Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

പറ്റിപ്പോയെന്ന് പറയരുത്... പാലാരിവട്ടം പാലത്തിന് ചെലവാകുന്ന തുക മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞില്‍ നിന്നും ഈടാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയമോപദേശം തേടുന്നു; ജലീലിനെ മുള്‍മുനയില്‍ നിര്‍ത്താനുള്ള യുഡിഎഫ് നീക്കത്തിന് ശക്തമായ തിരിച്ചടി

23 SEPTEMBER 2020 10:33 AM IST
മലയാളി വാര്‍ത്ത

18.71 കോടി രൂപ ചെലവില്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിക്കാന്‍ പോകുന്ന പാലാരിവട്ടം പാലത്തിന് ചെലവാകുന്ന തുക ലീഗ് നേതാവും മുന്‍മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞില്‍ നിന്നും ഈടാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയമോപദേശം തേടുന്നു.

ഇബ്രാഹിംകുഞ്ഞില്‍ നിന്നും തുക ഈടാക്കാനായാല്‍ 2021 ല്‍ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പില്‍ ഒരു വജ്രായുധമായി മാറുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

മുന്‍മന്ത്രി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നീവരില്‍ നിന്നും തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ശുപാര്‍ശ നല്‍കുമെന്നാണ് കേള്‍ക്കുന്നത്. ശുപാര്‍ശ കിട്ടിയാലുടന്‍ സര്‍ക്കാര്‍ നിയമനടപടികളിലേക്ക് പ്രവേശിക്കും.

ഇതിലൂടെ പി.കെ. കുഞ്ഞാലിക്കുട്ടിയെ തൊഴുത്തില്‍ കെട്ടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. കെ.റ്റി. ജലീലിന്റെ ഖുറാന്‍ കേസില്‍ കോണ്‍ഗ്രസ് അയഞ്ഞിട്ടും അയയാത്ത ലീഗിനെ പാലാരിവട്ടത്തില്‍ തൂക്കി അകത്തിടാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇബ്രാഹിം കുഞ്ഞ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമര്‍ശമുണ്ടായാല്‍ തങ്ങള്‍ രക്ഷപ്പെട്ടു എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ജലീല്‍ വിഷയത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാത്ത കുഞ്ഞാലിക്കുട്ടിയെ പൊതുജന മധ്യത്തില്‍ നാറ്റിക്കാനാണ് സര്‍ക്കാരും സി പി എമ്മും ശ്രമിക്കുക.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്പീഡ് പദ്ധതിയില്‍പ്പെടുത്തി 2013 ലാണ് പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന് പദ്ധതി തയ്യാറാക്കിയത്. അനധികൃത സ്വത്തു സമ്പാദന കേസില്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഷനിലായിരുന്ന ടി ഒ സൂരജ് ഇതോടൊപ്പം പൊതുമരാമത്ത് സെക്രട്ടറിയായി സര്‍വ്വീസില്‍ തിരിച്ചെത്തി. ദേശീയപാത അതോറിറ്റി നിര്‍മിക്കേണ്ട പാലം പൊതുമരാമത്ത് വകുപ്പ് സ്വമേധയാ ഏറ്റെടുക്കുന്നു. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ചെയര്‍മാനായ കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷ(ആര്‍ബിഡിസികെ)ന് മേല്‍നോട്ട ചുമതല നല്‍കി. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കിറ്റ്‌കോ കണ്‍സള്‍ട്ടന്‍സിയായി.

