Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു... സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ...


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..

ചിന്തിക്കും മുമ്പ് എല്ലാം ഓക്കെ... കണ്ടാല്‍ ബംഗാളിയുടെ അതേ കുള്ളന്‍ ലുക്കാണെങ്കിലും ഉള്ളിലിരുപ്പ് നമ്മളെ തകര്‍ക്കുന്നത്; പാക് ഹാന്‍ഡ്‌ലറുമായി ഭീകരര്‍ സംസാരിച്ചത് ഡാര്‍ക്ക് വെബിലൂടെ; പണം കണ്ടെത്തുന്നത് മദ്രസ വഴിയും; പിടിക്കപ്പെട്ടവരെപ്പറ്റി അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

21 SEPTEMBER 2020 08:46 AM IST
മലയാളി വാര്‍ത്ത

നമ്മളൊന്നുമറിയാതെ ചുരുണ്ടുകൂടി ഉറങ്ങുന്ന സമയത്ത് എന്‍ഐഎ പിടികൂടിയ ഭികരരെ കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്ത് വിടുന്നത്. പാകിസ്ഥാന്‍ അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള അവര്‍ കൊച്ചിയുള്‍പ്പെടെ ചുട്ടു ചാമ്പലാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്രെ. അല്‍ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട് ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. എന്‍.ഐ.എയുടെ പിടിയിലായ ആറ് പേരില്‍ നാല് പേര്‍ ഡാര്‍ക്ക് വെബ്ബിലൂടെ പാകിസ്ഥാനിലുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒണിയന്‍ റൂട്ടര്‍ ഉപയോഗിച്ചുകൊണ്ട് ഹാഫിസ് എന്ന് പേരുള്ള ഇടനിലക്കാരനുമായി സംസാരിച്ച ഇവര്‍ ഡല്‍ഹി വഴി കാശ്മീരിലേക്ക് പോയി ഇയാളുമായി കൂടിക്കാഴ്ച നടത്താനായി പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കാശ്മീര്‍ താഴ് വരയിലുള്ള ഇന്ത്യ പാക് അതിര്‍ത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും യന്ത്ര തോക്കുകളും സ്‌ഫോടന വസ്തുക്കളും അടക്കമുള്ള ആയുധങ്ങള്‍ ഇവര്‍ക്ക് കൈമാറുമെന്നും ഹാഫിസ് അറിയിച്ചിരുന്നു. എന്‍.ഐ,എയുടെ പിടിയിലാവരുടെ കൂട്ടത്തിലുള്ള അബു സൂഫിയാനാണ് പദ്ധതികളുടെ പ്രധാന സൂത്രധാരനെന്നും ഏജന്‍സി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുര്‍ഷിദാബാദിലെ റാണിനഗറില്‍ ഇയാള്‍ ഒരു മദ്രസ രൂപീകരിച്ചിരുന്നുവെന്നും അല്‍ ഖയ്ദയുടെ ബംഗാള്‍ ഘടകത്തിന് വേണ്ടി ഈ മദ്രസ വഴിയാണ് ഇയാള്‍ പണം ശേഖരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൂടി ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ഏജന്‍സി സംശയിക്കന്നുണ്ട്. 13 പേരുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് ഗ്രൂപ്പിലെ മെസേജുകള്‍ ഇവര്‍ ഡിലീറ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.ഐ.ടി വിദഗ്ദര്‍ ഇവര്‍എം തമ്മില്‍ അയച്ച മെസേജുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പിടിയിലായവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും എന്‍.ഐ.എ അന്വേഷണം നടത്തും. അല്‍ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട്, കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി ആകെ ഒന്‍പത് പേരാണ് കഴിഞ്ഞ ദിവസം എന്‍.ഐ.എയുടെ പിടിയിലായത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പിടിയിലായ അല്‍ഖ്വയ്ദ തീവ്രവാദികള്‍ ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥലങ്ങള്‍ ആക്രമിക്കുന്നതിനായിരുന്നു. ആയുധ ശേഖരണം ലക്ഷ്യമിട്ടാണ് കേരളത്തില്‍ താമസിച്ചതെന്ന് പറയുമ്പോഴും തോക്കുകളും നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും ആക്രമണത്തിന് ലക്ഷ്യം വച്ചുളള ലഘുലേഖകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമെല്ലാം ഇവരില്‍ നിന്ന് എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗം നടത്തുന്നവരുടെ പ്രസംഗ കോപ്പികളും ഇതിനൊപ്പമുണ്ട്. ഏതാണ്ട് എട്ട് ദിവസം മുന്‍പ് സെപ്തംബര്‍ 11ന് തീരുമാനിച്ച പ്രകാരമാണ് കഴിഞ്ഞ രാത്രിയില്‍ എന്‍.ഐ.എ കേരളത്തിലും ബംഗാളിലുമടക്കം റെയ്ഡ് നടത്തുകയും തൊഴിലാളികള്‍ എന്ന പേരില്‍ ഇവിടെ താമസിച്ചുവന്ന ഭീകരരെ പിടികൂടിയതും. രാജ്യത്ത് ആകെ 12 ഇടങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹിയിലും മുംബയിലും കൊച്ചിയിലെ നാവികസേന ആസ്ഥാനവും ഷിപ്‌യാര്‍ഡും അടക്കം ആക്രമിക്കാനും സാധാരണ മനുഷ്യരെ വധിക്കാനുമായിരുന്നു ഇവരുടെ തീരുമാനം. ആകെ 9 പേരെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില്‍ നിന്ന് മൂന്ന് ബംഗാള്‍ സ്വദേശികളായ ഭീകരരെയും. ഇവരെല്ലാം പാകിസ്ഥാനില്‍ നിന്ന് ആക്രമണത്തിനായി പരിശീലനം നേടിയവരാണ്. രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയാണ് എന്‍ഐഎ പൊളിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടര്‍ പട്ടികയില്‍ നിന്നും വൈഷ്ണ സുരേഷിന്റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇ  (10 minutes ago)

എസ്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും....  (20 minutes ago)

മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ വൻതിരക്ക്....  (39 minutes ago)

ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന  (54 minutes ago)

ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം...  (1 hour ago)

കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ..  (1 hour ago)

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഒരുമാസത്തെ അവധിക്കുശേഷം ജോലിയിൽ തിരികെ പ്രവേശിക്കാനെത്തിയ  (2 hours ago)

സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു.... സംഘം സന്നിധാനത്ത് നിന്ന് ഇന്ന് മടങ്ങും.. മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻ കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും  (2 hours ago)

ഗ്ലാസ് ബ്രിഡ്‌ജ്‌ അറ്റകുറ്റപ്പണികൾക്കായി നവംബർ 19 മുതൽ 30 വരെ അടയ്ക്കും...  (3 hours ago)

നഷ്‌ടപരിഹാരം സമയബന്ധിതമായി നൽകണം... വന്യമൃഗ ആക്രമണം... കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽണമെന്ന് സുപ്രീംകോടതി  (3 hours ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (3 hours ago)

കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി.  (3 hours ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (4 hours ago)

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (11 hours ago)

Malayali Vartha Recommends