കാമുകിയെ ചൊല്ലിയുള്ള തർക്കം ഒടുക്കം കലിപ്പായി; യുവാവിനെ വിളിച്ച് വരുത്തി തല്ലിക്കൊന്നു... മൂന്നുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്; നടുക്കം വിട്ടുമാറാതെ നാട്ടുകാർ... കൊച്ചിയിൽ സംഭവിച്ചത്...
കൊച്ചി വൈപ്പിനില്‍ ചെറായി സ്വദേശി പ്രണവിനെ അടിച്ചുകൊന്ന കേസില്‍ ചെറായി സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. ചെറായി പാഞ്ചാലത്തുരുത്തു കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചെറായി സ്വദേശികളായ അമ്ബാടി, ശരത്,ജിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
അടിക്കാന്‍ ഉപയോഗിച്ച വടികളും ട്യൂബ്ലൈറ്റിന്റെ പൊട്ടിയ കഷണങ്ങളും സമീപത്തുണ്ടായിരുന്നു.. വൈരാഗ്യത്തെത്തുടർന്നു പ്രതികൾ പ്രണവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് കരുതുന്നു. പ്രണവ് അടിയേറ്റു വീണതോടെ പ്രതികൾ സ്ഥലം വിട്ടു.
പുലർച്ചെ നാലരയോടെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് പ്രണവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മർദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുനമ്പം എസ്ഐ വി.കെ.സുധീറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ആദ്യം അമ്പാടിയെയാണ് പിടികൂടിയത്.
കാമുകിയെ ചൊല്ലിയുള്ള തർക്കം ആണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ ഒരാളുടെ കാമുകിയുമായി കൊല്ലപ്പെട്ട പ്രണവ് അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ട്. കേസിലെ ഒന്നാം പ്രതി ശരത് മറ്റൊരു വധശ്രമ കേസിലെ പ്രതിയാണ് . ഇയാൾ ജാമ്യത്തിലായിരുന്നു
വാട്സ്ആപ്പ് ചാറ്റിങ്ങിലൂടെ വിളിച്ചു വരുത്തിയശേഷം വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിന് സമീപം പുലർച്ചെ നാലുമണിക്കായിരുന്നു കൊലപാതകം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഡിവൈഎസ്പി ജി.വേണു, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ.റാഫി. എസ്എച്ച്ഒമാരായ പി.എസ്.ധർമജിത്ത്, എൻ.കെ.മുരളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ട പ്രണവ് 3 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.
https://www.facebook.com/Malayalivartha