പാലം നിര്‍മാണം കരാര്‍ നല്‍കാനുള്ള രേഖകളില്‍ തിരുത്തലും കൃത്രിമവും കാണിച്ച് ആര്‍ഡിഎസ് പ്രോജക്ട്‌സ് എന്ന കമ്പനിക്ക് കരാര്‍ ഉറപ്പിച്ചുകൊടുത്തു. മറ്റു കരാറുകാരെ ഒഴിവാക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിയുടെ ഇടപെടലും ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തി. ആകെ 47.70 കോടി രൂപ വകയിരുത്തിയ നിര്‍മാണം ആറ് കോടിയോളം കുറവിലാണ് ആര്‍ഡിഎസ് കരാറെടുത്തത്. നിര്‍മാണത്തിന് മുന്‍കൂര്‍ പണം(മൊബിലിറ്റി അഡ്വാന്‍സ്) നല്‍കില്ലെന്ന് മറ്റു കരാറുകാരോട് പറഞ്ഞെങ്കിലും എട്ടേകാല്‍ കോടി രൂപ മന്ത്രിയുടെ ഇടപെടലില്‍ അതിവേഗം അനധികൃതമായി കരാറുകാരന് കൈമാറി. ഇതിന് മന്ത്രിയുടെ ഉത്തരവുണ്ടായിരുന്ന കാര്യം ടി ഒ സൂരജ് വെളിപ്പെടുത്തിയത് ക്രമക്കേടില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവായി. അതുവരെ പാലാരിവട്ടം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ ചുമത്തുകയായിരുന്നു മന്ത്രി വി കെ ഇബ്രാഹിംകുഞ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആര്‍ഡിഎസ് അത് മറികടക്കാന്‍ കൂടിയാണ് ഏറ്റവും കുറഞ്ഞ നിരക്കിലും പാലം നിര്‍മാണമേറ്റെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സഹായത്തിനുള്ള പ്രതിഫലവും കരാര്‍ തുകയില്‍ നിന്ന് വീതിച്ചു. ബാക്കിയുള്ള തുകകൊണ്ട് പാലം പണിത കരാറുകാരന്‍ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ കാണിക്കുക സ്വാഭാവികം.

ഗുണമേന്മ പരിശോധനകളൊന്നും നടത്താതെ, ചുമതലയുള്ളവരുടെ മേല്‍നോട്ടമില്ലാതെ തോന്നിയപടി നിര്‍മാണം പൂര്‍ത്തിയാക്കി. ഗതാഗതത്തിന് തുറന്ന പാലം ഒന്നാംദിവസം മുതല്‍ തന്നെ ബലക്ഷയം കാണിച്ചുതുടങ്ങി. വാഹനങ്ങള്‍ കയറുമ്പോള്‍ വലിയ ശബ്ദത്തോടെ പാലം ഇളകി. സ്പാനുകള്‍ക്കിടയിലെ ജൊയിന്റ് തകര്‍ന്നു. പാലത്തെയും തൂണിന്റെ മുകള്‍ഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങുകള്‍ നിലവാരക്കുറവ് മൂലം തകര്‍ന്നു. കോണ്‍ക്രീറ്റ് നിര്‍മാണങ്ങളില്‍ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു. പാലം യാത്രായോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായതോടെ മദ്രാസ് ഐഐടിയെ പരിശോധനക്ക് നിയോഗിച്ചു. രണ്ടര വര്‍ഷത്തിനകം പൊളിഞ്ഞ പാലം കഴിഞ്ഞ ജൂണ്‍ ഒന്നിന് അടച്ചു.

ആദ്യം മദ്രാസ് ഐഐടിയും പിന്നീട് മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘവും നടത്തിയ പരിശോധനയില്‍ കണ്ടത് രാജ്യത്തെയാകെ ഞെട്ടിച്ച വസ്തുതകളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം ഇ ശ്രീധരനും മഹേഷ് ഠണ്ടനെ പൊലുള്ള വിദഗ്ധരുമുള്‍പ്പെട്ട സംഘം രണ്ട്‌വട്ടം പാലം പരിശോധിച്ചു.

പാലം പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ക്കൊപ്പം നിര്‍മാണത്തിലെ അഴിമതി കണ്ടെത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു.

നിര്‍മാണ മേല്‍നോട്ടം വഹിച്ച ആര്‍ബിഡിസികെ, കണ്‍സള്‍ട്ടന്‍സിയായ കിറ്റ്‌കോ, ഫണ്ടിങ് ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് എന്നിവയുടെ ഓഫീസുകള്‍ പരിശോധിച്ച് വിജിലന്‍സ് 147 സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ ഉള്‍ശപ്പടെ നൂറ്റമ്പതോളം പേരെ ചൊദ്യംചെയ്തു. 17 പേരെ പ്രതിസ്ഥാനത്തു സംശയിക്കുന്ന പട്ടിക തയ്യാറാക്കി.

