ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി.
എമർജൻസി വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പാർക്കിങ് അനുവദിക്കുകയില്ല. നിർദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ചുമത്തും. കൂടാതെ വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റുകയോ ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണർ . സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നവർ പരമാവധി പൊതുഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്നും, ഒരുമിച്ച് പൂളിങ് രീതിയിൽ (വാഹനങ്ങൾ പങ്കിട്ടുകൊണ്ട്) യാത്ര ചെയ്യുന്നത് ഉചിതമായിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തിൽ പറയുകയും ചെയ്യുന്നു.
ബസ് സ്റ്റോപ്പുകൾ, ജങ്ഷനുകൾ, വളവുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കുകയില്ല. വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ ഗതാഗത തടസ്സമുണ്ടാക്കുന്നില്ലെന്ന് കട ഉടമകൾ ഉറപ്പാക്കേണ്ടതാണ്. ഫുട്പാത്തിലൂടെ ഓടിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് കമ്മീഷണർ. രാവിലെ 8 മുതൽ രാത്രി 11 വരെ വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല.
പാളയം - പൂന്താനം ജങ്ഷനിൽ രാവിലെ 8 മുതൽ രാത്രി 10 വരെ യാതൊരു വിധ പാർക്കിങ്ങോ കച്ചവടങ്ങളോ അനുവദിക്കുകയില്ല. മാർക്കറ്റിലേക്ക് ലോറികൾക്ക് കയറാനും ഇറങ്ങാനും അനുമതിയുണ്ടാകില്ല. പൂന്താനം ഭാഗത്ത് രാത്രി സർവീസ് നടത്തുന്ന ഇന്റർസ്റ്റേറ്റ് ബസ്സുകൾ വൈകുന്നേരം 5 മണിക്ക് ശേഷം ഒരേ സമയം രണ്ട് ബസ്സുകൾ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. ആളുകളെ കയറ്റുന്നതും ഇറക്കുന്നതും നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമായിരിക്കേണ്ടതാണ്.
ബസ്സുകൾക്കും ഓട്ടോകൾക്കും നിയന്ത്രണമുണ്ട്. ബസ്സുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം റോഡരികിലേക്ക് ചേർത്ത് നിർത്തി ആളുകളെ കയറ്റണം. ഓട്ടോറിക്ഷകൾ അനുവദിച്ച സ്റ്റാന്റുകളിൽ മാത്രമേ നിർത്തിയിടാവൂ. മാവൂർ റോഡ് പുതിയ സ്റ്റാന്റ് ബസ് ബേയ്ക്ക് മുൻവശവും കെഎസ്ആർടിസി സ്റ്റാന്റിന് എതിർവശവും ഓട്ടോകൾ നിർത്തിയിടാനായി പാടില്ലെന്നും പൊലീസ് കമ്മീഷണറുടെ നിർദേശത്തിലുണ്ട്.
"
https://www.facebook.com/Malayalivartha

























