Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

ചിന്തിക്കും മുമ്പ് എല്ലാം ഓക്കെ... കണ്ടാല്‍ ബംഗാളിയുടെ അതേ കുള്ളന്‍ ലുക്കാണെങ്കിലും ഉള്ളിലിരുപ്പ് നമ്മളെ തകര്‍ക്കുന്നത്; പാക് ഹാന്‍ഡ്‌ലറുമായി ഭീകരര്‍ സംസാരിച്ചത് ഡാര്‍ക്ക് വെബിലൂടെ; പണം കണ്ടെത്തുന്നത് മദ്രസ വഴിയും; പിടിക്കപ്പെട്ടവരെപ്പറ്റി അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

21 SEPTEMBER 2020 08:46 AM IST
മലയാളി വാര്‍ത്ത

നമ്മളൊന്നുമറിയാതെ ചുരുണ്ടുകൂടി ഉറങ്ങുന്ന സമയത്ത് എന്‍ഐഎ പിടികൂടിയ ഭികരരെ കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്ത് വിടുന്നത്. പാകിസ്ഥാന്‍ അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള അവര്‍ കൊച്ചിയുള്‍പ്പെടെ ചുട്ടു ചാമ്പലാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്രെ. അല്‍ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട് ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. എന്‍.ഐ.എയുടെ പിടിയിലായ ആറ് പേരില്‍ നാല് പേര്‍ ഡാര്‍ക്ക് വെബ്ബിലൂടെ പാകിസ്ഥാനിലുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒണിയന്‍ റൂട്ടര്‍ ഉപയോഗിച്ചുകൊണ്ട് ഹാഫിസ് എന്ന് പേരുള്ള ഇടനിലക്കാരനുമായി സംസാരിച്ച ഇവര്‍ ഡല്‍ഹി വഴി കാശ്മീരിലേക്ക് പോയി ഇയാളുമായി കൂടിക്കാഴ്ച നടത്താനായി പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കാശ്മീര്‍ താഴ് വരയിലുള്ള ഇന്ത്യ പാക് അതിര്‍ത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും യന്ത്ര തോക്കുകളും സ്‌ഫോടന വസ്തുക്കളും അടക്കമുള്ള ആയുധങ്ങള്‍ ഇവര്‍ക്ക് കൈമാറുമെന്നും ഹാഫിസ് അറിയിച്ചിരുന്നു. എന്‍.ഐ,എയുടെ പിടിയിലാവരുടെ കൂട്ടത്തിലുള്ള അബു സൂഫിയാനാണ് പദ്ധതികളുടെ പ്രധാന സൂത്രധാരനെന്നും ഏജന്‍സി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുര്‍ഷിദാബാദിലെ റാണിനഗറില്‍ ഇയാള്‍ ഒരു മദ്രസ രൂപീകരിച്ചിരുന്നുവെന്നും അല്‍ ഖയ്ദയുടെ ബംഗാള്‍ ഘടകത്തിന് വേണ്ടി ഈ മദ്രസ വഴിയാണ് ഇയാള്‍ പണം ശേഖരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൂടി ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ഏജന്‍സി സംശയിക്കന്നുണ്ട്. 13 പേരുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് ഗ്രൂപ്പിലെ മെസേജുകള്‍ ഇവര്‍ ഡിലീറ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.ഐ.ടി വിദഗ്ദര്‍ ഇവര്‍എം തമ്മില്‍ അയച്ച മെസേജുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പിടിയിലായവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും എന്‍.ഐ.എ അന്വേഷണം നടത്തും. അല്‍ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട്, കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി ആകെ ഒന്‍പത് പേരാണ് കഴിഞ്ഞ ദിവസം എന്‍.ഐ.എയുടെ പിടിയിലായത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പിടിയിലായ അല്‍ഖ്വയ്ദ തീവ്രവാദികള്‍ ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥലങ്ങള്‍ ആക്രമിക്കുന്നതിനായിരുന്നു. ആയുധ ശേഖരണം ലക്ഷ്യമിട്ടാണ് കേരളത്തില്‍ താമസിച്ചതെന്ന് പറയുമ്പോഴും തോക്കുകളും നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും ആക്രമണത്തിന് ലക്ഷ്യം വച്ചുളള ലഘുലേഖകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമെല്ലാം ഇവരില്‍ നിന്ന് എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗം നടത്തുന്നവരുടെ പ്രസംഗ കോപ്പികളും ഇതിനൊപ്പമുണ്ട്. ഏതാണ്ട് എട്ട് ദിവസം മുന്‍പ് സെപ്തംബര്‍ 11ന് തീരുമാനിച്ച പ്രകാരമാണ് കഴിഞ്ഞ രാത്രിയില്‍ എന്‍.ഐ.എ കേരളത്തിലും ബംഗാളിലുമടക്കം റെയ്ഡ് നടത്തുകയും തൊഴിലാളികള്‍ എന്ന പേരില്‍ ഇവിടെ താമസിച്ചുവന്ന ഭീകരരെ പിടികൂടിയതും. രാജ്യത്ത് ആകെ 12 ഇടങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹിയിലും മുംബയിലും കൊച്ചിയിലെ നാവികസേന ആസ്ഥാനവും ഷിപ്‌യാര്‍ഡും അടക്കം ആക്രമിക്കാനും സാധാരണ മനുഷ്യരെ വധിക്കാനുമായിരുന്നു ഇവരുടെ തീരുമാനം. ആകെ 9 പേരെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില്‍ നിന്ന് മൂന്ന് ബംഗാള്‍ സ്വദേശികളായ ഭീകരരെയും. ഇവരെല്ലാം പാകിസ്ഥാനില്‍ നിന്ന് ആക്രമണത്തിനായി പരിശീലനം നേടിയവരാണ്. രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയാണ് എന്‍ഐഎ പൊളിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി  (13 minutes ago)

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (19 minutes ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (31 minutes ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (37 minutes ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന്....  (53 minutes ago)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ  (1 hour ago)

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (10 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (11 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (11 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (11 hours ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (11 hours ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (11 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (12 hours ago)

Malayali Vartha Recommends