പാലാരിവട്ടം പാലം നിര്‍മാണത്തിന് പിന്നില്‍ നടന്ന അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന വിവരം വിജിലന്‍സ് കോടതിയെ അറിയിച്ചു. വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ വിവരങ്ജളോട് കോടതികള്‍ ഞെട്ടലോടെയാണ് പ്രതികരിച്ചത്. അറസ്റ്റിലായ പ്രതികള്‍ക്ക് കോടതി തുടര്‍ച്ചയായി ജാമ്യം നിഷേധിച്ചു. അവര്‍ പുറത്തിറങ്ങിയാല്‍ കേസിനെ വഴിതിരിച്ചുവിടാന്‍ ഇടപെടുമെന്ന വിജിലന്‍സ് വാദം അംഗീകരിച്ചാണ് ഓരോ തവണയും ജാമ്യം നിഷേധിച്ചത്.

ഏതായാലും പാലാരിവട്ടം പാലത്തില്‍ സുപ്രീം കോടതിയില്‍ നിന്നും ഇത്തരമാരു ഉത്തരവ് സര്‍ക്കാര്‍ പ്രതീക്ഷിച്ചതല്ല. എന്നാല്‍ വീണു കിട്ടിയ അവസരം വെറുതെ കളയാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറല്ല. 18 കോടി കൊടുക്കേണ്ടെങ്കില്‍ കുഞ്ഞാലിക്കുട്ടി വഴിക്ക് വരണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ കിഡ്നി അടിച്ച് പോയി... പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ ഗുരുതര ആരോഗ്യ പ്രശനം കട്ടകലിപ്പിൽ ദീപ..!ആശുപത്രിയിൽ  (8 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം.  (35 minutes ago)

.. ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ നാലു പേർക്ക് പരുക്ക്  (45 minutes ago)

ഏഴുനില കെട്ടിടത്തിൽ തീപിടുത്തം...  (49 minutes ago)

കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകൻ കരൾ പകുത്ത് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (52 minutes ago)

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി  (58 minutes ago)

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു  (1 hour ago)

തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് പൂർണ്ണമായും നിരോധിക്കാൻ നിർദേശം നൽകി ഡൽഹി മുഖ്യമന്ത്രി  (1 hour ago)

പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

നാളെ ഏഴ് ജില്ലകളിൽ പൊതുഅവധി  (1 hour ago)

വാസുവിനെ കാർക്കിച്ച് തുപ്പി പത്മകുമാർ..രണ്ടുപേരും ഒരുമിച്ച് മുഖാമുഖം...! നാളെ വമ്പൻ ട്വിസ്റ്റ്..!നീക്കം  (2 hours ago)

മറ്റൊരുത്തന്റെ കൂടെ അവൾ പോയി സാറേ...ഞാൻ എല്ലാം കണ്ടു.. അവളെ കൊന്നു.... കസ്റ്റഡിയിൽ അലറി അലൻ...!  (2 hours ago)

ഞായറാഴ്ച രാത്രി 1. 53ന് ആൺ സൃഹൃത്തിനൊപ്പം ബൈക്കിൽ; 'ആ ഒരു' മിനിറ്റിൽ സംഭവിച്ചത്...!!!ചിത്രപ്രിയയുടെ അവസാന നിമിഷങ്ങൾ CCTV ദൃശ്യങ്ങളിൽ; നിലവിളിച്ച് ഉറ്റവർ  (2 hours ago)

ഒമാനിൽ നിര്യാതനായി..  (3 hours ago)

റിപ്പോർട്ടറിന്റെ മൈക്ക് ചവിട്ടി ഒടിച്ചു..! കാമ്യറ ചിതറി കരണകുറ്റി തകർത്ത് അടി സമനിലതെറ്റി സഖാക്കൾ...!  (3 hours ago)

Malayali Vartha Recommends