുണ്ടുകൂടി ഉറങ്ങുന്ന സമയത്ത് എന്‍ഐഎ പിടികൂടിയ ഭികരരെ കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്ത് വിടുന്നത്. പാകിസ്ഥാന്‍ അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള അവര്‍ കൊച്ചിയുള്‍പ്പെടെ ചുട്ടു ചാമ്പലാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്രെ. അല്‍ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട് ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. എന്‍.ഐ.എയുടെ പിടിയിലായ ആറ് പേരില്‍ നാല് പേര്‍ ഡാര്‍ക്ക് വെബ്ബിലൂടെ പാകിസ്ഥാനിലുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒണിയന്‍ റൂട്ടര്‍ ഉപയോഗിച്ചുകൊണ്ട് ഹാഫിസ് എന്ന് പേരുള്ള ഇടനിലക്കാരനുമായി സംസാരിച്ച ഇവര്‍ ഡല്‍ഹി വഴി കാശ്മീരിലേക്ക് പോയി ഇയാളുമായി കൂടിക്കാഴ്ച നടത്താനായി പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കാശ്മീര്‍ താഴ് വരയിലുള്ള ഇന്ത്യ പാക് അതിര്‍ത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും യന്ത്ര തോക്കുകളും സ്‌ഫോടന വസ്തുക്കളും അടക്കമുള്ള ആയുധങ്ങള്‍ ഇവര്‍ക്ക് കൈമാറുമെന്നും ഹാഫിസ് അറിയിച്ചിരുന്നു. എന്‍.ഐ,എയുടെ പിടിയിലാവരുടെ കൂട്ടത്തിലുള്ള അബു സൂഫിയാനാണ് പദ്ധതികളുടെ പ്രധാന സൂത്രധാരനെന്നും ഏജന്‍സി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുര്‍ഷിദാബാദിലെ റാണിനഗറില്‍ ഇയാള്‍ ഒരു മദ്രസ രൂപീകരിച്ചിരുന്നുവെന്നും അല്‍ ഖയ്ദയുടെ ബംഗാള്‍ ഘടകത്തിന് വേണ്ടി ഈ മദ്രസ വഴിയാണ് ഇയാള്‍ പണം ശേഖരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൂടി ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ഏജന്‍സി സംശയിക്കന്നുണ്ട്. 13 പേരുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് ഗ്രൂപ്പിലെ മെസേജുകള്‍ ഇവര്‍ ഡിലീറ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.ഐ.ടി വിദഗ്ദര്‍ ഇവര്‍എം തമ്മില്‍ അയച്ച മെസേജുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പിടിയിലായവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും എന്‍.ഐ.എ അന്വേഷണം നടത്തും. അല്‍ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട്, കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി ആകെ ഒന്‍പത് പേരാണ് കഴിഞ്ഞ ദിവസം എന്‍.ഐ.എയുടെ പിടിയിലായത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പിടിയിലായ അല്‍ഖ്വയ്ദ തീവ്രവാദികള്‍ ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥലങ്ങള്‍ ആക്രമിക്കുന്നതിനായിരുന്നു. ആയുധ ശേഖരണം ലക്ഷ്യമിട്ടാണ് കേരളത്തില്‍ താമസിച്ചതെന്ന് പറയുമ്പോഴും തോക്കുകളും നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും ആക്രമണത്തിന് ലക്ഷ്യം വച്ചുളള ലഘുലേഖകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമെല്ലാം ഇവരില്‍ നിന്ന് എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗം നടത്തുന്നവരുടെ പ്രസംഗ കോപ്പികളും ഇതിനൊപ്പമുണ്ട്. ഏതാണ്ട് എട്ട് ദിവസം മുന്‍പ് സെപ്തംബര്‍ 11ന് തീരുമാനിച്ച പ്രകാരമാണ് കഴിഞ്ഞ രാത്രിയില്‍ എന്‍.ഐ.എ കേരളത്തിലും ബംഗാളിലുമടക്കം റെയ്ഡ് നടത്തുകയും തൊഴിലാളികള്‍ എന്ന പേരില്‍ ഇവിടെ താമസിച്ചുവന്ന ഭീകരരെ പിടികൂടിയതും. രാജ്യത്ത് ആകെ 12 ഇടങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹിയിലും മുംബയിലും കൊച്ചിയിലെ നാവികസേന ആസ്ഥാനവും ഷിപ്‌യാര്‍ഡും അടക്കം ആക്രമിക്കാനും സാധാരണ മനുഷ്യരെ വധിക്കാനുമായിരുന്നു ഇവരുടെ തീരുമാനം. ആകെ 9 പേരെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില്‍ നിന്ന് മൂന്ന് ബംഗാള്‍ സ്വദേശികളായ ഭീകരരെയും. ഇവരെല്ലാം പാകിസ്ഥാനില്‍ നിന്ന് ആക്രമണത്തിനായി പരിശീലനം നേടിയവരാണ്. രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയാണ് എന്‍ഐഎ പൊളിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (12 minutes ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (25 minutes ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (28 minutes ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (1 hour ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (1 hour ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (1 hour ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (1 hour ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (3 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (4 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (4 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (4 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (5 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (5 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (5 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (5 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News