Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

കുഞ്ഞാലിക്കുട്ടിയുടെ കണ്ണ് മുഖ്യമന്ത്രിക്കസേരയില്‍...കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റുകളില്‍ വരെ ഉന്നംവെച്ച കണ്ണുകളുമായി മുസ്ലീം ലീഗിന്റെയും പികെകുഞ്ഞാലിക്കുട്ടിയുടെയും തന്ത്രപരമായ കരുനീക്കങ്ങള്‍ തുടങ്ങി

22 SEPTEMBER 2020 05:08 PM IST
മലയാളി വാര്‍ത്ത

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റുകളില്‍ വരെ ഉന്നംവെച്ച കണ്ണുകളുമായി മുസ്ലീം ലീഗിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും തന്ത്രപരമായ കരുനീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഇടതുമുന്നണിയില്‍ എത്തിയാല്‍ ആ നിമിഷം മധ്യകേരളത്തില്‍ വേരുറപ്പിക്കാനും ഒന്നിലേറെ സീറ്റുകള്‍ വകഞ്ഞുപിടിക്കാനും ലീഗ് ഉറപ്പിച്ചുകഴിഞ്ഞു. അവരുടെ ഒന്നാമത്തെ നോട്ടം ക്രൈസ്തവ സംസ്‌കാരം പള്ളിയുറങ്ങുന്ന പാലായും കാഞ്ഞിരപ്പള്ളിയും ഉള്‍പ്പെടുന്ന പൂഞ്ഞാര്‍ മണ്ഡലമാണെന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ഞെട്ടരുത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ 12 ജില്ലകളില്‍ മത്സരിക്കാന്‍ ഉന്നമിടുന്നത് 35 മുതല്‍ 40 വരെ സീറ്റുകള്‍. കോണ്‍ഗ്രസുമായി വിലപേശി അവസാനം 30 സീറ്റുകളില്‍ മത്സരിച്ച 25 സീറ്റുകളെങ്കിലും പിടിച്ചെടുക്കുക.

30-38 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങുന്ന സാഹചര്യത്തില്‍ കളിക്കുന്നതും കളംനിയന്ത്രിക്കുന്നതും പിന്നെ കുഞ്ഞാപ്പയായിയിരിക്കും. ഒന്നുകില്‍ ഉപമുഖ്യമന്ത്രി പദം, അതല്ലെങ്കില്‍ രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം.

കോണ്‍ഗ്രസിനെ നിലനിറുത്തുന്ന പ്രധാന ഘടകകക്ഷി എന്ന നിലയില്‍ മുഖ്യമന്ത്രിപദം പോലും ലക്ഷ്യമിട്ടുള്ള കളിയ്ക്കാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹി വിട്ടു കേരളത്തിലെത്തുന്നത്. തീരുന്നില്ല ധനകാര്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെ തന്ത്രപ്രധാനമായ ആറു വകുപ്പുമന്ത്രിസ്ഥാനങ്ങളും കിട്ടിയാലേ ഭരണം മുന്നോട്ടു പോകൂ എന്ന നിബന്ധനയും മുന്നോട്ടുവയ്ക്കപ്പെടാം.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ പിടിച്ചുനിറുത്താന്‍ കുഞ്ഞാലിക്കുട്ടി ഇക്കുറി താല്‍പര്യം കാണിക്കാതെ വന്നതും യുഡിഎഫിനെ അപ്പാടെ വെട്ടിപ്പിടിക്കാനും വിഴുങ്ങാനുമുള്ള കളിയില്‍ തന്നെയാണ്.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വേരും വളക്കൂറുമുള്ള മധ്യകേരളത്തിലേക്കും കോവണി വച്ചുകയറാന്‍ മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് അവിടെയും വേരോട്ടമുണ്ടാക്കാന്‍ തന്നൊയാണ്. അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും പരമാവധി സീറ്റുകളില്‍ മത്സരിച്ച് വിജയം നേടിയശേഷം പൂഞ്ഞാര്‍ പിടിക്കാനുള്ള അണിയറ നീക്കത്താലാണ് മുസ്ലീം ലീഗ്.

കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ചിരിച്ചിരുന്ന കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചോദിക്കുക. അവസാനം വിലപേശി പൂഞ്ഞാര്‍ പിടിക്കുക. അണിയറയില്‍ ലീഗ് വമ്പന്‍ കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഒരു അധ്യാപക യൂണിയന്‍ നേതാവിനെയും വ്യാപാരപ്രമുഖനെയുമൊക്കെയാണ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ ലീഗ് പൂഞ്ഞാര്‍ സീറ്റിലേക്കു ലീഗ്
കണ്ടുവച്ചിരിക്കുന്നത്.

ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാറത്തോട്, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലീം സാന്നിധ്യം ഉയര്‍ത്തിപ്പിടിച്ചാണ് ലീഗ് വിലപേശാനിറങ്ങുന്നത്. ക്രൈസ്തവപ്പെരുമയും പാരമ്പര്യവുമുള്ള പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെഏറെ പഞ്ചായത്തുകളും ഇപ്പോള്‍ പൂഞ്ഞാര്‍ മണ്ഡലത്തിലാണ്.

അതായത് എരുമേലി,പാറത്തോട്,മുണ്ടക്കയം, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍ വരെ പൂഞ്ഞാറില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇത്തരമൊരു മേഖലയില്‍ വേരോടിക്കാനുള്ള വിലപേശലാണ് ലീഗിന്റെത്.
പഴയ വാഴൂര്‍ മണ്ഡലം ചേര്‍ന്ന നിലവിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ചേര്‍ക്കപ്പെട്ടു. ഇതില്‍ മണിമല,ചിറക്കടവ്, നെടുങ്കുന്നം,കറുകച്ചാല്‍, വാഴൂര്‍ പ്രദേശങ്ങള്‍പ്പെടും. ഭൂരിപക്ഷം ഹൈന്ദവരും തൊട്ടുപിന്നില്‍ ക്രൈസ്തവരുമുള്ള വാഴൂരില്‍ മുസ്ലീം വോട്ടുകള്‍ തുലോം കുറവാണ്.

ചങ്ങനാശേരി, കോട്ടയം, കടുത്തുരുത്തി,ഏറ്റുമാനൂര്‍,വൈക്കം,പാലാ,പുതുപ്പള്ളി സീറ്റുകളിലൊന്നും രക്ഷയില്ലെന്നറിയാവുന്നതിനാല്‍ പൂഞ്ഞാര്‍ വില പേശിയെടുക്കാനുള്ള തന്ത്രപരമായ ഉന്നം. കഴിഞ്ഞ ഇലക്ഷനിലെ ത്രികോണ മത്സരത്തില്‍ സ്വതന്ത്രന്‍ പിസി ജോര്‍ജ് മുപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രാഷ്ട്രീയ സാഹചര്യമല്ല നിലവിലേതെന്നും മാണി വിഭാഗം മാറി നിന്നാല്‍ മുസ്ലീം വോട്ടുകള്‍ മുന തിരിക്കാനോളം ശക്തമാണെന്ന തന്ത്രവുമാണ് ഇതിനു പിന്നില്‍.

കഴിഞ്ഞ ഇലക്ഷനില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗില്‍ 18 ഇടത്തു വിജയിക്കാനായിരുന്നു. യുഡിഎഫിന്റെ നെടുംതൂണ്‍ എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് 87 ഇടത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചിട്ട് വെറും 22 ഇടത്തേ ജയിക്കാനായുള്ളു.

ഒരുമിച്ചുനിന്ന കേരള കോണ്‍ഗ്രസ് 15 ഇടത്തു മത്സരിച്ച് ആറിടത്തേ വിജയിച്ചുള്ളു. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ പാര്‍ട്ടി ചിഹ്നത്തില്‍ 25 പേരെ മത്സരിക്കുന്നതെന്ന ന്യായവും മുസ്ലീം ലീഗ് മുന്നോട്ടുവച്ചുകഴിഞ്ഞു. യുഡിഎഫിലെ രണ്ടാം കക്ഷിയായിട്ടും ഏഴു ജില്ലകളില്‍ മാത്രമേ ലീഗിനു മത്സരിക്കാനാകുന്നുള്ളുവെന്ന് ഇക്കുറി 14 ജില്ലകളിലും പ്രാതിനിധ്യം വേണമെന്നും ലീഗ് ആവശ്യപ്പെടും. കോട്ടയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,

പത്തനംതിട്ട,ഇടുക്കി,തൃശൂര്‍ ജില്ലകളില്‍ക്കൂടി അങ്കത്തിനിറങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കോട്ടയത്ത് പൂഞ്ഞാറിലും കണ്ണുവെച്ചിരിക്കുന്നത്.
പാലായുടെയും കാഞ്ഞിരപ്പള്ളിയുടെയും ക്രൈസ്തവ പാരമ്പര്യ സംസ്‌കാരം തന്നെ മായിക്കെടും വിധമുള്ള രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്ക് കോണ്‍ഗ്രസ് വൈകാതെ വഴുതി വീഴുമെന്നതാണ് നിലവിലെ സാഹചര്യം. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം പിന്‍മാറിയില്‍ പൂഞ്ഞാറും പാലായും ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.
ഇതില്‍ ഒരു സീറ്റ് വിലപേശിയെടുക്കാനും ജില്ലയില്‍ മുസ്ലീം വോട്ടുകള്‍ കൂടുതലുള്ള പൂഞ്ഞാര്‍തന്നെ വേണമെന്നും ലീഗ് ഉന്നം വയ്ക്കുന്നു. ഈ ഒത്തുതീര്‍പ്പിലേക്ക് കോണ്‍ഗ്രസിന് തലവെച്ചുകൊടുത്തേണ്ടിവരും.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടപ്പില്‍ മൂന്നു സീറ്റുകള്‍ തങ്ങള്‍ ചോദിച്ചിരുന്നും രണ്ടു സീറ്റുകളില്‍ തൃപ്തിപ്പെട്ടപ്പോള്‍ നിയമസഭയില്‍ കാര്യമായ പരിഗണന നല്‍കാമെന്നു വാക്കുണ്ടായിരുന്നുവെന്നതുമാണ് ലീഗ്
നിരത്താന്‍ പോകുന്ന ന്യായം.

മുന്‍പ് തിരുവനന്തപുരം വെസ്റ്റിലും കഴക്കൂട്ടത്തും കൊല്ലം ജില്ലയിലെ ഇരവിപുരത്തും ചടയമംഗലത്തും ആലപ്പുഴയുുമൊക്കെ മുസ്ലീം ലീഗ് മത്സരിച്ച പാരമ്പര്യമുണ്ടെന്നും ഈ ീറ്റുകളൊക്കെ കോണ്‍ഗ്രസില്‍നിന്നു വിട്ടുകിട്ടണമെന്നതുമാണ് ലീഗിന്റെ നിലവിലവിലെ ആവശ്യം.
ജോസ് കെ മാണിയെ തിരികെ കൊണ്ടുവരുന്നതിനോടും അനുരഞ്ജനശ്രമങ്ങളോടും മുസ്ല0ം ലീഗ് തെല്ലും താല്‍പര്യം കാണിക്കാത്തത് പൂഞ്ഞാര്‍ ഉള്‍പ്പെടെ ലക്ഷ്യം വച്ചാണ്. ഇടുക്കി ജില്ലയില്‍ മാത്രമാണ് ലീഗ് കണ്ണുവെക്കാത്തത് . പത്തനംതിട്ട സീറ്റില്‍ വരെ ഇവര്‍ നോട്ടമിട്ടിരിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (8 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (20 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (37 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (45 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends